ന്യൂഡൽഹി ; പാർലമെന്റിനു സമീപം നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ . പ്രതിഷേധങ്ങൾക്കിടയിൽ, പൊലീസുകാരുടെ മർദ്ദനമേറ്റ് ഒരു പെൺകുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചുവെന്ന് അവകാശപ്പെട്ട വാർത്തയാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം അതിവേഗം പ്രചരിച്ചത് . എന്നാൽ സർക്കാരിന്റെ പബ്ലിക് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) ഈ വാർത്ത പൂർണ്ണമായും തെറ്റാണെന്ന് വ്യക്തമാക്കി രംഗത്തെത്തി.
“ഡൽഹിയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഒരു മരണവും ഉണ്ടായിട്ടില്ല.” ഈ അവകാശവാദം പൂർണ്ണമായും തെറ്റാണ്.. സ്ഥിരീകരിക്കാതെ ഒരു വാർത്തയും പ്രചരിപ്പിക്കരുത് “ പിഐബി എക്സിൽ കുറിച്ചു. ജന്തർ മന്തറിൽ പ്രതിഷേധം നടത്തിക്കൊണ്ടിരുന്ന കോക്രോച്ച് ജനതാ പാർട്ടി രണ്ട് ദിവസം മുൻപാണ് “ചലോ സൻസദ്” മാർച്ച് സംഘടിപ്പിച്ചത് . സിജെപിക്ക് പുറമേ, ഇടതുപക്ഷം, കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവിടങ്ങളിൽ നിന്നുള്ള പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു. ഡൽഹി പോലീസിന്റെ അനുമതി വാങ്ങാതെയാണ് ഈ മാർച്ച് നടത്തിയത്.
ഈ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിയുകയും അവരെ ആക്രമിക്കുകയും ചെയ്തു. ആറ് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 118 പോലീസ് ഉദ്യോഗസ്ഥർക്കും 70 ഓളം പ്രതിഷേധക്കാർക്കും പരിക്കേറ്റു.
















