Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആ കശ്മലന്‍ അത് അര്‍ഹിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 09:19 pm IST
in Vicharam

തിരുവനന്തപുരത്തെ കണ്ണമ്മൂലയിലാണ് ആത്മീയ തേജസ്സായ പരമഭട്ടാരക ചട്ടമ്പി സ്വാമികള്‍ ഉദയം കൊണ്ടത്. അതേ കണ്ണമ്മൂലയില്‍ നിന്നാണ് അറപ്പും വെറുപ്പും ജനിപ്പിക്കുന്ന ഒരു വാര്‍ത്തയും ഉത്ഭവിച്ചത്. ശ്രീചട്ടമ്പിസ്വാമികളുടെ സമാധി സ്ഥാനം കൂടിയായ പന്മന ആശ്രമത്തില്‍ ഒന്നരവര്‍ഷത്തോളം താമസിച്ച് സംന്യാസം സ്വീകരിക്കാന്‍ അര്‍ഹതയില്ലാതെ, മന്ത്രദീക്ഷപോലും നേടാതെ സ്ഥലംവിട്ട ശ്രീഹരി എന്ന വ്യക്തി സ്വയം ഒരു സംന്യാസിനാമവും വസ്ത്രവും സ്വീകരിച്ചു. തുടര്‍ന്ന് സമൂഹത്തില്‍ തന്ത്രവും മന്ത്രവും കുതന്ത്രവും പതിവാക്കിയെന്നാണ് ഇപ്പോള്‍ പരക്കെ അറിഞ്ഞുകൊണ്ടിരിക്കുന്നത്.

പലനാള്‍ കള്ളന്‍ ഒരുനാള്‍ കുടുങ്ങും എന്ന ചൊല്ല് അന്വര്‍ത്ഥമായിരിക്കുന്നു. ആറുവര്‍ഷത്തോളം ഒരു വീടിനെ വരുതിയില്‍ നിര്‍ത്തി പെണ്ണും പണവും ഇഷ്ടംപോലെ അനുഭവിച്ചുപോന്നതിന്റെ ശിക്ഷ വെട്ടുകത്തിയിലൂടെയായി. ജനനേന്ദ്രിയം നഷ്ടപ്പെട്ട ഈ കള്ളസ്വാമി ഒടുവില്‍ ആശുപത്രി കിടക്കയിലായി. മന്ത്രശക്തിയോ ആത്മശുദ്ധിയോ ഇല്ലാത്ത ഇത്തരം കശ്മലന്മാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷതന്നെ ലഭിക്കണം. ആത്മീയ വ്യാപാരികളായ ഇത്തരം അവതാരങ്ങള്‍ ജാതി, മത, ഭാഷ, പ്രദേശ ഭേദമില്ലാതെ പടരുകയാണോ എന്ന സംശയം ഉയരുകയാണ്. മാര്‍പാപ്പയ്‌ക്ക് പോലും മാപ്പപേക്ഷ ആവര്‍ത്തിക്കേണ്ടിവരുന്നു. ദൈവത്തിന്റെ വഴിയില്‍ മുന്നേ നടക്കുന്നവര്‍ തൊട്ടുനില്‍ക്കുന്നവരെ പിച്ചിച്ചീന്തുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. പള്ളിമേടകളിലും മദ്രസകളിലും എന്തിന് കുടുംബത്തിനകത്തുപോലും ശ്ലീലമായവയല്ല കേള്‍ക്കുന്നത്. കാവിയുടുത്തും പേക്കൂത്തുകള്‍ നടത്തുന്നു എന്നാണ് കണ്ണമ്മൂല സംഭവം തെളിയിച്ചത്.

എല്ലാ കാവിധാരികളും ശുദ്ധരാണെന്നു കരുതാനാവില്ല. എല്ലാ ആശ്രമങ്ങളും വിശുദ്ധര്‍ മാത്രമുള്ളതാണെന്നും പറയാനാവില്ല. ആത്മീയതയും ആത്മീയ വ്യവസായവും തിരിച്ചറിയപ്പെടേണ്ടതുണ്ട്. സ്വാന്തസ്സുഖായ എന്നത് സ്വന്തം സുഖത്തിനുള്ള മാര്‍ഗ്ഗമാണെങ്കില്‍ സംന്യാസം ആദികാലത്തെ പോലെ ജനവാസമില്ലാത്ത ഗുഹകളിലേക്കു പോകട്ടെ. സാമൂഹ്യമാറ്റത്തിനും ജനക്ഷേമത്തിനുമാണെങ്കില്‍ മറയില്ലാത്ത സേവനമായി ആദ്ധ്യാത്മികത മാറട്ടെ. വ്യാജന്മാര്‍ തിരിച്ചറിയപ്പെടട്ടെ. ഡീ മോണിറ്റൈസേഷന്‍ സാമ്പത്തിക രംഗത്തെ ശുദ്ധീകരിച്ചതുപോലെ, ആദ്ധ്യാത്മിക രംഗത്ത് ശുദ്ധീകരണം വേണം; അതിന് സ്വയം വെളിപ്പെടുത്തലിന്റെ കാലമായിരിക്കുന്നു. എന്താണ് സംന്യാസം, ആരാണ് സംന്യാസി എന്ന ചോദ്യത്തിന് മറുപടി ഒറ്റവാക്കിലോ വാക്യത്തിലോ പറയാവതല്ല.

സംന്യാസം അനുഷ്ഠിക്കുന്നവരില്‍, സംന്യാസ പാതയില്‍ ചരിക്കുന്നവരില്‍ കാണുന്ന പൊതുലക്ഷണങ്ങളേയും ചിഹ്നങ്ങളേയും സംന്യാസമാണെന്ന് ധരിക്കുകയും, അത്തരക്കാര്‍ അനുഷ്ഠിക്കുകയോ ആചരിക്കുകയോ ചെയ്യുന്നവ സംന്യാസമാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുമ്പോഴാണ് സംന്യാസിമാര്‍ക്കിടയില്‍ വ്യാജ സംന്യാസിമാര്‍ ഉണ്ടാകുന്നത്.

സംന്യാസത്തിന്റെ അതിഗഹനമായ നിര്‍വചനവും നിരൂപണവും ഒഴിവാക്കി, കര്‍മ്മ സംന്യാസിയായി സ്വയം ജീവിച്ച് ലോകമാതൃകയായ സ്വാമി വിവേകാനന്ദന്‍ നടത്തിയ നിരീക്ഷണങ്ങളിലേക്കു തിരിഞ്ഞാല്‍ കൂടുതല്‍ ലളിതവും എളുപ്പവുമായി.

രണ്ടാം തവണ വിദേശ യാത്രയ്‌ക്കു പുറപ്പെടും മുമ്പ് കൊല്‍ക്കത്ത ബേലൂര്‍ മഠത്തിലെ ഇളമുറ സംന്യാസിമാരോട് സ്വാമി പറഞ്ഞു. ”നിങ്ങളില്‍ സംന്യാസിമാരായിട്ടുള്ളവര്‍ പരന്മാര്‍ക്ക് ഉപകരിക്കണം; അതാണ് സംന്യാസമെന്നുവച്ചാലര്‍ത്ഥം. അതു ‘മരണത്തോടുള്ള സ്‌നേഹമാണ്,’ എന്നു വളരെ ചുരുക്കിപ്പറയാം. പ്രാപഞ്ചികര്‍ ജീവിതത്തെ സ്‌നേഹിക്കുന്നു, സംന്യാസിമാര്‍ മരണത്തെ സ്‌നേഹിക്കണം. നാം ഉണ്ണുന്നതു വഴി പോഷിപ്പിക്കപ്പെടുന്ന ശരീരം അന്യരുടെ സുസ്ഥിതിക്ക് ബലികഴിക്കാനല്ലെങ്കില്‍ ഉണ്ണുന്നതെന്തിന്? പുസ്തക വായനകൊണ്ട് നിങ്ങള്‍ പോഷിപ്പിക്കുന്ന മനസ്സ് ലോകത്തിനു മുഴുവന്‍ ബലികഴിക്കാനല്ലെങ്കില്‍പിന്നെ അതുകൊണ്ടെന്തു ഫലം? ആ മട്ടില്‍ അന്യര്‍ക്കുവേണ്ടി മരിക്കയാണ് നിങ്ങള്‍ ചെയ്യേണ്ടത്, അതല്ലെങ്കിലാണ് പൈശാചികത്വവും തീയതും.”

കമണ്ഡലുവും ഭിക്ഷാപാത്രവും രണ്ടാണ്; ആദ്യത്തേത് ത്യാഗമാണ്. പ്രവര്‍ത്തനവും പ്രഭാഷണവും ഒന്നല്ല; രണ്ടാമത്തേത് ആകര്‍ഷിക്കാന്‍ മാത്രമുള്ളതാണ്. ആദര്‍ശത്തിലധിഷ്ഠിതമായ, അനുഷ്ഠാനത്തില്‍ തീവ്രമായ, ആചാരത്തില്‍ അനുകരണീയമായ മാതൃകകളാകുന്നവര്‍ നിറത്തിന്റെയും നടപ്പിന്റെയും പ്രവൃത്തിയുടെയും ചിഹ്നങ്ങള്‍ക്ക് അതീതരാണ്. എന്നാല്‍, ഈ സംന്യാസ ലോകത്ത്, സ്വാമി വിവേകാനന്ദന്‍ പറയുന്നു: ”… സാധാരണ കണ്ടുവരുന്ന ചില ഭ്രഷ്ടന്മാരുണ്ട്. തങ്ങളുടെ ആദര്‍ശത്തോളം ഉയരാന്‍ കഴിയാത്ത ദുര്‍ബ്ബലന്മാരും ദുഷ്ടരുമായ സംന്യാസികള്‍. അവരുടെമേല്‍ ശകാരവര്‍ഷം വേണ്ടതുതന്നെ.” സ്വാമി വിവേകാനന്ദന്റെ കാലത്ത് ശകാര വര്‍ഷമാണെങ്കില്‍ ഇന്ന് ശസ്ത്രപ്രയോഗം വേണ്ടി വരുന്നത് ഇത്തരക്കാരുടെ ചെയ്തികള്‍കൊണ്ടാണ്. ഏറ്റവും പുതിയ വാര്‍ത്തയായ ശ്രീഹരി അത്തരക്കാരില്‍ ഒരാളാണ്.

സംന്യാസം അത്ര എളുപ്പ മാര്‍ഗ്ഗമല്ല, ”കാമ്യാനാം കര്‍മ്മണാം ന്യാസം സംന്യാസം കവയോ വിദുഃ ” എന്നാണ് ഭഗവദ് ഗീതയില്‍ വിവരിക്കുന്നത്. അതികഠിനമായ ജീവിതചര്യകളിലൂടെ ലൗകിമായ പ്രലോഭനങ്ങളെ അതിജീവിച്ച്, ജൈവികമായ ചോദനകളെ അടക്കി, ആത്മമോക്ഷാര്‍ത്ഥം നടത്തിപ്പോന്നിരുന്ന നിഷ്ഠാവൃത്തിയാണത്. കാലക്രമത്തില്‍ സ്വന്തം നേട്ടം സമൂഹത്തിനു പങ്കുവെക്കുന്ന സാമൂഹ്യവൃത്തികൂടിയായി. പലര്‍ക്കും ഇത് സാദ്ധ്യമല്ല, പാതിവഴിയില്‍ വീണവരാണ് അധികവും. അതോടെ ഈ വഴിയില്‍ കള്ളനാണയങ്ങളുമുണ്ടായി. കാവിയും കബളിപ്പിക്കല്‍ വേഷവുമായി ചിലര്‍ അധഃപതിപ്പിച്ചു. സമൂഹത്തിന്റെ ജാഗ്രതയാണ് ഇവിടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.