Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ടാറ്റു’വിനെ ‘ശ്രദ്ധിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2017, 02:23 am IST
inThiruvananthapuram

തിരുവനന്തപുരം: അരനൂറ്റാണ്ടു മുമ്പുവരെ ഭാരതീയരെ ഹരം കൊള്ളിച്ച കലയായിരുന്നു പച്ചകുത്ത്. കൈകാലുകളില്‍ വിവിധ ചിത്രങ്ങള്‍ വരച്ച് പച്ചകുത്താന്‍ ഉപയോഗിക്കുന്ന സൂചി പച്ച നിറത്തില്‍ മുക്കിയശേഷം തൊലിയില്‍ കുത്തി നിറം പിടിപ്പിക്കുന്ന കലയെയാണ് പച്ചകുത്ത് എന്ന് വിശേഷിപ്പിച്ചിരുന്നത്. പച്ചിലയുടെ ചാറെടുത്ത് പ്രത്യേകചേരുകളോടെയാണ് ഇതിനുള്ള മഷി തയ്യാറാക്കിയിരുന്നത്. അന്നത് ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കിയിരുന്നില്ല. സമ്പന്നര്‍ മുതല്‍ ദരിദ്രര്‍ വരെ സ്വശരീരങ്ങളില്‍ ഈ കല പ്രയോഗിച്ചിരുന്നു. പച്ചകുത്ത് മരണംവരെ കുത്തുന്ന ആളിന്റെ ശീരീരത്തില്‍ മങ്ങാതെ മായാതെ ഉണ്ടാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്നും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ പച്ചകുത്ത് സജീവമാണ്.

കേരളത്തിലിന്ന് യുവതീയുവാക്കള്‍ക്കിടയില്‍ ടാറ്റു എന്ന പുതിയ പേരില്‍ പഴയ പച്ചകുത്ത് കടന്നു വന്നിരിക്കുന്നു. പച്ചനിറം മാത്രമല്ല, എല്ലാ നിറത്തിനും ഡിസൈനിലും ഇത് ലഭ്യമാണെന്ന് മാത്രം. പച്ചിലയുടെ ചാര്‍ എടുത്ത് പ്രത്യേക രീതിയില്‍ തയ്യാറാക്കിയായിരുന്ന മഷിക്ക് പകരം രാസവസ്തുക്കള്‍ അടങ്ങിയവയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. നഗരത്തില്‍ ഇന്ന് പലയിടത്തും ടാറ്റു പതിപ്പിക്കുന്ന കടകളും സജീവം. എന്നാല്‍ ഇവ എത്രമാത്രം സുരക്ഷിതമാണ്, ഇത് കൊണ്ടുണ്ടാകുന്ന രോഗങ്ങളെന്തൊക്കെ എന്നിവയെക്കുറിച്ച് ആര്‍ക്കും അറിയില്ല. അതിലേക്കായി ഒരു അന്വേഷണം.

ടാറ്റു ഇല്ലാതെന്ത് ന്യൂജെന്‍

ചെറിയ ടാറ്റുവെങ്കിലും ശരീരത്തിലില്ലെങ്കില്‍ അതൊരു കുറവായി കാണുന്നവരാണ് ന്യൂ ജനറേഷന്‍. കഴുത്ത്, നെഞ്ച്, കൈ, കാല്‍ തുടങ്ങിയവയില്‍ പല രൂപത്തിലും വര്‍ണത്തിലും ടാറ്റു പതിക്കുന്നു. കവടിയാര്‍, വെള്ളയമ്പലം, സ്റ്റാച്യു, ബീമാപള്ളി, കണ്ണമ്മൂല തുടങ്ങിയസ്ഥലങ്ങളില്‍ ടാറ്റു പതിപ്പിക്കുന്ന കടകള്‍ സജീവമാണ്. എന്നാല്‍ ഇവയിലധികവും അനധികൃതമായി പ്രവര്‍ത്തിക്കുന്നവയാണ്. കൂടാതെ രഹസ്യസ്ഥലങ്ങളില്‍ വച്ചും ടാറ്റു പതിപ്പിക്കാറുണ്ട്. ലഹരി വസ്തുക്കള്‍ പറയുന്നസ്ഥലത്ത് കൊണ്ടെത്തിച്ചാല്‍ ഫ്രീയായി ടാറ്റു പതിപ്പിച്ചു നല്‍കുമെന്ന് ഒരു യുവാവ് ജന്മഭൂമിയോട് പറഞ്ഞു. ഒരേ രീതിയില്‍ ഒരേപോലെ ടാറ്റു പതിക്കുന്നത് ചില സംഘങ്ങളുടെ കോഡ് ഭാഷയാണെന്നാണ് പോലീസ് പറയുന്നത്.

എയ്ഡ്‌സിനും സാധ്യത

ടാറ്റു ശരീരത്തില്‍ പതിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പലരും ശുചീകരിക്കാറില്ല. ഒരാള്‍ക്ക് ഉപയോഗിക്കുന്ന സൂചി തന്നെയാണ് മറ്റുള്ളവര്‍ക്കും ഉപയോഗിക്കുന്നത്. കൃത്യമായി ഉപയോഗിക്കാന്‍ അറിയാത്തതുകൊണ്ട് പലര്‍ക്കും അണുബാധയുണ്ടാകാറുമുണ്ട്. കൂടാതെ ഇതുമൂലം എയ്ഡ്‌സ്‌പോലുള്ള മാരകരോഗങ്ങള്‍ ഉണ്ടാകാമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഉപകരണങ്ങളും മഷിയും ബംഗുളൂരുവില്‍ നിന്നാണ് എത്തിക്കുന്നത്. നിറങ്ങളില്‍ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നതെന്ന് ചോദിച്ചാല്‍ ഇവര്‍ക്കറിയില്ല. 500 രൂപ മുതലാണ് ടാറ്റു പതിപ്പിക്കാന്‍ ഈടാക്കുന്നത്.

രോഗത്തെ വിളിച്ച് വരുത്തുന്നു

സ്ഥിരമായി ടാറ്റു ചെയ്യുന്നത് രോഗപ്രതിരോധശേഷിയെ കാര്യമായി ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ടാറ്റു ചെയ്യുമ്പോള്‍ മഷിയോടൊപ്പം ശരീരത്തിലെത്തുന്ന വിഷമയമുള്ള രാസവസ്തുക്കളാണ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുക. സാധാരണ നിറങ്ങള്‍ക്കു പുറമെ നിക്കല്‍, ക്രോമിയം, മാംഗനീസ്, കോബാള്‍ട്ട് എന്നിവയുടെ അംശങ്ങളും ടാറ്റുവിലൂടെ ശരീരത്തിലെത്തും. ടൈറ്റാനിയം ഡയോക്‌സൈഡ് എന്ന ചായക്കൂട്ടാണ് നിറം കഴിഞ്ഞാല്‍ ടാറ്റു പതിപ്പിക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു ഘടകം. ഷേഡുകളും മറ്റും ഉണ്ടാക്കാനാണ് ഇതുപയോഗിക്കുന്നത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടാറ്റു കടകളെപറ്റി ഷാഡോ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

India

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

പുതിയ വാര്‍ത്തകള്‍

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.