Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭരിച്ചുനന്നാവാന്‍ ശ്രമിക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2017, 04:02 am IST
in Vicharam

ഒരു ഭരണം എങ്ങനെയാവരുത് എന്നതിന് ഏറ്റവും നല്ല മാതൃകയായിചൂണ്ടിക്കാണിക്കാവുന്നതാണ് ഇടതു മുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍. ആര്‍ക്കുവേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ച് പ്രാഥമിക തിരിച്ചറിവുപോലും ഈ സര്‍ക്കാറിനില്ല എന്നതാണ് വാസ്തവം. കഴിഞ്ഞദിവസം ഹൈക്കോടതി ചോദിച്ചിരിക്കുന്നത് വിജിലന്‍സ്‌രാജിലേക്കാണോ യാത്രയെന്നാണ്.

ബഹുമാന്യ നീതിപീഠത്തിനുപോലും അത്തരമൊരു നിരീക്ഷണത്തിലേക്ക് പോകേണ്ടിവരുന്നത് എന്തുകൊണ്ടെന്ന് അന്വേഷിക്കേണ്ടതുണ്ട്. എല്ലാ കാര്യത്തിലും പാര്‍ട്ടി സ്റ്റാമ്പിങ് വേണമെന്ന നിലയിലേക്ക് സിപിഎമ്മും അത് വെള്ളം തൊടാതെ വിഴുങ്ങാന്‍ മുഖ്യമന്ത്രിയും തയ്യാറാവുന്നതോടെ കേരളത്തിലെ ഭരണം ആഭാസനാടകമായിത്തീര്‍ന്നിരിക്കുകയാണ്.

നേരെചൊവ്വെ ജനങ്ങളെ സേവിക്കാന്‍ അറിയാത്തതുകൊണ്ടാണ് ഇവിടെ വിജിലന്‍സ് കാര്യങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ ഭരണപരമായ തീരുമാനങ്ങളുടെ സാധുതയത്രയും വിജിലന്‍സ് പരിശോധിക്കാന്‍ തുടങ്ങിയാല്‍ ഇവിടെ ഒരു സര്‍ക്കാറിന്റെ ആവശ്യം പോലും ഇല്ലാതാവും. അതിന്റെ സൂചനയാണ് അടുത്തിടെ വിജിലന്‍സിന്റെ ചില നിര്‍ദ്ദേശങ്ങളും ഉത്തരവുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നു.

ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്?  ഇവിടത്തെ സര്‍ക്കാരിന് ആരോടാണ് ഉത്തരവാദിത്തം? ഭരിക്കുക എന്ന സാങ്കേതികമായ കാര്യത്തിനപ്പുറം ജനങ്ങളുടെ വിചാര വികാരങ്ങള്‍ ഉള്‍ക്കൊള്ളാനും അതിനനുസരിച്ച് മുന്നോട്ടുപോകാനുമാണ് ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ തയ്യാറാവേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇവിടെ അങ്ങനെയല്ല സംഭവിക്കുന്നത്.

ഹൈക്കോടതി, ഭരണത്തിന്റെ സാങ്കേതികയിലേക്ക് വിരല്‍ചൂണ്ടിയെങ്കില്‍ മറ്റ് മേഖലകളിലെ സ്ഥിതി അതിലും ദയനീയമാണ്. കേരളം മൊത്തത്തില്‍ ഒരു ക്വട്ടേഷന്‍രാജ് സംസ്ഥാനമായി തീര്‍ന്നിരിക്കുകയാണ്. എവിടെയും എന്തും എപ്പോഴും സംഭവിക്കാമെന്ന ഭീതിയുടെ കരിനിഴലാണ് എങ്ങും. ആര് ആരോട് സഹായം അഭ്യര്‍ത്ഥിക്കുമെന്നറിയാതെ പൗരന്മാര്‍ നിസ്സഹായരാവുന്നു.

ഓരോ വീട്ടിലും ഒരു വിധവയുണ്ടാകണമെന്ന വാശിയോടെയാണ് സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍. എവിടെയും തങ്ങള്‍ക്കുമാത്രം എന്തും ചെയ്യാനുള്ള അവകാശം കിട്ടിയ തരത്തിലാണ് പെരുമാറ്റം. അതുകൊണ്ടുതന്നെ ഗുണ്ടകളുടെയും പാര്‍ട്ടിക്കാരുടെയും ഹുങ്കില്‍ സംസ്ഥാനം വീര്‍പ്പുമുട്ടുന്നു. ഏതു മാടമ്പിക്കും ഒരു ബുദ്ധിമുട്ടുമില്ലാതെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നു. അത്തരക്കാര്‍ക്കുവേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ സര്‍വസജ്ജമായി നില്‍ക്കുന്നു.

അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ജനകീയ പിന്തുണ നേടി അധികാരത്തില്‍ വന്ന ഒരു സര്‍ക്കാര്‍ ഇങ്ങനെ ദയനീയമായി പരാജയപ്പെടുമ്പോള്‍ ഭരണം വിജിലന്‍സിന് ഏല്‍പ്പിച്ചുകൊടുക്കുകയാണോ എന്ന് ചോദിക്കാനല്ലേ ഹൈക്കോടതിക്കു കഴിയൂ. തെരഞ്ഞെടുപ്പ് സമയത്തെ വര്‍ധിതാവേശം എവിടെപ്പോയി എന്ന് അതിനൊപ്പം ചോദിക്കുന്നത് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനാണ്. തനിക്കര്‍ഹതപ്പെട്ടതെന്ന് ജനങ്ങള്‍ വിലയിരുത്തിയ മുഖ്യമന്ത്രി പദം തട്ടിത്തകര്‍ത്തതിന്റെ രോഷം മാത്രമല്ല അദ്ദേഹത്തിന്റെ വാക്കുകളില്‍ നിഴലിക്കുന്നത്; സര്‍ക്കാരിന്റെ ഇതഃപര്യന്തമുള്ള പ്രവര്‍ത്തനങ്ങളുടെ ബാക്കിപത്രം കൂടിയാണ്. ഒരുഭാഗത്ത് സ്വന്തം നേതാവും അതിനൊപ്പം ഘടകകക്ഷിയും സ്ഥാനംപിടിച്ചിരിക്കുമ്പോള്‍ മനസ്സാക്ഷിയുണ്ടെങ്കില്‍ സ്വയം വിലയിരുത്താന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മുന്നണി നേതൃത്വവും തയ്യാറാവണം.

പാര്‍ട്ടിയുടെ പേശീബലം കാണിച്ച് ജനങ്ങളെ നിശ്ശബ്ദരാക്കുന്ന ഇന്നത്തെ സമീപനം മാറിയെങ്കില്‍ മാത്രമേ അതിന് സാധിക്കൂ. മാനുഷികമുഖമുള്ള ഒരു സമീപനം അതിന് ആവശ്യമാണുതാനും. തങ്ങളുടെ കൊള്ളരുതായ്‌മ മറച്ചുവെക്കാന്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങുന്ന ഇടതു സര്‍ക്കാര്‍ ആദ്യം സ്വയം നന്നാവാന്‍ ശ്രമിക്കുകയാണ് വേണ്ടത്. തൊട്ടതിനും പിടിച്ചതിനും കേന്ദ്രത്തിനെ കല്ലെറിയും മുന്‍പ് കാര്യങ്ങള്‍ കണ്ണുതുറന്ന് കാണണം. എല്ലാ കാര്യങ്ങൡലും രാഷ്‌ട്രീയനിറം ചേര്‍ക്കുന്ന പാര്‍ട്ടിപ്പദ്ധതി ജനാധിപത്യ സംവിധാനത്തിന് ഒട്ടും ഭൂഷണമല്ല. ഹൈക്കോടതി പറയാതെ പറഞ്ഞുവച്ചതും അതാണ്. ഇന്നത്തെ സംവിധാനത്തിന് ഭരിക്കാന്‍ വശമില്ലെങ്കില്‍ അത് വിജിലന്‍സിന് ഏല്‍പ്പിച്ചുകൊടുത്തേക്കൂ എന്ന്! ഇതില്‍പരം ഒരപമാനം ഒരു സര്‍ക്കാരിനും സംഭവിച്ചിട്ടുണ്ടാവില്ല. കോടതിയുടെ അഭിപ്രായവും ജനവികാരവും ഗുണാത്മകമായെടുത്ത് സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിഞ്ഞാല്‍ നന്ന് എന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

Kerala

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

Entertainment

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

പുതിയ വാര്‍ത്തകള്‍

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.