കൊച്ചി: സംസ്ഥാനത്ത് പനി മരണങ്ങള് നിയന്ത്രണാതീതമായിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് കേന്ദ്രസഹായം തേടണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി, പനി നിയന്ത്രിക്കുന്നതിലും മഴക്കാലപൂര്‍വ ശുചീകരണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സുരേന്ദ്രന് പറഞ്ഞു.
പനി നിയന്ത്രിക്കുന്നതില്‍ ആരോഗ്യ വകുപ്പ് പൂര്‍ണമായി പരാജയപ്പെട്ട സാഹചര്യത്തില്‍ വകുപ്പ ്മന്ത്രി രാജിവക്കണമെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജൂലൈ മൂന്നിന് ജില്ലാ മെഡിക്കല്‍ ഓഫീസുകളിലേക്ക് ബിജെപി മാര്‍ച്ച് നടത്തും. ജൂലൈ ഒന്നിന് ബിജെപി സമ്പൂര്‍ണ ശുചീകരണദിനമായി ആചരിക്കും. ഡോക്ടേഴ്സ് സെല്ലിന്റെ നേതൃത്വത്തില്‍ മണ്ഡലം അടിസ്ഥാനത്തില്‍ പനി ക്ലിനിക്കുകള്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പു പദ്ധതിയുടെ കൂലി തൊഴിലാളികള്‍ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 10ന് ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് അന്വേഷണം വഴിതെറ്റിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിച്ചതായും സുരേന്ദ്രന് കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: