Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മത്സ്യക്കൃഷി ജീവിതമാര്‍ഗം; അധ്വാനത്തിന് സര്‍ക്കാര്‍ അംഗീകാരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 07:45 pm IST
in Varadyam

ശ്രീനിഷ് വിളവെടുപ്പിനിടെ

എട്ട് വര്‍ഷം മുമ്പ് പാട്ടത്തിനെടുത്ത ഒരു കുളത്തില്‍ ആരംഭിച്ച മത്സ്യക്കൃഷി. ഇന്നത് 56 കുളങ്ങളിലായി 49 ഏക്കറോളം വ്യാപിച്ച് കിടക്കുന്നു. തുടക്കത്തില്‍ കൈമുതലായി ഉണ്ടായിരുന്നത് അധ്വാനിക്കാനുള്ള മനസ്സും, ആത്മസുഹൃത്തിന്റെ പിന്തുണയും. ചെറുപ്പം മുതല്‍ മത്സ്യങ്ങളെ സ്‌നേഹിച്ചിരുന്ന ശ്രീനിഷ് പിന്നീട് തന്റെ ഉപജീവനമാര്‍ഗമായും അവയെ തന്നെ തിരഞ്ഞെടുത്തു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ അധ്വാനത്തിന് ഫലമായി മത്സ്യങ്ങള്‍ മികച്ച വരുമാനം നല്‍കി. ഒപ്പം ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ശുദ്ധജല മത്സ്യകര്‍ഷകനുള്ള അവാര്‍ഡും തൃശൂര്‍ ജില്ലയിലെ കടങ്ങോട് വലിയപറമ്പില്‍ വി.എസ്. ശ്രീനിഷിനെ തേടിയെത്തി. ഒരു കുളം പോലും സ്വന്തമായില്ലാതെയാണ് ശ്രീനിഷ് മികച്ച നേട്ടം കൈവരിച്ചത് എന്നത് മറ്റൊരു പ്രത്യേകത.

കഴിഞ്ഞ വര്‍ഷം 20 കുളങ്ങളില്‍ മാത്രം നടത്തിയ വിളവെടുപ്പില്‍ ശ്രീനിഷിന് 25 ടണ്‍ മത്സ്യമാണ് ലഭിച്ചത്. കട്‌ല, രോഹു, മൃഗാല്‍ തുടങ്ങിയ പരമ്പരാഗത ഇനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. 100 മുതല്‍ 140 രൂപ വരെയാണ് വില. ശരാശരി 100 രൂപ വീതം കണക്കാക്കിയാല്‍ പോലും നടന്നത് 15 ലക്ഷത്തിന്റെ വില്‍പ്പന. ആത്മസുഹൃത്തിന്റെ നിര്‍ദ്ദേശാനുസരണം ആദ്യ പരിചയക്കാരന്റെ കുളത്തിലാണ് കൃഷി തുടങ്ങിയത്. പിന്നീടാണ് പഞ്ചായത്ത് കുളം പാട്ടത്തിനെടുത്തത്. ഇന്ന് തദ്ദേശവകുപ്പിന്റെ കുളങ്ങള്‍ മാത്രം 48 എണ്ണമുണ്ട്.

ആദ്യ പരീക്ഷണത്തില്‍ രണ്ട് ടണ്‍ മത്സ്യമാണ് ലഭിച്ചത്. ചെലവ് 10,000 രൂപയും. ഏകദേശം രണ്ട് ലക്ഷത്തിനടുത്ത് രൂപയാണ് തുടക്കത്തില്‍ കൈയില്‍ കിട്ടിയത്. ആദ്യമായി ഒരു കുളം കൃഷിക്കായി ഒരുക്കുമ്പോള്‍ ഒരേക്കറിന് ഒന്നര ലക്ഷം രൂപ ചെലവ് വരും. പിന്നീടുള്ള വര്‍ഷങ്ങളില്‍ തീറ്റയ്‌ക്കും, കുളം വറ്റിക്കലിനുമൊക്കെയായി 20,000 രൂപയില്‍ താഴെ മാത്രമായിരുന്നു ആകെയുള്ള ചെലവ്. സ്വന്തമായി തന്നെ കൃഷി ചെയ്യുന്നതിനാല്‍ മറ്റ് കൂലി ചെലവുകളും ഒഴിവാക്കാന്‍ കഴിയുമെന്ന് ശ്രീനിഷ് പറയുന്നു.

ആദ്യ കൃഷിക്ക് ശേഷമാണ് ഉപജീവനം മത്സ്യക്കൃഷി തന്നെയെന്ന് ശ്രീനിഷ് ഉറപ്പിച്ചത്. വിജയലക്ഷ്യം വ്യക്തമായതോടെ ബെംഗളുരുവില്‍ ആത്മ നല്‍കിയ പരിശീലനത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു പിന്നീടുള്ള മുന്നേറ്റം. നിരവധി കുളങ്ങളിലായി കൃഷിയുള്ളതിനാല്‍ വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും വിളവെടുപ്പും നടത്താന്‍ കഴിയുന്നുണ്ട്. എട്ടര മാസമാണ് ശരാശരി വിളവെടുപ്പ് കാലം. തൃശൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായാണ് വില്‍പ്പന. മലിനമാകാത്ത വെള്ളവും, മികച്ച സംരക്ഷണവും ഒരുക്കാന്‍ കഴിഞ്ഞാല്‍ മത്സ്യക്കൃഷി പുതിയ തലമുറയ്‌ക്കും ഏറെ ആശ്രയിക്കാന്‍ കഴിയുന്ന ഉപജീവനമാണെന്നാണ് ശ്രീനിഷ് പറയുന്നത്. ബ്ലോക് തല അക്വാകള്‍ച്ചര്‍ കോഡിനേറ്ററായ അര്‍ച്ചനയാണ് ഭാര്യ. ശ്രീആദിത്യ, ശ്രീആദിസൂര്യ എന്നിവരാണ് മക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

Kerala

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.