Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നവതിയുടെ നിറവിലും പൈതൃകം കൈവിടാതെ കെ.കെ. പ്രഭാകരനാശാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2017, 09:55 pm IST
in Kottayam

എം.ആര്‍. അനില്‍കുമാര്‍

തൊണ്ണൂറിലേക്ക് നടന്നുനീങ്ങുന്ന കെ.കെ. പ്രഭാകരന്‍ നായരെന്ന കുഞ്ചാട്ടാശാന്‍ കേട്ടുതഴമ്പിച്ച വാക്കുകളില്‍ ഒന്നായിരിക്കും ആശാനെ വന്ദനം എന്നത്. പാരമ്പര്യവും പൈതൃകവും കൈവിടാതെ നാല് തലമുറയ്‌ക്ക് അക്ഷരമധുരം പകര്‍ന്നുനല്‍കിയ ആശാന് ശിഷ്യഗണങ്ങള്‍ വന്ദനം പറയുക പതിവാണ്. ഇതുകേട്ടാല്‍ നിറചിരിയോടെ ആശാനും തിരിച്ച് വന്ദനം പറയും. ഇത് ആശാനുള്ള അംഗീകാരമായി ശിഷ്യര്‍ കാണുമ്പോള്‍ ആശാന്റെ മനസ്സില്‍ വാത്സല്യം നിറഞ്ഞുതുളുമ്പും.

പഴയ ആശാന്‍ പള്ളിക്കൂടത്തിലെ ചിട്ടവട്ടങ്ങളില്‍ ഒന്നുമാത്രമായേ ഈ വന്ദനം പറച്ചിലിനെ കാണാനാവൂ. ശ്രീ സരസ്വതീഭവന്‍ എന്ന നിലത്തെഴുത്ത് കളരിയുടെ തറയില്‍ നിരത്തിയ പലകയില്‍ ചമ്രം പടിഞ്ഞാവും ശിഷ്യരുടെ ഇരുപ്പ്. മണലിന്റെ മറുപുറത്ത് കൊരണ്ടിപ്പലകയില്‍ ആശാനും. പലകയ്‌ക്ക് മുന്നില്‍ നിലത്തിട്ട പൊടിമണലില്‍ ചൂണ്ടുവിരല്‍ ഉപയോഗിച്ചാണ് അക്ഷരം കുറിക്കുന്നത്. അക്ഷരം ഒരോന്നും എഴുതി വായിച്ചശേഷം കൈയിലുള്ള ചെറുകമ്പുകൊണ്ട് അശാന്‍ ഇവ മായിക്കും. വലത്തേ അറ്റത്തുനിന്നാവും ആശാന്‍ പഠിപ്പിച്ച് തുടങ്ങുക. ഒരാളെ പഠിപ്പിച്ചശേഷം അടുത്തയാള്‍ക്ക് മുന്നിലേക്ക് നിരങ്ങിയാണ് ആശാന്റെ യാത്ര.

ബുക്കും പേനയുമൊക്കെ കളരിയിലെ ഉന്നതര്‍ക്കുള്ളതാണ്. ഉന്നതരെന്നാല്‍ അക്ഷരപഠനം പൂര്‍ത്തിയാക്കി ചിന്തം എന്ന ചടങ്ങിനിരുത്തിയവര്‍. അമ്പത്താറ് അക്ഷരവും കൂട്ടക്ഷരങ്ങളും 12വരെയുള്ള സങ്കലന-ഗുണന പട്ടികകളും പഠിച്ചവരെയാണ് ചിന്തം പഠിപ്പിക്കുന്നത്. മറ്റുള്ളവര്‍ക്ക് ഇപ്പോഴും പഴയ എഴുത്തോലയിലാണ് അക്ഷരങ്ങള്‍ കുറിച്ചുനല്‍കുന്നത്. സ്റ്റീലില്‍ നിര്‍മ്മിച്ച പേനപോലുള്ള എഴുത്താണി ഉപയോഗിച്ചാണ് ഓലയില്‍ എഴുതുന്നത്. ഓലയില്‍ വീഴുന്ന അക്ഷരങ്ങളില്‍ പച്ചിലതേച്ച് കുട്ടികള്‍ അതിന് ഭംഗികൂട്ടും.

