‘ആയുഷ്’ വകുപ്പിന്റെ കീഴിലുള്ള ചികിത്സാ രീതികള്‍ ആജീവനാന്തം സ്വീകരിച്ചുപോരുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്; ഭാരതത്തിലാകട്ടെ കോടിക്കണക്കിനാളുകളുണ്ട്. പ്രകൃതി ജീവനരീതികളും പ്രകൃതി ചികിത്സാ രീതികളും പിന്തുടരുന്നവരും ലക്ഷക്കണക്കിനുണ്ട്.
യാതൊരുവിധ മരുന്നുകളും കഴിക്കാതെ ‘സീറോ മെഡിക്കല്‍ ബില്ലില്‍’ല്‍ ജീവിക്കുന്നവരാണവര്‍. അവര്‍ ജീവിക്കുന്നത് ഹിപ്പോക്രാറ്റസിന്റെ ‘ഭക്ഷണം തന്നെയാണ് ഔഷധം’ എന്ന ഉപദേശം സ്വീകരിച്ചാണ്. ഗാന്ധിജിയും വര്‍മ്മാജിയും എം.എം. ജോണും അത് പഠിപ്പിച്ചു.
പ്രകൃതി ജീവനം അനുഷ്ഠിക്കാത്തവര്‍ക്കുപോലും ഭക്ഷണ ശൈലിയും ജീവിതശൈലിയും നിയന്ത്രിച്ച് രോഗങ്ങളില്‍നിന്നും രക്ഷപ്പെടാം. ആരോഗ്യം എന്ന ‘നിരന്തരാനന്ദം’ അനുഭവിച്ചു ജീവിക്കുകയുംചെയ്യാം.
അങ്ങനെ ജീവിക്കുന്നവര്‍ക്ക് ഗുരുതര റോഡപകടങ്ങളിലോ, ഭൂകമ്പമോ കൊടുങ്കാറ്റോ മൂലം സംഭവിക്കുന്ന ‘എമര്‍ജന്‍സി’ കളിലോ മാത്രമേ അലോപ്പതി ചികിത്സയുടെ ആവശ്യം വരുന്നുള്ളൂ.
രോഗചികിത്സയില്‍ ആയുഷ് ചികിത്സാരീതിയുടെ ഏഴയലത്ത് എത്താന്‍പോലും അലോപ്പതിക്കാവില്ലെന്ന് നിഷ്പക്ഷ പഠനം നടത്തുന്ന ആര്‍ക്കും ബോധ്യപ്പെടും. അതുകൊണ്ട് അലോപ്പതിക്ക് അപ്രമാദിത്തം കല്‍പ്പിച്ച് അത് എല്ലാവരിലും അടിച്ചേല്‍പ്പിക്കുന്നത് ഒരു സര്‍ക്കാരിനും ഭൂഷണമല്ല.
കെ.വി. സുഗതന്‍,
ആലപ്പുഴ
















