Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മംഗലാപുരത്തെ ചുവരെഴുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 06:04 am IST
in Vicharam

ഭരണാധികാരം ഉപയോഗിച്ചും സിപിഎം കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമരാഷ്‌ട്രീയത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗലാപുരം സന്ദര്‍ശനത്തിനെതിരെ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ നടത്തിയ സ്വയംപ്രേരിത ഹര്‍ത്താലിനെച്ചൊല്ലി പിണറായിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നേതാക്കളും കര്‍ണാടകയിലെ ആത്മാഭിമാനമില്ലാത്ത കോണ്‍ഗ്രസ് ഭരണാധികാരികളും വല്ലാതെ പ്രകോപിതരായിരിക്കുകയാണല്ലോ.

കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പിന്തുണയോടെ സംഘപരിവാര്‍ സംഘടനകള്‍ എന്തോ മഹാപരാധം ചെയ്യുകയാണെന്ന മട്ടിലാണ് ഇക്കൂട്ടര്‍ ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാര്‍ ചമയുന്നത്. ഹര്‍ത്താലിന് പിന്തുണയറിയിച്ച് മംഗലാപുരത്ത് നടന്ന പ്രകടനത്തില്‍ അമ്മമാരും കുട്ടികളുമുള്‍പ്പെടെ പതിനായിരങ്ങള്‍ അണിനിരന്നത് സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിനെതിരെ കേരളത്തിനപ്പുറവും അലയടിക്കുന്ന പ്രതിഷേധത്തിന്റെ ശക്തിയും വ്യാപ്തിയുമാണ് തെളിയിച്ചത്.

പ്രകടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ സംഘപരിവാര്‍ നേതാക്കള്‍ നടത്തിയ പ്രസംഗങ്ങള്‍ അധികാരത്തിന്റെ മത്തുപിടിച്ച് കേരളത്തില്‍ രാഷ്‌ട്രീയ പ്രതിയോഗികളെ കൊന്നുതള്ളുന്ന സിപിഎമ്മിനും, താന്‍ വഹിക്കുന്ന ഭരണഘടനാ പദവിയുടെ മഹത്വം മറന്ന് അതിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി പിണറായിക്കുമുള്ള മുന്നറിയിപ്പാണ്.

നാളിതുവരെ കേരളത്തിലും മറ്റിടങ്ങളിലും രാഷ്‌ട്രീയ പ്രതിയോഗികളുടെ ജനാധിപത്യാവകാശങ്ങള്‍ ഒന്നൊഴിയാതെ നിഷേധിക്കുന്നതില്‍ ആവേശം കൊള്ളുകയും, അതാണ് ശരിയെന്ന് നിയമസഭയില്‍പ്പോലും ആര്‍ത്തട്ടഹസിക്കുകയും ചെയ്തിട്ടുള്ള സിപിഎം നേതൃത്വം ഇപ്പോള്‍ സംഘപരിവാര്‍ എന്തോ മഹാപരാധം ചെയ്യുകയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. മറ്റുള്ളവരുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് പാര്‍ട്ടി പരിപാടിയാക്കിയവരാണ് സിപിഎമ്മുകാര്‍. ഇതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

1948 ല്‍ തിരുവനന്തപുരത്തും, 1952 ല്‍ ആലപ്പുഴയിലും ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറുടെ പരിപാടികള്‍ അക്രമം അഴിച്ചുവിട്ട് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചവരാണിവര്‍. സിപിഎമ്മിന്റെ ജനാധിപത്യവിരുദ്ധമായ ഭീഷണികളെ വകവയ്‌ക്കാതെ സംഘടനാ പ്രവര്‍ത്തനം നടത്തിയ നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയാണ് സിപിഎം കേരളത്തില്‍ കൊന്നൊടുക്കിയിട്ടുള്ളത്. എതിര്‍ത്ത് വോട്ടുചെയ്യുന്നവരുടെ കൈപ്പത്തി വെട്ടിക്കളയുക, പാര്‍ട്ടിഗ്രാമങ്ങളില്‍ സ്ഥാനാര്‍ത്ഥിയായി എന്ന ഒറ്റ കാരണത്താല്‍ പച്ചയ്‌ക്ക് കൊന്നുതള്ളുക. ഇതൊക്കെ നിര്‍ബാധം നടത്തിയവരാണ് ഇപ്പോള്‍ ജനാധിപത്യത്തിന്റെ വായ്‌ത്താരി മുഴക്കി ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നത്.

പിണറായി വിജയന്‍ കേരളത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി മാത്രമാണ്. ഭരണഘടനാതീതമായ യാതൊരു അപ്രമാദിത്വവും വിജയനില്ല. ഇത് മറന്നുകൊണ്ട് ഗുണ്ടാനേതാവിനെപ്പോലെ ജനങ്ങളെ വിരട്ടാന്‍ നോക്കിയാല്‍ അത് വിലപ്പോവില്ല. മംഗലാപുരത്തെന്നല്ല, രാജ്യത്തിന്റെ ഏത് കോണിലും പിണറായിമാരോട് പ്രതിഷേധിക്കാനുള്ള അവകാശം സംഘപരിവാറിനുണ്ട്. മധ്യപ്രദേശിലും ദല്‍ഹിയിലും വിജയന്‍ അത് അനുഭവിച്ചതുമാണല്ലോ. ജനാധിപത്യപരമായ പ്രതിഷേധപ്രകടനങ്ങള്‍ നടത്താന്‍ വിജയന്‍ മുഖ്യമന്ത്രിയാണോ അല്ലയോ എന്നൊന്നും നോക്കേണ്ട ആവശ്യം അവര്‍ക്കില്ല.

