Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഇനി വിര്‍ച്വല്‍ ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2017, 11:30 am IST
inLifestyle

താന്‍ പൊതുജീവിതത്തിന്റെ ഭാഗമാണെന്നും തന്റെ വേരുകള്‍ സമൂഹത്തിന്റെ വേരുമായി ഇഴപിരിയാനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നുവെന്നും സമൂഹം നല്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനൊപ്പം തന്നെ സമൂഹത്തോട് തനിക്കും ചില ബാദ്ധ്യതകള്‍ നിറവേറ്റാനുണ്ടെന്നും, തന്റേതായ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്നും മലയാളിക്ക് ബോദ്ധ്യമുണ്ടായിരുന്നു ഏതാണ്ട് തൊണ്ണൂറുകള്‍ വരെ. സമൂഹം അവനെ സംരക്ഷിക്കുകയും അവന്‍ സമൂഹത്തോട് ഒരു ശരീരമെന്ന പോലെ ചേര്‍ന്നു നില്‍ക്കുകയും ചെയ്തു.

ജോലി കഴിഞ്ഞുള്ള ഇടവേളകളില്‍ അവനു സമ്മേളിക്കുവാന്‍ ആല്‍ത്തറകളും പാലത്തിന്റെ കൈവരികളും ചായക്കടകളും ഒഴിഞ്ഞ പറമ്പുകളും ഉണ്ടായിരുന്നു. വട്ടത്തില്‍ ഇരുന്ന് വെറുതെ സൊറ പറയല്‍ മാത്രമായിരുന്നില്ല. മതമോ ജാതിയോ പണമോ അവരെ വേര്‍തിരിച്ചിരുന്നില്ല. സമകാലിക രാഷ്‌ട്രീയവും സിനിമയും സാഹിത്യവും സംഗീതവുമൊക്കെ സജീവ ചര്‍ച്ചാവിഷയങ്ങളായിരുന്നു. പില്‍ക്കാലത്ത് കേരളം കണ്ട ഏറ്റവും വലിയ രാഷ്‌ട്രീയ ഇച്ഛാശക്തി, ഏറ്റവും മികച്ച സിനിമ, സാഹിത്യകൃതി, സംഗീതം എല്ലാം പിറന്നത് ആ സൗഹൃദങ്ങള്‍ നല്കിയ ഊര്‍ജ്ജത്തിലാവണം. വിത്തുകള്‍ വ•രങ്ങളായത് ഇവിടെ നിന്നായിരിക്കണം. അവരുടെ കയ്യടികള്‍, അഭിനന്ദനചുംബനങ്ങള്‍ ഒക്കെ മേഘങ്ങളെ വരെ കയ്യിലൊതുക്കാനുള്ള ശക്തി നല്‍കിയിരുന്നു. അവരുടെ സ്‌നേഹത്തിന് അഗാധമായ ഉള്ളളവും ആഴവുമുണ്ടായിരുന്നു. അവരുടെ സാന്ത്വനങ്ങള്‍ കടപുഴക്കിവരുന്ന ഏതു കദനക്കടലിന്റെയും തിരയടക്കിയിരുന്നു.

