Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

രാജ്യസേവനത്തിന് ശേഷവും വിശ്രമമില്ലാതെ പരമേശ്വരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2017, 10:03 pm IST
in Agriculture

പരമേശ്വരന്‍ കൃഷിയിടത്തില്‍

മുപ്പത് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം വിശ്രമ ജീവിതം നയിക്കാന്‍ നാട്ടിലെത്തിയ എസ്.പരമേശ്വരന് ഇപ്പോള്‍ വിശ്രമമില്ല. പുലര്‍ച്ചെ നാലിന് കൃഷിഭൂമിയില്‍ എത്തുന്ന പരമേശ്വരന്‍ രാത്രി വൈകിയാണ് മടങ്ങുന്നത്. ഔദ്യോഗിക ജീവിതത്തിനേക്കാള്‍ തിരക്കാണിപ്പോള്‍, ഇതില്‍ സംതൃപ്തിയും സന്തോഷവുമുണ്ടെന്ന് പരമേശ്വരന്‍ പറഞ്ഞു. റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മാന്നാര്‍ ശിവഭവനത്തില്‍ എസ്. പരമേശ്വരന്‍ (53) ആണ് കാര്‍ഷികമേഖലയില്‍ പുതു വിജയം കൈവരിക്കുന്നത്. 2011ല്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ചു. പിന്നീട് നാല് വര്‍ഷം ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു. 2015ല്‍ നാട്ടിലെത്തി.

2016ലാണ് കൃഷിയിലേക്കുള്ള ചുവടുവയ്‌പ്പ്. ഭാര്യവീടായ കുരട്ടിക്കാട് പൗര്‍ണമിയിലെ പുരയിടത്തിലാണ് തുടക്കം. 50 സെന്റ് സ്ഥലത്തും വീടിനു മുകളിലുമാണ് കൃഷി ആരംഭിച്ചത്. വഴുതനം, മുളക്, പയര്‍ എന്നിവയാണ് ആദ്യം കൃഷി ചെയ്തത്. തുടക്കത്തില്‍ കൃഷി നഷ്ടമായിരുന്നു. എന്നാല്‍ പിന്മാറാന്‍ പരമേശ്വരന്‍ തയ്യാറായില്ല. മാന്നാറിലുള്ള സ്വന്തം വീടിനു സമീപവും, കുരട്ടിക്കാട് ബന്ധുവിന്റെ സ്ഥലത്തേക്കും കൃഷി വ്യാപിപ്പിച്ചു.

ചേന, വാഴ, വെണ്ട, പയര്‍, പടവലം, മുളക്, വഴുതന എന്നിങ്ങനെ കൃഷിവിളകള്‍ വര്‍ദ്ധിച്ചു. വെള്ളത്തിനായി കിണറും കുഴല്‍ കിണറും നിര്‍മ്മിച്ചു. കൃഷിഭവന്റെ സഹായത്തോടെ കൃഷി സ്ഥലങ്ങളെ ബന്ധിപ്പിച്ച് തുള്ളിനന ജലസേചന പദ്ധതി നടപ്പിലാക്കി.

പുലര്‍ച്ചെ നാലിന് എഴുന്നേല്‍ക്കും. വിളകള്‍ക്ക് വെള്ളം നല്‍കുകയാണ് ആദ്യ ജോലി. ടാങ്കുകള്‍ എല്ലാം നിറച്ച ശേഷം തുള്ളിനന ജലസേചന പദ്ധതിയിലുടെ വെള്ളം വിളകളുടെ ചുവട്ടില്‍ എത്തിക്കും.

നേരം പുലരുന്നതോടെ കൃഷി ചെടികളുടെ പാലനമായി. ഓരോ ചെടിയും പരിശോധിച്ച് കീടങ്ങളെ നശിപ്പിച്ചും വളം നല്‍കിയും ചുവടു വൃത്തിയാക്കിയും കഴിയുമ്പോള്‍ പത്തുമണിയെങ്കിലുമാകും. ഇതിനിടയില്‍ വിളവെത്തിയ കായ്ഫലങ്ങള്‍ ശേഖരിക്കും. ഇത് വാങ്ങാനായി സമീപമുള്ള വീട്ടുകാരും പരിചയക്കാരായ പച്ചക്കറി കടക്കാരും വീട്ടിലുണ്ടാകും. ഇവര്‍ക്ക് ആവശ്യാനുസരം സാധനങ്ങള്‍ തൂക്കി നല്‍കും. ബാക്കിയുള്ളവ ചെന്നിത്തല വിപണിയില്‍ എത്തിക്കും. ആഹാരത്തിനു ശേഷം അല്‍പ്പം വിശ്രമം. വീണ്ടും കൃഷി സ്ഥലത്തേക്ക്. പിന്നീട് കയറുന്നത് ഉച്ചയൂണിന്. ഇതിനു ശേഷം വീണ്ടും നാലു മുതല്‍ ഏഴുമണിവരെ വീണ്ടും കൃഷി സ്ഥലത്ത്.

