Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കുമ്മനത്തിനെതിരെ പ്രതികാര രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 10:02 pm IST
in Vicharam

അക്രമരാഷ്‌ട്രീയത്തെ ഭരണനടപടിയാക്കിയിരിക്കുന്ന പിണറായി വിജയന്റെ സര്‍ക്കാര്‍ അതിനെതിരെ ശക്തവും ഫലപ്രദവുമായി പ്രതികരിക്കുന്നവരെ വേട്ടയാടാന്‍ ഉറച്ചിരിക്കുകയാണ്.

ഇടതുഭരണത്തിന്‍ കീഴില്‍ കമ്പോഡിയന്‍ മോഡല്‍ കൊലവയലുകള്‍ തീര്‍ക്കുന്ന കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹ് ബിജുവിനെ കൊലപ്പെടുത്തിയതിനുശേഷം ആഹ്‌ളാദപ്രകടനം നടത്തുന്ന സിപിഎമ്മുകാരുടെ വീഡിയോദൃശ്യം ട്വിറ്ററിലിട്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കേസെടുത്ത നടപടി സര്‍ക്കാരിന്റെ പ്രതികാര രാഷ്‌ട്രീയത്തിന് അടിവരയിടുന്നു.

സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് കുമ്മനത്തിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി നിയമസഭയില്‍ ഭീഷണിപ്പെടുത്തിയിരുന്നു. സംഘര്‍ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് ഒരു എസ്എഫ്‌ഐ നേതാവിനെക്കൊണ്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി കൊടുപ്പിക്കുകയും ചെയ്തു. ആസൂത്രിതമായ ഈ നടപടിക്കു പിന്നാലെയാണ് കുമ്മനത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

രാഷ്‌ട്രിയ വിദേ്വഷം ഒന്നുകൊണ്ടുമാത്രം ഒരു യുവാവിനെ കൊലചെയ്തതിലല്ല, അതില്‍ ആഹ്‌ളാദിക്കുന്ന പ്രാകൃത മനോഭാവത്തെ തുറന്നുകാട്ടിയതാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായിയുടെയും കണ്ണില്‍ കുറ്റം. ബിജുവിന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് സിപിഎം നേതാക്കള്‍ അവകാശപ്പെട്ടത്. ഇതുപറഞ്ഞ് നാവെടുക്കുന്നതിനു മുന്‍പ് കേസില്‍ പിടിയിലായ പ്രതികള്‍ മുഴുവന്‍ സിപിഎമ്മുകാരാണ്. ഇവരിലൊരാളായ റിനീഷ് പതിനേഴ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

ഈ പ്രതിക്കുവേണ്ടി കോടതിയില്‍ ഹാജരായത് സിപിഎമ്മിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന അഭിഭാഷക സംഘടനയായ ലോയേഴ്‌സ് യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. ബിജുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ പ്രമുഖ സിപിഎം നേതാക്കള്‍ക്ക് പങ്കുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് ഇത്രയൊക്കെ ബന്ധമുണ്ടായിട്ടാണ് ബിജുവിന്റെ കൊലപാതകത്തെ സിപിഎം നേതൃത്വം തള്ളിപ്പറഞ്ഞത്!

താന്‍ ട്വിറ്ററിലിട്ട ദൃശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് കുമ്മനം പ്രതികരിച്ചിട്ടുള്ളത്. ഇതിന്റെ പേരില്‍ ജയിലില്‍ പോകാനും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. ഇരകളുടെ വേദന പങ്കുവയ്‌ക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും കുമ്മനം പറയുമ്പോള്‍, പ്രതിക്കൂട്ടിലാവുന്നത് സിപിഎം നേതൃത്വം ഒന്നടങ്കമാണ്. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം തീരാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് പതിമൂന്നാമത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മൃഗീയമായി കൊലചെയ്യപ്പെട്ടത്. കേരളത്തിലെന്നല്ല, രാജ്യത്തെമ്പാടും ഇന്ന് സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തിനെതിരെ പ്രതിഷേധമുയരുന്നുണ്ട്.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേരളത്തിലെ ചുവപ്പു ഫാസിസം അപലപിക്കപ്പെട്ടു. കേരളം കഴിഞ്ഞാല്‍ കൊച്ചു ത്രിപുരയില്‍ മാത്രം അവശേഷിക്കുന്ന സിപിഎം ഇന്ന് കൊലയാളികളുടെ പാര്‍ട്ടിയായാണ് അറിയപ്പെടുന്നത്. സിപിഎമ്മിന്റെ സമാന്തര ഭരണം നടക്കുന്ന കണ്ണൂരില്‍ ക്രമസമാധാനപാലനത്തിന് പട്ടാളത്തെ ഇറക്കണമെന്ന ആവശ്യം പോലും ഉയര്‍ന്നിരിക്കുന്നു. ഇതില്‍നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള അടവുനയത്തിന്റെ ഭാഗമാണ് കുമ്മനത്തിനെതിരായ മുഖ്യമന്ത്രിയുടെ ഭീഷണി മുഴക്കലും കേസെടുക്കലും.