പക്ഷേ, മലയാളി മടിക്കുത്തില്‍ നിധി പോലെ കൊണ്ടുനടന്ന മലയാളിത്തത്തോടൊപ്പം, ഭക്ഷണശീലങ്ങളോടൊപ്പം അവന്റെ സഹജമായ സാമൂഹ്യബോധവും കൈവിട്ടുപോയി. തൊണ്ണൂറുകളില്‍ വിവരസാങ്കേതിക രംഗത്ത് വന്‍ കുതിച്ചുചാട്ടമായി അവതരിച്ച ടെലിവിഷന്‍ എങ്ങിനെയാണ് മലയാളിയുടെ സാമൂഹ്യജീവിതത്തിന്റെ തല തകര്‍ത്തതെന്ന് പഠനവിഷയമാക്കേണ്ടതാണ്. ടെലിവിഷന്‍ അകത്തളങ്ങളില്‍ എത്തിയതോടെ വരാന്തകളിലും മുറ്റത്തും തെരുവുകളിലും ജീവിതം ആഘോഷിച്ച മലയാളി പൊടുന്നനെ നിശബ്ദരാക്കപ്പെട്ടു. ടെലിവിഷന്‍ അവന്റെ കയ്യും കാലും മാത്രമല്ല അവന്റെ തലച്ചോറിനെയും ഭാവനയെയും പൂട്ടിയിട്ടു. ഏകാധിപതിക്ക് അടിപ്പെട്ട പ്രജയെപ്പോലെ അവന്‍ പുറംതോടിനുള്ളില്‍ പതുങ്ങി. ജോലിയെല്ലാം കഴിഞ്ഞ് കുട്ടികള്‍ തിരിച്ചെത്തുന്നതിനു മുന്‍പുള്ള ഇടവേളകളില്‍ വിശേഷങ്ങള്‍ കൈമാറിയിരുന്ന വീട്ടമ്മമാര്‍ സീരിയലുകളില്‍ വിലയം പ്രാപിച്ചു. പുറത്തെന്നല്ല, വീടിന്റെ മറ്റു മുറികളില്‍ പോലും എന്തു നടന്നാലും അറിയാതായി. വല്ലാണ്ടങ്ങ് പട്ടി കുരച്ചാല്‍ പട്ടിയെ ശപിച്ചുകൊണ്ട് അക്ഷമയോടെ ഒന്നു പുറത്തേക്ക് തലയിട്ടുനോക്കി സീരിയലിലേക്കു മടങ്ങി. സീരയിലിന്റെ സമയങ്ങളില്‍ കല്യാണം ക്ഷണീക്കാനോ മറ്റാവശ്യങ്ങള്‍ക്കോ ബന്ധുവീടുകളില്‍ കയറിപ്പോയവര്‍ അതിക്രൂരമായി ആക്ഷേപിക്കപ്പെട്ടു.

രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലി ചെയ്യുകയും പിന്നീട് വിശ്രമിക്കുകയും ചെയ്തിരുന്ന രീതിയില്‍ നിന്ന് 24 ത 7 എന്ന പുതിയ തൊഴില്‍ സംസ്‌കാരത്തിലേക്കു പ്രവേശിച്ചതോടെ മലയാളി പരിപൂര്‍ണ്ണമായി അവനവനകത്തായി. കമ്പ്യുട്ടറിനു മുന്നിലിരുന്നുള്ള അവന്റെ ധ്യാനം ഒരുപക്ഷേ ദൈവത്തോടായിരുന്നെങ്കില്‍ ദൈവം എന്നേ അവനു മുന്നില്‍ പ്രത്യക്ഷപ്പെടുമായിരുന്നു.

മലയാളി ഒരു സാമൂഹ്യജീവിയേ അല്ലാതാവുകയാണ്. തൊട്ട് അയല്‍വീട്ടില്‍ താമസിക്കുന്നത് ആരാണെന്ന് അവനറിയില്ല. ചായ കുടിക്കാന്‍ ഒരു കടയില്‍ കയറിയാല്‍ എതിരെ ഇരിക്കുന്നയാള്‍ തല ഉയര്‍ത്തി നോക്കുക പോലുമില്ല. റോഡിലൂടെ നടക്കുമ്പോള്‍ പരസ്പരം കൂട്ടിയിടിച്ചാല്‍പ്പോലും മൊബൈലില്‍ നിന്ന് കണ്ണ് പറിക്കുകയില്ല.

വിര്‍ച്വല്‍ ക്ലാസ് റൂമുകളും വിര്‍ച്വല്‍ ഓഫീസുകളും പടിവാതില്ക്കല്‍ എത്തിക്കഴിഞ്ഞു. നിങ്ങളൂടെ വീട്ടിലെ കൊച്ചുമുറിയില്‍ ഇരുന്ന് പഠിക്കാമെങ്കില്‍ വീട്ടിലിരുന്നു തന്നെ ഓഫീസ് ജോലികള്‍ തീര്‍ക്കാമെങ്കില്‍ എന്തു സുഖം. എങ്ങും സഞ്ചരിക്കാനില്ലെങ്കില്‍ എന്തിനു തെരുവുകള്‍? എന്തിനു വാഹനങ്ങള്‍? കാണാന്‍ ആരും ഇല്ലെങ്കില്‍ എന്തിനു സിനിമാ തീയറ്ററുകള്‍? പുഞ്ചിരിക്കാന്‍ പോലും ആരുമില്ലെങ്കില്‍ എന്തിനു ജീവിതം?

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.