കൂടുതല്‍ ജോലിയുള്ള ദിവസങ്ങളില്‍ പുറത്തു നിന്നും തൊഴിലാളികളെ വിളിക്കും. കാര്‍ഷിക സര്‍വകലാശാല റിട്ട പ്രൊഫ ഡോ. തോമസ് മാത്യു, മാന്നാര്‍ കൃഷി ഓഫീസിലെ ഉദ്യോഗസ്ഥന്‍ മാവേലിക്കര ഹരികുമാര്‍, ഓണാട്ടുകര കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍, പ്രായമായ കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവര്‍ വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്.

കരക്കൃഷിക്കൊപ്പം നെല്‍കൃഷിയിലും ഒരു കൈ നോക്കണമെന്ന് പരമേശ്വരന് ആഗ്രഹമുണ്ട്. മാന്നാര്‍ വേഴത്താറ് പാടശേഖരത്ത് 70 സെന്റ് പാടശേഖരം സ്വന്തമായുണ്ട്.

ഇവിടെ ഇപ്പോള്‍ സുഹൃത്താണ് കൃഷി ചെയ്യുന്നത്. അവിടെ കൃഷി ഇറക്കണമെന്നാണ് പരമേശ്വരന്റെ ആഗ്രഹം. പരമേശ്വരന്റെ കൃഷി സ്ഥലങ്ങള്‍ കാണാനും കൃഷി രീതികള്‍ മനസ്സിലാക്കാനും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്താറുണ്ട്. ഇവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമുണ്ടെന്ന് പരമേശ്വരന്‍ പറഞ്ഞു. നൂതനവും പഴയതുമായ കാര്‍ഷിക ഉപകരണങ്ങളുടെ വലിയ ശേഖരവും പരമേശ്വരന് സ്വന്തമായുണ്ട്.

റിട്ട. അദ്ധ്യാപകരായിരുന്ന മുത്തച്ഛനും അച്ഛനുമാണ് പരമേശ്വരന്റെ കൃഷിജീവിതത്തിനു മാതൃക. അദ്ധ്യാപനത്തോടൊപ്പം നല്ല കര്‍ഷകരുമായിരുന്നു മുത്തച്ഛന്‍ തോട്ടത്തില്‍ പരമേശ്വരന്‍ ഉണ്ണിത്താനും അച്ഛന്‍ ശങ്കരപ്പിള്ളയും. കൃഷി ചെയ്യുന്നത് അഭിമാനമായി കാണുന്ന സമൂഹം വളര്‍ന്നു വരണമെന്നാണ് പരമേശ്വരന്റെ ആഗ്രഹം.

കൃഷി ഭൂമിയൊരുക്കം

കൃഷി സ്ഥലം തയ്യാറാക്കുന്നതിലും പ്രത്യേകത ഏറെയാണ്. ഗ്രോബാഗില്‍ കൃഷി ചെയ്യുന്നതിനു സമാനമായാണ് കൃഷി ഭൂമി തയ്യാറാക്കുന്നത്. ആദ്യം നന്നായി കിളയ്‌ക്കും. അതിനു ശേഷം ചാണകപ്പൊടി, എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക്, വളം തുടങ്ങിയവ ഇട്ടശേഷം വാരം പിടിക്കും. ഇതില്‍ തുള്ളിനന ജലസേചന പദ്ധതിയുടെ പൈപ്പ് ലൈന്‍ ഉറപ്പിക്കും.

ഇതിനു മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിക്കും. ചെടികള്‍ നടേണ്ട ഭാഗം മുറിച്ചു മാറ്റിയാണ് വിത്തുകള്‍ പാകുന്നതും തൈകള്‍ നടുന്നതും. കൃഷിസ്ഥലത്ത് പുല്ലുകള്‍ വളരാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്യുന്നത്. ഇതോടൊപ്പം വളവും വെള്ളവും കൃത്യമായി ചെടികള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. കൂടുതലും ജൈവ വളം മാത്രമാണ് ഉപയോഗിക്കുന്നത്. കുട്ടമ്പേരൂരിലുള്ള സുഹൃത്തിന്റെ പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ആവശ്യാനുസരണം ചാണകവും ശേഖരിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.