Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രധാനമന്ത്രിക്ക് നമോവാകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 08:52 pm IST
in Vicharam

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തുകയാണ്. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനോദ്ഘാടനമാണ് മുഖ്യ ചടങ്ങ്. 45 മാസംകൊണ്ട് 13 കിലോമീറ്റര്‍ മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നത് ചരിത്രത്തിലാദ്യമാണ്. ഇതിന് നേതൃത്വം നല്‍കിയ ഇ. ശ്രീധരനും ഏലിയാസ് ജോര്‍ജും ഉള്‍പ്പെടെ അണിയറയിലും അരങ്ങത്തും പ്രവര്‍ത്തിച്ച എല്ലാവരും പ്രശംസയര്‍ഹിക്കുന്നു. കരാര്‍ തര്‍ക്കവും പണിമുടക്കങ്ങളും സ്ഥലം ഏറ്റെടുക്കലിലെ പ്രശ്‌നങ്ങളുമെല്ലാം യഥാസമയം പരിഹരിക്കാന്‍ കഴിഞ്ഞു എന്നതാണ് സമയബന്ധിതമായി പദ്ധതിയെ മുന്നോട്ടുപോകാന്‍ സഹായിച്ചത്. അതിന് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ സമയോചിതമായ ഇടപെടലുകളും സഹായകമായി.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് മെട്രോ റെയില്‍ പദ്ധതിക്ക് വേഗത കുറവായിരുന്നു. എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ വികസനപദ്ധതികളോടുള്ള പ്രതിബദ്ധത കൊച്ചി മെട്രോയ്‌ക്കും സഹായകമായി. ഫണ്ട് ലഭ്യമാക്കുന്നതിന് മാത്രമല്ല ആധുനിക സംവിധാനങ്ങളടങ്ങിയ കോച്ച് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനവും കാര്യക്ഷമതയോടെ നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരം നഗരവികസന മന്ത്രി വെങ്കയ്യനായിഡു നേരിട്ട് ഇടപെട്ടാണ് കോച്ച് നിര്‍മ്മാണം വേഗത്തിലാക്കിയത്. കൊച്ചി മെട്രോ നിര്‍മ്മാണവും ഉദ്ഘാടനവും ഒട്ടേറെ വിവാദമുണ്ടാക്കിയെങ്കിലും ഒടുവില്‍ പച്ചക്കൊടി കാട്ടുന്നത് ശുഭയാത്രയ്‌ക്കാണ്. ഉദ്ഘാടന ചടങ്ങില്‍ വേദിയിലിരിക്കേണ്ടതാരൊക്കെ എന്നതിനെച്ചൊല്ലിയുള്ള വിവാദം അനാവശ്യമായിരുന്നു. മാധ്യമങ്ങളുടെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തികച്ചും തരംതാണതായി.

നരേന്ദ്രമോദിക്ക് ആളാകാനാണ് ചില പേരുകള്‍ ഒഴിവാക്കപ്പെട്ടതെന്നുവരെ ചിലര്‍ തട്ടിവിട്ടു. അതൊക്കെ തരംതാണ വിമര്‍ശനങ്ങളെന്നുതന്നെയാണ് ജനം വിലയിരുത്തുന്നത്. ദല്‍ഹി മെട്രോ ഉദ്ഘാടനം ചെയ്തത് 2002 ഡിസംബര്‍ 24നാണ്. പ്രധാനമന്ത്രി വാജ്‌പേയിക്കു പുറമെ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തും ഉപപ്രധാനമന്ത്രി എല്‍.കെ.അദ്വാനിയും വേദിയിലുണ്ടായിരുന്നു. പ്രതിപക്ഷനേതാവിനെ അന്ന് വേദിയില്‍ കയറ്റിയില്ല. 2012ല്‍ കൊച്ചി മെട്രോ തറക്കല്ലിടല്‍ ചടങ്ങില്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വേദിയിലുണ്ടായില്ല.

പ്രധാനമന്ത്രിയേയും നഗരവികസനമന്ത്രിയേയും ഒഴിവാക്കി ഉദ്ഘാടനം സ്വന്തം കാര്യമാക്കി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ നേട്ടമായി ഉയര്‍ത്തിക്കാട്ടുകയായിരുന്നു ലക്ഷ്യം. ജൂണ്‍ 29ന് ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ഇത് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തു വന്നത്. കേന്ദ്രസര്‍ക്കാരിന്റെ നല്ല പങ്കാളിത്തത്തോടെ പൂര്‍ത്തിയായ പദ്ധതി സ്വന്തം നേട്ടമാക്കി മാറ്റാനുള്ള ശ്രമത്തെ എല്ലാ മേഖലയില്‍നിന്നും എതിര്‍ത്തു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയതുമില്ല. തുടര്‍പദ്ധതിക്ക് നല്ലരീതിയില്‍ കേന്ദ്രസഹായം വേണ്ടിവരുമെന്ന തിരിച്ചറിവുകൊണ്ടാകാം മുഖ്യമന്ത്രിക്ക് വകതിരിവുണ്ടായത്.

