കോഴിക്കോട്: മിഠായിത്തെരുവിന്റെ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്ക് സ്നേഹവിരുന്നൊരുക്കി വ്യാപാരികള്‍. ഓണവും ബക്രീദും പ്രമാണിച്ചും ഒപ്പം യാത്രയയപ്പിന്റെ ഭാഗമായും കൂടിയാണ് കിഡ്സണ്‍ കോര്‍ണറിലെ വ്യാപാരികളുടെ കൂട്ടായ്മ ഉച്ചഭക്ഷണമൊരുക്കിയത്.
ജില്ലാ കലക്ടര്‍ യു.വി. ജോസിനും 120ല്‍ പരം തൊഴിലാളികള്‍ക്കുമാണ് കെടിസി കെട്ടിടത്തില്‍ മധുരത്തെരുവിന്റെ കച്ചവടക്കാര്‍ മനസ്സു നിറഞ്ഞു ഭക്ഷണം വിളമ്പിയത്. ജില്ലയിലെ വിവിധയിടങ്ങളില്‍ ജോലിയെടുത്തിട്ടുണ്ടെങ്കിലും ഭക്ഷണം നല്കി ഒരു യാത്രയയപ്പ് ആദ്യമായാണെന്ന സന്തോഷവും ഇതരസംസ്ഥാനക്കാരായ തൊഴിലാളികള്‍ പങ്കുവെച്ചു. മിഠായിത്തെരുവു നവീകരണം ഓണത്തിനു മുമ്പേ പൂര്‍ത്തിയാകുന്നതിലെ ആഹ്ലാദം കച്ചവടക്കാരും പങ്കുവെച്ചു. ഓണം പ്രമാണിച്ച് ഈ മാസം ഇരുപതിനുള്ളില്‍ മിഠായിത്തെരുവ് തുറന്നുനല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു.
നിരത്തു കല്ലുവിരിയ്ക്കുന്ന പണികളാണ് നടന്നുകൊണ്ടിരിക്കുന്നത്. വൈദ്യുതി പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികളാണ് ഇനി പൂര്‍ത്തികരിക്കാനുള്ളത്. കല്‍ത്തൂണുകള്‍ സ്ഥാപിക്കാനുള്ള പ്രവൃത്തിയുള്‍പ്പെടെ ഇതിനിടെ പൂര്‍ത്തികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവീകരണത്തോടുള്ള കച്ചവടക്കാരുടെ ആശങ്ക അവസാനിക്കുന്നതിന്റെ തെളിവാണ് തൊഴിലാളികള്‍ക്കുള്‍പ്പെടെ ഭക്ഷണം നല്‍കികൊണ്ട് അവര്‍ ആഹ്ലാദം പങ്കിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തൂ. വ്യാപാരികളായ സി.പി. അബൂബക്കര്‍, ഹാരിസ്, സുമേഷ് ബാബു, ഷഫീക്ക്, രൂപേഷ്, സഞ്ജയ്, ഷാഫി എന്നിവര്‍ ഭക്ഷണവിതരണത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: