Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആ കശ്മലന്‍ അത് അര്‍ഹിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 09:19 pm IST
in Vicharam

തിരുവനന്തപുരത്തെ കണ്ണമ്മൂലയിലാണ് ആത്മീയ തേജസ്സായ പരമഭട്ടാരക ചട്ടമ്പി സ്വാമികള്‍ ഉദയം കൊണ്ടത്. അതേ കണ്ണമ്മൂലയില്‍ നിന്നാണ് അറപ്പും വെറുപ്പും ജനിപ്പിക്കുന്ന ഒരു വാര്‍ത്തയും ഉത്ഭവിച്ചത്. ശ്രീചട്ടമ്പിസ്വാമികളുടെ സമാധി സ്ഥാനം കൂടിയായ പന്മന ആശ്രമത്തില്‍ ഒന്നരവര്‍ഷത്തോളം താമസിച്ച് സംന്യാസം സ്വീകരിക്കാന്‍ അര്‍ഹതയില്ലാതെ, മന്ത്രദീക്ഷപോലും നേടാതെ സ്ഥലംവിട്ട ശ്രീഹരി എന്ന വ്യക്തി സ്വയം ഒരു സംന്യാസിനാമവും വസ്ത്രവും സ്വീകരിച്ചു. തുടര്‍ന്ന് സമൂഹത്തില്‍ തന്ത്രവും മന്ത്രവും കുതന്ത്രവും പതിവാക്കിയെന്നാണ് ഇപ്പോള്‍ പരക്കെ അറിഞ്ഞുകൊണ്ടിരിക്കുന്നത്.

പലനാള്‍ കള്ളന്‍ ഒരുനാള്‍ കുടുങ്ങും എന്ന ചൊല്ല് അന്വര്‍ത്ഥമായിരിക്കുന്നു. ആറുവര്‍ഷത്തോളം ഒരു വീടിനെ വരുതിയില്‍ നിര്‍ത്തി പെണ്ണും പണവും ഇഷ്ടംപോലെ അനുഭവിച്ചുപോന്നതിന്റെ ശിക്ഷ വെട്ടുകത്തിയിലൂടെയായി. ജനനേന്ദ്രിയം നഷ്ടപ്പെട്ട ഈ കള്ളസ്വാമി ഒടുവില്‍ ആശുപത്രി കിടക്കയിലായി. മന്ത്രശക്തിയോ ആത്മശുദ്ധിയോ ഇല്ലാത്ത ഇത്തരം കശ്മലന്മാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷതന്നെ ലഭിക്കണം. ആത്മീയ വ്യാപാരികളായ ഇത്തരം അവതാരങ്ങള്‍ ജാതി, മത, ഭാഷ, പ്രദേശ ഭേദമില്ലാതെ പടരുകയാണോ എന്ന സംശയം ഉയരുകയാണ്. മാര്‍പാപ്പയ്‌ക്ക് പോലും മാപ്പപേക്ഷ ആവര്‍ത്തിക്കേണ്ടിവരുന്നു. ദൈവത്തിന്റെ വഴിയില്‍ മുന്നേ നടക്കുന്നവര്‍ തൊട്ടുനില്‍ക്കുന്നവരെ പിച്ചിച്ചീന്തുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. പള്ളിമേടകളിലും മദ്രസകളിലും എന്തിന് കുടുംബത്തിനകത്തുപോലും ശ്ലീലമായവയല്ല കേള്‍ക്കുന്നത്. കാവിയുടുത്തും പേക്കൂത്തുകള്‍ നടത്തുന്നു എന്നാണ് കണ്ണമ്മൂല സംഭവം തെളിയിച്ചത്.

എല്ലാ കാവിധാരികളും ശുദ്ധരാണെന്നു കരുതാനാവില്ല. എല്ലാ ആശ്രമങ്ങളും വിശുദ്ധര്‍ മാത്രമുള്ളതാണെന്നും പറയാനാവില്ല. ആത്മീയതയും ആത്മീയ വ്യവസായവും തിരിച്ചറിയപ്പെടേണ്ടതുണ്ട്. സ്വാന്തസ്സുഖായ എന്നത് സ്വന്തം സുഖത്തിനുള്ള മാര്‍ഗ്ഗമാണെങ്കില്‍ സംന്യാസം ആദികാലത്തെ പോലെ ജനവാസമില്ലാത്ത ഗുഹകളിലേക്കു പോകട്ടെ. സാമൂഹ്യമാറ്റത്തിനും ജനക്ഷേമത്തിനുമാണെങ്കില്‍ മറയില്ലാത്ത സേവനമായി ആദ്ധ്യാത്മികത മാറട്ടെ. വ്യാജന്മാര്‍ തിരിച്ചറിയപ്പെടട്ടെ. ഡീ മോണിറ്റൈസേഷന്‍ സാമ്പത്തിക രംഗത്തെ ശുദ്ധീകരിച്ചതുപോലെ, ആദ്ധ്യാത്മിക രംഗത്ത് ശുദ്ധീകരണം വേണം; അതിന് സ്വയം വെളിപ്പെടുത്തലിന്റെ കാലമായിരിക്കുന്നു. എന്താണ് സംന്യാസം, ആരാണ് സംന്യാസി എന്ന ചോദ്യത്തിന് മറുപടി ഒറ്റവാക്കിലോ വാക്യത്തിലോ പറയാവതല്ല.

സംന്യാസം അനുഷ്ഠിക്കുന്നവരില്‍, സംന്യാസ പാതയില്‍ ചരിക്കുന്നവരില്‍ കാണുന്ന പൊതുലക്ഷണങ്ങളേയും ചിഹ്നങ്ങളേയും സംന്യാസമാണെന്ന് ധരിക്കുകയും, അത്തരക്കാര്‍ അനുഷ്ഠിക്കുകയോ ആചരിക്കുകയോ ചെയ്യുന്നവ സംന്യാസമാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുമ്പോഴാണ് സംന്യാസിമാര്‍ക്കിടയില്‍ വ്യാജ സംന്യാസിമാര്‍ ഉണ്ടാകുന്നത്.

സംന്യാസത്തിന്റെ അതിഗഹനമായ നിര്‍വചനവും നിരൂപണവും ഒഴിവാക്കി, കര്‍മ്മ സംന്യാസിയായി സ്വയം ജീവിച്ച് ലോകമാതൃകയായ സ്വാമി വിവേകാനന്ദന്‍ നടത്തിയ നിരീക്ഷണങ്ങളിലേക്കു തിരിഞ്ഞാല്‍ കൂടുതല്‍ ലളിതവും എളുപ്പവുമായി.

രണ്ടാം തവണ വിദേശ യാത്രയ്‌ക്കു പുറപ്പെടും മുമ്പ് കൊല്‍ക്കത്ത ബേലൂര്‍ മഠത്തിലെ ഇളമുറ സംന്യാസിമാരോട് സ്വാമി പറഞ്ഞു. ”നിങ്ങളില്‍ സംന്യാസിമാരായിട്ടുള്ളവര്‍ പരന്മാര്‍ക്ക് ഉപകരിക്കണം; അതാണ് സംന്യാസമെന്നുവച്ചാലര്‍ത്ഥം. അതു ‘മരണത്തോടുള്ള സ്‌നേഹമാണ്,’ എന്നു വളരെ ചുരുക്കിപ്പറയാം. പ്രാപഞ്ചികര്‍ ജീവിതത്തെ സ്‌നേഹിക്കുന്നു, സംന്യാസിമാര്‍ മരണത്തെ സ്‌നേഹിക്കണം. നാം ഉണ്ണുന്നതു വഴി പോഷിപ്പിക്കപ്പെടുന്ന ശരീരം അന്യരുടെ സുസ്ഥിതിക്ക് ബലികഴിക്കാനല്ലെങ്കില്‍ ഉണ്ണുന്നതെന്തിന്? പുസ്തക വായനകൊണ്ട് നിങ്ങള്‍ പോഷിപ്പിക്കുന്ന മനസ്സ് ലോകത്തിനു മുഴുവന്‍ ബലികഴിക്കാനല്ലെങ്കില്‍പിന്നെ അതുകൊണ്ടെന്തു ഫലം? ആ മട്ടില്‍ അന്യര്‍ക്കുവേണ്ടി മരിക്കയാണ് നിങ്ങള്‍ ചെയ്യേണ്ടത്, അതല്ലെങ്കിലാണ് പൈശാചികത്വവും തീയതും.”

കമണ്ഡലുവും ഭിക്ഷാപാത്രവും രണ്ടാണ്; ആദ്യത്തേത് ത്യാഗമാണ്. പ്രവര്‍ത്തനവും പ്രഭാഷണവും ഒന്നല്ല; രണ്ടാമത്തേത് ആകര്‍ഷിക്കാന്‍ മാത്രമുള്ളതാണ്. ആദര്‍ശത്തിലധിഷ്ഠിതമായ, അനുഷ്ഠാനത്തില്‍ തീവ്രമായ, ആചാരത്തില്‍ അനുകരണീയമായ മാതൃകകളാകുന്നവര്‍ നിറത്തിന്റെയും നടപ്പിന്റെയും പ്രവൃത്തിയുടെയും ചിഹ്നങ്ങള്‍ക്ക് അതീതരാണ്. എന്നാല്‍, ഈ സംന്യാസ ലോകത്ത്, സ്വാമി വിവേകാനന്ദന്‍ പറയുന്നു: ”… സാധാരണ കണ്ടുവരുന്ന ചില ഭ്രഷ്ടന്മാരുണ്ട്. തങ്ങളുടെ ആദര്‍ശത്തോളം ഉയരാന്‍ കഴിയാത്ത ദുര്‍ബ്ബലന്മാരും ദുഷ്ടരുമായ സംന്യാസികള്‍. അവരുടെമേല്‍ ശകാരവര്‍ഷം വേണ്ടതുതന്നെ.” സ്വാമി വിവേകാനന്ദന്റെ കാലത്ത് ശകാര വര്‍ഷമാണെങ്കില്‍ ഇന്ന് ശസ്ത്രപ്രയോഗം വേണ്ടി വരുന്നത് ഇത്തരക്കാരുടെ ചെയ്തികള്‍കൊണ്ടാണ്. ഏറ്റവും പുതിയ വാര്‍ത്തയായ ശ്രീഹരി അത്തരക്കാരില്‍ ഒരാളാണ്.

സംന്യാസം അത്ര എളുപ്പ മാര്‍ഗ്ഗമല്ല, ”കാമ്യാനാം കര്‍മ്മണാം ന്യാസം സംന്യാസം കവയോ വിദുഃ ” എന്നാണ് ഭഗവദ് ഗീതയില്‍ വിവരിക്കുന്നത്. അതികഠിനമായ ജീവിതചര്യകളിലൂടെ ലൗകിമായ പ്രലോഭനങ്ങളെ അതിജീവിച്ച്, ജൈവികമായ ചോദനകളെ അടക്കി, ആത്മമോക്ഷാര്‍ത്ഥം നടത്തിപ്പോന്നിരുന്ന നിഷ്ഠാവൃത്തിയാണത്. കാലക്രമത്തില്‍ സ്വന്തം നേട്ടം സമൂഹത്തിനു പങ്കുവെക്കുന്ന സാമൂഹ്യവൃത്തികൂടിയായി. പലര്‍ക്കും ഇത് സാദ്ധ്യമല്ല, പാതിവഴിയില്‍ വീണവരാണ് അധികവും. അതോടെ ഈ വഴിയില്‍ കള്ളനാണയങ്ങളുമുണ്ടായി. കാവിയും കബളിപ്പിക്കല്‍ വേഷവുമായി ചിലര്‍ അധഃപതിപ്പിച്ചു. സമൂഹത്തിന്റെ ജാഗ്രതയാണ് ഇവിടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

പുതിയ വാര്‍ത്തകള്‍

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.