Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വേങ്ങരയുടെ വിപല്‍സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 09:05 pm IST
in Vicharam

വേങ്ങര നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കാത്ത ഫലമാണ് പുറത്തുവന്നതെങ്കിലും ഗൗരവമായ ചില സൂചനകളാണ് അത് കേരളത്തിന് നല്‍കുന്നത്. മുസ്ലിംലീഗിന്റെ സംസ്ഥാന തല നേതാക്കള്‍ക്ക് എളുപ്പം ജയിച്ചുവരാനായി സൃഷ്ടിച്ച വേങ്ങര സീറ്റില്‍ ഭൂരിപക്ഷത്തില്‍ കാര്യമായ ഇടിവ് വന്നുവെങ്കിലും അവര്‍ക്ക് വീണ്ടും ജയിക്കാനായി. മറ്റൊരട്ടിമറി ആരും അവിടെ പ്രതീക്ഷിച്ചിരുന്നില്ല.

മുസ്ലിംലീഗിന്റെ വോട്ടുകോട്ടയില്‍ ഭിന്നിപ്പുണ്ടായി. വര്‍ഗീയതനിറഞ്ഞ പ്രചാരണക്കൊടുങ്കാറ്റില്‍ ആരു ജയിക്കുമെന്ന സിപിഎം, എസ്ഡിപിഐ, മുസ്ലിംലീഗ് സംഘടനകളുടെ അപകടകരമായ മത്സരത്തിനാണ് വേങ്ങര സാക്ഷ്യം വഹിച്ചത്. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളോ പ്രതിപക്ഷത്തിന്റെ നിലപാടുകളോ വിഷയമായില്ല. മുസ്ലിം മതവികാരം ആളിക്കത്തിക്കാനായിരുന്നു ഒളിഞ്ഞും തെളിഞ്ഞും ഈ പാര്‍ട്ടികള്‍ ശ്രമിച്ചത്.

അഖില കേസില്‍ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധികളും നിലപാടുകളും തെറ്റായ ഉദ്ദേശ്യത്തോടെ പ്രചാരണത്തില്‍ നിറഞ്ഞുനിന്നു. വേങ്ങരയുടെ പിന്നാക്കാവസ്ഥയോ തകര്‍ന്ന റോഡുകളോ കുടിവെള്ള ദൗര്‍ലഭ്യമോ ചര്‍ച്ചയായില്ല. മുസ്ലിം രാഷ്ടീയത്തില്‍ മുസ്ലിം ലീഗും എസ്ഡിപിഐയും സിപിഎമ്മും കോണ്‍ഗ്രസ്സും വച്ചുപുലര്‍ത്തുന്ന പ്രതിലോമകരമായ നിലപാടുകള്‍ മൂടിവയ്‌ക്കാന്‍ ഇവര്‍ അണിയറയില്‍ കൈകോര്‍ത്തു. ബിജെപിക്കെതിരായ പ്രചാരണത്തിന്റെ കുന്തമുന ഉയര്‍ത്തിപ്പിടിക്കാനാണ് പ്രബല മുന്നണികള്‍ ഒത്തുചേര്‍ന്നു ശ്രമിച്ചത്. എസ്ഡിപിഐയുടെ മുമ്പേ എന്ന മട്ടില്‍ മത്സരിക്കുകയായിരുന്നു ഇവര്‍.

അപകടകരമായ ഭാവിയാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് വേങ്ങര തെരഞ്ഞെടുപ്പ് നല്‍കുന്നത്. മതവികാരങ്ങളെ ആളിക്കത്തിച്ച് ന്യൂനപക്ഷസമൂഹത്തിന്റെ വോട്ട് നേടാമെന്ന ആപത്കരമായ സൂത്രവിദ്യയാണ് ഇവിടെ പ്രയോഗിക്കപ്പെട്ടത്. വേങ്ങരയില്‍ വിജയിച്ചത് ജനാധിപത്യ കേരളമല്ല, മതാധിപത്യ കേരളമാണ്. ജയിച്ചത് മുസ്ലിംലീഗാണെങ്കിലും മത്സരിച്ച സിപിഎമ്മിന്റെയും എസ്ഡിപിഐയുടേയും വിജയം കൂടിയാണത്. മതവികാരത്തെ ചൂഷണം ചെയ്യാമെന്നും അതുവഴി വോട്ടുകള്‍ കൂട്ടാമെന്നുമുള്ള തന്ത്രമാണ് ഇക്കൂട്ടര്‍ പരീക്ഷിച്ചത്.

മുസ്ലിം ലീഗിനെ അധികാരത്തിലെത്തിച്ച പാരമ്പര്യമുള്ള പാര്‍ട്ടിയാണ് സിപിഎം. മുസ്ലിം നാമധേയത്തിലുള്ള ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പിന്‍ബലമില്ലാതെ സിപിഎം കേരളത്തില്‍ ഭരിച്ചിട്ടില്ല. കോണ്‍ഗ്രസ്സിന്റെ പ്രീണന രാഷ്‌ട്രീയം കൂടുതല്‍ മിടുക്കോടെ അനുകരിക്കുകയായിരുന്നു സിപിഎം. എന്നാല്‍ പുതിയ കാലത്ത് മുസ്ലിം വര്‍ഗ്ഗീയതയും കടന്ന് ഭീകരവാദനിലപാടുകളെ പിന്തുണയ്‌ക്കുകയാണ് മതേതരമെന്ന് അവകാശപ്പെടുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും.

മുഴങ്ങിക്കേള്‍ക്കുന്ന കേരളത്തിന്റെ മതേതര പ്രതിച്ഛായയെക്കുറിച്ചുള്ള വിശേഷണങ്ങള്‍ എത്രമാത്രം വികൃതവും നാണംകെട്ടതുമാണെന്ന സൂചനയാണിത് നല്‍കുന്നത്. മുഖ്യമന്ത്രി മുതല്‍ പ്രതിപക്ഷ നേതാവു വരെയുള്ളവര്‍ നടത്തിയ പ്രചാരണം കേരളത്തിന്റെ നാളെകളെ വേട്ടയാടും. വിഭജിച്ചു ഭരിക്കുക എന്ന സാമ്രാജ്യത്വ സമീപനമാണ് ഇന്നും പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. വിജയത്തോടൊപ്പം പരാജയവും ചര്‍ച്ച ചെയ്യേണ്ടുന്ന തെരഞ്ഞെടുപ്പായി വേങ്ങര തെരഞ്ഞെടുപ്പ് മാറുകയാണ്. ഈ തെരഞ്ഞെടുപ്പ് ഫലം കേരളത്തിന് നല്‍കുന്നത് വിപല്‍സന്ദേശമാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.