എഴുത്തോല ഉണ്ടാക്കുന്നത് കരിമ്പനയുടെ ഓലയിലാണ്. പണ്ടൊക്കെ നാട്ടിന്‍പുറങ്ങളില്‍ കരിമ്പനയോല കിട്ടുമായിരുന്നു. എന്നാല്‍ ഇുമാണ് ഓലയുടെ വരവ്. മൂന്നുരാവുകളില്‍ മഞ്ഞും പിന്നെ മൂന്ന് ദിനങ്ങളിലെ വെയിലും കൊള്ളിച്ച പച്ചോല ഒരുകൊല്ലം പുകയത്ത് വയ്‌ക്കും. പുകയത്തുനിന്നും എടുക്കുന്ന ഓല ചീകി വൃത്തിയാക്കി അതില്‍ തലക്കെട്ട് ഉണ്ടാക്കും. തലക്കെട്ട് ഉണ്ടാക്കുന്നത് കലയും കരവിരുതും ഒത്തിണങ്ങുന്ന ഒരു പ്രക്രിയയാണ്.

പത്ത് മുതല്‍ നാലുമണി വരെയാണ് ആശാന്‍ പള്ളിക്കൂടത്തിന്റെ സമയം. ഈ സമയത്തിന് മുമ്പും ശേഷവും വീടുകളിലെത്തി ട്യൂഷന്‍ പഠിപ്പിക്കും. പുലര്‍ച്ചെ മൂന്നുമണിയോടെ ഉറക്കമുണരുന്ന ആശാന്‍ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെത്തി നിര്‍മ്മാല്യം തൊഴും. ഇത് ദിനചര്യയുടെ ഭാഗമാണ്. കിലോമീറ്ററുകള്‍ അകലെയുള്ള വീടുകളിലേക്ക് കാല്‍നടയായാണ് ആശാന്റെ യാത്ര. ഒരുദിവസം പത്തുപതിനഞ്ച് കിലോമീറ്റര്‍ നടക്കും. കുറച്ചുകാലമായി വാര്‍ദ്ധക്യസഹജമായ ആനാരോഗ്യം കടന്നുകൂടിയിട്ടുണ്ട്. അതിനാല്‍ വീടുകളിലെ ട്യൂഷന് ഇപ്പോള്‍ പോകുന്നില്ല.

നിലത്തെഴുത്ത് ആശാന്‍ സംഘടയുടെ സ്ഥാപകന്‍ കൂടിയാണ് കുഞ്ചാട്ടാശാന്‍. 1984-ല്‍ തുടക്കം കുറിച്ച സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു ഇദ്ദേഹം. അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി അയ്യപ്പസേവാ സംഘം 955-ാം നമ്പര്‍ നട്ടാശ്ശേരി ശാഖയുടെ സെക്രട്ടറിയാണ്.

കോട്ടയം താലൂക്കില്‍ നട്ടാശ്ശേരി കരയില്‍ അരീക്കാട്ട് കൃഷ്ണന്‍ നായരുടെയും കുഞ്ചാട്ട് കൊച്ചുകുട്ടിയമ്മയുടെയും പത്തുമക്കളില്‍ നാലാമത്തെ പുത്രനാണ് കെ.കെ. പ്രഭാകരന്‍നായര്‍. പന്ത്രണ്ടാമത്തെ വയസ്സില്‍ കുട്ടികളെ അക്ഷരം പഠിപ്പിച്ചുതുടങ്ങിയ ആശാന്‍ പഴയ ഇന്‍ര്‍മീഡിയറ്റ് വിജയിയാണ്. ജ്യേഷ്ഠ സഹോദരന്‍ പരേതനായ നാരായണന്‍ നായരും നിലത്തെഴുത്ത് ആശാനായിരുന്നു.

ആശാന്‍ സംഘടനയുടെ നിരന്തരമായ പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്ത ആശാന്മാര്‍ക്കുള്ള സര്‍ക്കാര്‍ പെന്‍ഷന്‍ ഇപ്പോള്‍ ലഭിക്കുന്നില്ല എന്നതാണ് ആശാന്റെ ഇപ്പോഴത്തെ വിഷമം.

പെന്‍ഷന്‍ വിതരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാട്ടുന്ന അനാസ്ഥയാണ് വാര്‍ദ്ധക്യത്തില്‍ എത്തിനില്‍ക്കുന്ന നൂറുകണക്കിന് ആശാന്മാരുടെ അന്നം മുട്ടിക്കുന്നതെന്ന് ആശാന്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.