രാജ്യത്തെ മറ്റ് ഭരണാധികാരികള്‍ക്കൊന്നുമില്ലാത്ത വിശേഷാധികാരമൊന്നും പിണറായിക്ക് ആരും കല്‍പ്പിച്ചുനല്‍കിയിട്ടില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെന്ന് തെറ്റിദ്ധരിച്ച്, തന്റെ ഉപ്പും ചോറും തിന്നുകഴിയുന്ന പാര്‍ട്ടി നേതാക്കളെ വിറപ്പിക്കുന്ന വിരട്ടുമായി മറ്റുള്ളവരെ ശരിപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചാല്‍ അതൊക്കെ വിലപ്പോവാന്‍ ഇന്ത്യാ മഹാരാജ്യം ഇമ്മിണി ബല്യ എകെജി സെന്ററൊന്നുമല്ലെന്ന് മുഖ്യമന്ത്രിക്കസേരയുടെ കാലാവധി തീരാന്‍ നാലുവര്‍ഷം കൂടി ബാക്കികിടക്കുന്ന വിജയന്‍ മനസ്സിലാക്കിയാല്‍ നന്ന്.

പിണറായിയോട് വിയോജിച്ചാല്‍, അദ്ദേഹത്തെ വിമര്‍ശിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുകയൊന്നുമില്ല. മന്ത്രിമാരെ കരിങ്കൊടി കാണിക്കലും വഴിതടയലും കയ്യേറ്റം ചെയ്യുന്നതും, കല്ലെറിഞ്ഞ് മുഖ്യമന്ത്രിയുടെ തല പൊളിക്കുന്നതുപോലും അംഗീകൃത സമരമുറയാക്കി മാറ്റിയ സിപിഎം അങ്ങനെയിപ്പോള്‍ നല്ലപിള്ള ചമയേണ്ട. പാര്‍ട്ടി വിട്ടുപോയ ആളെന്ന നിലയിലേല്ല മന്ത്രിയായിരുന്ന എം.വി. രാഘവനെ കൂത്തുപറമ്പില്‍ തടഞ്ഞ് വെടിവെപ്പുവരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. അഞ്ച് യുവാക്കളുടെ ജീവനപഹരിച്ചതു മാത്രമായിരുന്നു ഇതിന്റെ നേട്ടം.

ഇപ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തിന്റെ വലിപ്പവും മഹത്വവുമൊക്കെ ഓര്‍മവരുന്ന സിപിഎം നാലുതവണ ഗുജറാത്തിലെ ജനങ്ങള്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത നരേന്ദ്ര മോദിയോട് എങ്ങനെയാണ് പെരുമാറിയത്? മോദിക്ക് വിസ നിഷേധിച്ച നടപടി പുനഃപരിശോധിക്കരുതെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റിന് കത്തെഴുതി രാജ്യദ്രോഹം കാണിച്ച സീതാറാം യച്ചൂരിയല്ലേ ഇപ്പോള്‍ സിപിഎമ്മിനെ നയിക്കുന്നത്? ശത്രുരാജ്യത്തെ ഭരണാധികാരിപോലും പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞയും, കൊല്ലത്ത് അദ്ദേഹം പങ്കെടുത്ത ആര്‍. ശങ്കറിന്റെ പ്രതിമാ അനാഛാദനച്ചടങ്ങും ജനാധിപത്യബോധം തരിമ്പും തൊട്ടുതീണ്ടാതെ സിപിഎം ബഹിഷ്‌കരിച്ചു.

രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ. അദ്വാനിയെ ലക്ഷ്യമിട്ട് 1998 ല്‍ കോയമ്പത്തൂരില്‍ ബോംബ്‌സ്‌ഫോടന പരമ്പര നടത്തി 58 പേരെ കൊലപ്പെടുത്തിയ ഭീകരനെ ജയില്‍മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെക്കാള്‍ ആവേശം കാണിച്ച പാര്‍ട്ടിയല്ലേ സിപിഎം? ഇങ്ങനത്തെ പാര്‍ട്ടിക്ക് മറ്റുള്ളവരെ ഉപദേശിക്കാന്‍ എന്ത് അവകാശമാണുള്ളതെന്ന് അറിഞ്ഞാല്‍ കൊള്ളാം. ഞങ്ങള്‍ ജനാധിപത്യവാദികളല്ല. അതുകൊണ്ട് അതിന്റെ ആനുകൂല്യങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കരുത്.

പക്ഷെ നിങ്ങള്‍ ജനാധിപത്യവാദികളായതുകൊണ്ട് ഞങ്ങള്‍ക്ക് അതിന്റെ ആനുകൂല്യങ്ങള്‍ തന്നേ തീരൂ. ഈ മനോഭാവമാണ് സിപിഎമ്മും പിണറായിയും കയ്യൊഴിയേണ്ടത്. ഇതിന് തയ്യാറല്ലെങ്കില്‍ മംഗലാപുരങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. അവിടങ്ങൡലൊക്കെ വിടുപണി ചെയ്യാന്‍ കര്‍ണാടകയ്‌ക്കപ്പുറം മദാമ്മ ഗാന്ധിയുടെ കോണ്‍ഗ്രസ് ഇല്ലെന്ന് തിരിച്ചറിയുന്നതും കൊള്ളാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

Kerala

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

Entertainment

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

പുതിയ വാര്‍ത്തകള്‍

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.