ന്യൂദല്‍ഹി: ജന്തര്‍മന്തറില്‍ സമരത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ ക്രിമിനല്‍ കുറ്റം ചെയ്ത 400ഓളം ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് ദല്‍ഹി പൊലീസ്. ഇവരെ മുഖം പരിശോധിച്ചറിയുന്ന സോഫ്റ്റ്വെയറില്‍ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ജൂലായ് 20ന് നടന്ന അതിക്രമങ്ങളില്‍ ഇവര്‍ പങ്കാളികളായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ജൂലായ് 20 മുതല്‍ ജൂലായ് 24 വരെയുള്ള പരിശോധനകളില്‍ ഇവരെ കണ്ടെത്തിയിരുന്നു. അതായത് കഴിഞ്ഞ അഞ്ച് ദിവസമായി വിദ്യാര്‍ത്ഥി പ്രക്ഷോഭകാരികള്‍ എന്ന നിലയില്‍ ഇവര്‍ വിലസുകയാണ്.
ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ഉപയോഗിച്ചാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസവും പ്രതിഷേധ കേന്ദ്രങ്ങളിലും പരിസരപ്രദേശങ്ങളിലും ഇവരെ കണ്ടിരുന്നതായും പൊലീസ് പറഞ്ഞു.
ജൂലായ് 20ന് നടന്ന അതിക്രമങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടായിരുന്നോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. സമൂഹമാധ്യമ ഉള്ളടക്കം പരിശോധിച്ചും സിസിടിവി ദൃശ്യങ്ങളിലൂടെയും പൊലീസ് ഇവരെ തിരിച്ചറിഞ്ഞിരുന്നു. പക്ഷെ അവരെ ഏതെങ്കിലും അക്രമങ്ങളിലോ പൊതുമുതല്‍ നശിപ്പിക്കുന്നതിലോ കണ്ടെത്തിക്കഴിഞ്ഞിട്ടു വേണം നടപടിയെടുക്കാന്‍ എന്നാണ് പൊലീസ് വിശദീകരണം. സാഹിന്‍, മനോജ്, റുബാല്‍ ഉള്‍പ്പെടെ 400 പേരാണ് അപകടകരമാം വിധം സമരത്തിന്റെ മറവില്‍ വിലസുന്നത്. ഏതെങ്കിലും ആസൂത്രിത ക്രിമിനല്‍ ഗ്യാങ്ങിന്റെ ഭാഗമാണോ ഇവര്‍ എന്നും പരിശോധിക്കുന്നു. കാരണം അതിക്രമങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ ഇവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ എളുപ്പമാണ്.
പൊലീസിന്റെ മുഖം തിരിച്ചറിയുന്നതിനുളള ഫെയ്സ് റെക്കഗ്നിഷന്‍ സിസ്റ്റം വളരെ ഗുണകരമാണ്. കാരണം മുഖം തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ പൊലീസിന്റെ ഡേറ്റാ ബേസുമായി ഒത്തുനോക്കി കാര്യങ്ങള്‍ മനസ്സിലാക്കാനാവും.
