സത്യത്തെ കൊടിലുകൊണ്ടുപോലും തൊടാന്‍ അറയ്‌ക്കുന്ന സിപിഎം, കുപ്രചാരണത്തിലൂടെയാണ് എക്കാലവും രാഷ്‌ട്രീയമായി അതിജീവിക്കുന്നത്. ഇത് തുറന്നുകാട്ടുന്നവരൊക്കെ അവരുടെ ശത്രുക്കളാവും. ഹിംസയില്‍ ആഹ്‌ളാദിക്കുന്ന പാര്‍ട്ടിക്കാരുടെ ചിത്രം പുറത്തുവിട്ട കുമ്മനം ഇപ്പോള്‍ സിപിഎമ്മിന്റെ ശത്രുവായതും ഇതുകൊണ്ടുതന്നെ.

കണ്ണൂരിലെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് തുടക്കമിട്ട് വാടിക്കല്‍ രാമകൃഷ്ണനെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലചെയ്ത കേസില്‍ പ്രതിയായിരുന്നു പിണറായി വിജയന്‍. ഇതേ പിണറായിതന്നെയാണ് രാഷ്‌ട്രീയ പ്രതിയോഗികളെ തെളിവ് അവശേഷിപ്പിക്കാതെ ബംഗാള്‍ മോഡലില്‍ കൊലപ്പെടുത്താന്‍ പാര്‍ട്ടി യോഗത്തില്‍ ആഹ്വാനം ചെയ്തത്. കതിരൂര്‍ മനോജ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ മൃഗീയമായി കൊലചെയ്ത കേസില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് ഇതേ കേസില്‍ പ്രതിയായിരിക്കുന്ന പി. ജയരാജന്റെ മകനാണ്. മനോജ് കൊലചെയ്യപ്പെട്ട വാര്‍ഷികദിനത്തില്‍ അത് നടന്നിടത്ത് നായ്‌ക്കളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി പൈശാചിക മനോഭാവം പ്രകടിപ്പിച്ചവരാണ് കണ്ണൂരിലെ സഖാക്കള്‍.

എത്ര കുപ്രചാരണം നടത്തിയാലും കള്ളക്കേസുകള്‍ ചമച്ചാലും സിപിഎമ്മിന്റെ തനിനിറം തുറന്നുകാട്ടുന്നതില്‍നിന്ന് ഒരിഞ്ചുപോലും ബിജെപിയും സംഘപരിവാറും പിന്നോട്ടുപോവില്ല. ജനാധിപത്യം അംഗീകരിക്കാനും രാഷ്‌ട്രീയ പ്രതിയോഗികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിക്കാനും സിപിഎം തയ്യാറായേ മതിയാവൂ. അധികാരത്തിന്റെ ബലത്തില്‍ ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. അക്രമവും കൊലപാതകവും അടിച്ചമര്‍ത്തലും നടത്തി മൂന്നരപ്പതിറ്റാണ്ടുകാലം ഭരിച്ച ബംഗാളിലെ ഇപ്പോഴത്തെ സ്ഥിതി എന്തെന്ന് സിപിഎം ഓര്‍ക്കുന്നത് കൊള്ളാം.

കേരളത്തെ ബംഗാളാക്കുമെന്നായിരുന്നല്ലോ ഒരുകാലത്ത് സിപിഎമ്മിന്റെ മുദ്രാവാക്യം. ഹിംസയുടെ രാഷ്‌ട്രീയം ഉപേക്ഷിച്ചില്ലെങ്കില്‍ ഇതിന് അധികകാലം വേണ്ടിവരുമെന്ന് തോന്നുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

India

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

India

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

India

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)
India

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റി;സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കള്‍

എവിടെയോ ഒരു വശപ്പിശക്; സമരം വിജയിച്ചപ്പോഴും ആക്ടിവിസ്റ്റ് വാങ്ചുകിന് നന്ദി പറയാതെ അഭിജിത് ദിപ്കെ

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.