”പ്രധാനമന്ത്രിക്ക് എപ്പോഴാണോ സൗകര്യം അന്ന് മാത്രമേ കൊച്ചി മെട്രോ റെയില്‍ ഉദ്ഘാടനം ചെയ്യൂ” എന്ന് മുഖ്യമന്ത്രിക്ക് പ്രസ്താവിക്കേണ്ടിവന്നു. ആലുവാ മുതല്‍ പാലാരിവട്ടംവരെയുള്ള ഒന്നാംഘട്ടത്തിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിലൂടെ 300കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞു എന്നാണ് ഡിഎംആര്‍സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ അറിയിച്ചത്. ഒന്നാംഘട്ടത്തിന് 3750 കോടി രൂപയാണ് ചെലവായത്. ഒന്നാംഘട്ടത്തില്‍ 25 കിലോമീറ്റര്‍ റെയില്‍ പാതയാണ് ലക്ഷ്യമിട്ടത്. സ്ഥലം ഏറ്റെടുക്കലായിരുന്നു ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് പ്രധാന തടസ്സമെന്നാണ് ശ്രീധരന്‍ പറയുന്നത്.

രാജ്യത്തെ എട്ട് മെട്രോ റെയില്‍ പദ്ധതികളില്‍ ഏറെ പ്രത്യേകതകള്‍ കൊച്ചി മെട്രോ റെയിലിനുണ്ട്. കേരളത്തിന്റെ തനതു വാദ്യമായ ചെണ്ടമുഴക്കത്തോടെയാണ് വാതിലുകള്‍ തുറക്കുന്നത്. പരിസ്ഥിതി സൗഹൃദമാണ് വണ്ടിയുടെ അകവും പുറവും. ആദ്യഘട്ടം ഈ കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കിയ മറ്റൊന്നില്ല. 11 നഗരങ്ങളില്‍കൂടി മെട്രോ റെയില്‍ പദ്ധതി മുന്തിയ പരിഗണനയിലൂടെ പുരോഗമിക്കുകയാണ്. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഏര്‍പ്പെടുത്തിയ കൊച്ചി മെട്രോയുടെ ജീവനക്കാരില്‍ 80 ശതമാനവും സ്ത്രീകളാണ്. അതില്‍ നല്ലൊരു ശതമാനം ഭിന്നലിംഗക്കാരാണെന്നതും പ്രത്യേകതയാണ്. കൊച്ചി മെട്രോ റെയില്‍പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊച്ചിയുടെ മാത്രമല്ല കേരളത്തിന്റെ ആകെ മുഖം മാറുമെന്ന കാര്യത്തില്‍ സംശയമില്ല. അതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന മുഖ്യപരിഗണന അഭിനന്ദനീയമാണ്.

കേരളത്തിന്റെ റോഡ് വികസനത്തിന് 35000 കോടിരൂപ അനുവദിച്ച് ചരിത്രം സൃഷ്ടിച്ച കേന്ദ്രസര്‍ക്കാര്‍, കേരളത്തിനായി എന്തുവേണമെങ്കിലും നല്‍കാന്‍ തയ്യാറാണ്. എന്നാല്‍ അത് നേരാംവണ്ണം വിനിയോഗിക്കാനുള്ള ശ്രദ്ധയും ശ്രമവും സംസ്ഥാന സര്‍ക്കാറോ മുഖ്യധാരാ രാഷ്‌ട്രീയ കക്ഷികളോ തയ്യാറാകുന്നില്ല. മൂന്നുവര്‍ഷത്തിനകം നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച 108 ജനകീയ പദ്ധതികളില്‍ ഏറെയും കേരളത്തിന് നന്നായി പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ്. എന്നാല്‍ യഥാസമയം അത് വിനിയോഗിക്കാന്‍ ഉതകുംവിധം പദ്ധതി നടപ്പാകുന്നില്ല. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സാധാരണക്കാരന് ഏറെ പ്രയോജനവും ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത നേട്ടങ്ങളും നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണ് മോദി സര്‍ക്കാര്‍.

പ്രത്യേകിച്ചും ഗ്രാമോദ്ധാരണവും സമൂഹത്തിലെ അടിത്തട്ടില്‍ കഴിയുന്ന ജനവിഭാഗങ്ങളുടെ അഭ്യുന്നതിയും സ്വപ്‌നം കണ്ട ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദിയില്‍. ആരോടുമില്ല പ്രീണനം എല്ലാവര്‍ക്കും തുല്യനീതി എന്ന മുദ്രാവാക്യവുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രി കൊച്ചിയിലെത്തുമ്പോള്‍ സന്തോഷപൂര്‍വം നമുക്ക് നമോവാകം അര്‍പ്പിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

പുതിയ വാര്‍ത്തകള്‍

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.