ലണ്ടന്‍:: 40 വര്‍ഷമായി ഹൈന്ദവക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം പള്ളി പണിയാനായി ഇസ്ലാമിക സംഘടനയ്‌ക്ക് വിറ്റ് യുകെ നഗരസഭ. യുകെയിലെ പീറ്റർബറോ നഗരത്തിലെ നഗരസഭയാണ് ഈ നഗരത്തിലെ ഏക ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്യുന്ന കെട്ടിടം മുസ്ലിം പള്ളി നിർമ്മിക്കാനായി ഇസ്ലാമിക സംഘടനയ്‌ക്ക് വിറ്റത്. ഈ നഗരത്തില്‍ ഏകദേശം 56 കിലോമീറ്റര്‍ ചുറ്റളവില്‍ വേറെ ഒരുക്ഷേത്രവും ഇല്ല എന്നതാണ് ഇവിടുത്തെ ഹിന്ദുക്കളെ അസ്വസ്ഥരാക്കുന്നത്.
വില്‍പ്പന തടയണമെന്ന് ആവശ്യപ്പെട്ട് ഭാരത ഹിന്ദു സമാജ് എന്ന സംഘടന യുകെ ഹൈകോടതിയില്‍ ഹർജി നല്‍കിയിരിക്കുകയാണ്. ഈ പ്രദേശത്തെ ഹിന്ദുക്കളുടെ ഏക ആരാധനാലയം നിലനിന്ന കെട്ടിടം ഇസ്ലാമിക സംഘടനയ്‌ക്ക് വില്‍ക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് ഹർജിയില്‍ ഇവർ ചൂണ്ടിക്കാട്ടി.ഈ കേസ് യുകെയില്‍ വലിയ മാധ്യമപ്രാധാന്യം നേടുകയാണ്. കാരണം രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നു എന്നതിനാലാണ് ഈ കേസിന് പ്രാധാന്യം വര്‍ധിക്കുന്നത്.
ഇസ്ലാമിക സംഘടനകള്‍ നല്‍കുന്നതിനേക്കാള്‍ കുടുതല്‍ തുക ഈ ക്ഷേത്രത്തിന്റെ ട്രസ്റ്റ് പീറ്റര്‍ബറോ നഗരസഭ കൗണ്‍സിലിന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നഗരസഭ കൗണ്‍സില്‍ ഈ നിര്‍ദേശം തള്ളിയിരുന്നു. പീറ്റര്‍ബറോ നഗരസഭാകൗണ്‍സിലിന്റെ 500 മില്യണ്‍ പൗണ്ടോളം വരുന്ന കടബാധ്യത തീർക്കാനാണ് ഈ കെട്ടിടം വില്‍ക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
പീറ്റര്‍ ബറോയില്‍ ഈ ക്ഷേത്രം ഉയരുന്നത് 1986ല്‍ ആണ്. 1972ല്‍ ഉഗാണ്ടയിലെ ഏകാധിപതി ഇദി അമീൻ ഉഗാണ്ടയില്‍ നിന്നും പുറത്താക്കിയ ഹിന്ദുക്കളാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ഉഗാണ്ടയില്‍ നിന്നും പുറത്താക്കപ്പെട്ട ഈ ഹിന്ദു സമൂഹം നേരെ അഭയാര്‍ത്ഥികളായി ബ്രിട്ടനില്‍ എത്തിച്ചേരുകയായിരുന്നു. അങ്ങിനെ അഭയാര്‍ത്ഥികളായി എത്തിയ ഹിന്ദു കുടുംബങ്ങള്‍ ചേർന്നാണ് പീറ്റര്ബറോ പട്ടണത്തില്‍ 1986-ല്‍ ‘ഭാരത് ഹിന്ദു സമാജ്’ മന്ദിരം സ്ഥാപിച്ചത്. ബ്രിട്ടനിലെ പീറ്റർബറോയിലെ ഈ ഏക ഹിന്ദു ക്ഷേത്രം കഴിഞ്ഞ നാല് പതിറ്റാണ്ടായി ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
ഇന്ത്യൻ പ്രവാസികളുടെ സാംസ്കാരിക കേന്ദ്രമുള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ ക്ഷേത്രത്തിന് പുറമെ ഇവിടെയുണ്ട്. . ഈ കെട്ടിടമാണ് ഇപ്പോള്‍ യുകെയിലെ ഇസ്ലാമിക് മിഷന്റെ ഭാഗമായ ‘ഖദീജ മസ്ജിദ്’ എന്ന സംഘടനയ്‌ക്ക് വിറ്റിരിക്കുന്നത്. ഇതിന്റെ 50 കിലോമീറ്റര്‍ ചുറ്റവട്ടത്ത് മറ്റൊരു ക്ഷേത്രം പ്രാര്‍ത്ഥനയ്‌ക്കായി ഇല്ല എന്നത് ഹൈന്ദ വിശ്വാസികളെ വേദനിപ്പിക്കുന്നു.
ഖദീജ മോസ്ക് എന്ന സംഘടന ഇവിടെ പള്ളി, പ്രാർത്ഥനാ ഹാള്‍, ക്ലാസ് മുറികള്‍, കായിക വിനോദ കേന്ദ്രങ്ങള്‍ എന്നിവയടങ്ങുന്ന ഒരു ‘യൂണിറ്റി സെന്‍റർ’ നിർമ്മിക്കാനാണ് പദ്ധതി. ഖദീജ മസ്ജിദ് വാഗ്ദാനം ചെയ്തതിലും ഉയർന്ന തുക ക്ഷേത്ര ട്രസ്റ്റികള്‍ വാഗ്ദാനം ചെയ്തതായി പറയുന്നു. പക്ഷെ പീറ്റര്‍ബറോ കൗണ്‍സില്‍ ഈ വാഗ്ദാനം തള്ളി. ക്ഷേത്രം സംരക്ഷണ സമിതി ഏകദേശം 13.5 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു.
പീറ്റർബറോ നഗരസഭ കൗണ്‍സില്‍ തീരുമാനത്തിനെതിരെ യുകെയിലും മറ്റ് രാജ്യങ്ങളിലും ഹിന്ദു സംഘടനകള്‍ രംഗത്തെത്തി. ക്ഷേത്രം നിലനിർത്താനുള്ള നിയമപോരാട്ടങ്ങള്‍ക്കായി ‘ഗോഫൗണ്ട്‌മി’ വഴി ലോകമെമ്പാടുമുള്ള ആളുകളില്‍ നിന്ന് 86,000 പൗണ്ടോളം ഇതിനകം സമാഹരിച്ചതായി പറയുന്നു. ഈ പണം കൊണ്ട് കെട്ടിടം സ്വന്തമാക്കുക എന്നതായിരുന്നു ഉദ്ദേശ്യം. പക്ഷെ അത് നടന്നില്ല.
















