Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കുമ്മനത്തിനെതിരെ പ്രതികാര രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 10:02 pm IST
in Vicharam

അക്രമരാഷ്‌ട്രീയത്തെ ഭരണനടപടിയാക്കിയിരിക്കുന്ന പിണറായി വിജയന്റെ സര്‍ക്കാര്‍ അതിനെതിരെ ശക്തവും ഫലപ്രദവുമായി പ്രതികരിക്കുന്നവരെ വേട്ടയാടാന്‍ ഉറച്ചിരിക്കുകയാണ്.

ഇടതുഭരണത്തിന്‍ കീഴില്‍ കമ്പോഡിയന്‍ മോഡല്‍ കൊലവയലുകള്‍ തീര്‍ക്കുന്ന കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹ് ബിജുവിനെ കൊലപ്പെടുത്തിയതിനുശേഷം ആഹ്‌ളാദപ്രകടനം നടത്തുന്ന സിപിഎമ്മുകാരുടെ വീഡിയോദൃശ്യം ട്വിറ്ററിലിട്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കേസെടുത്ത നടപടി സര്‍ക്കാരിന്റെ പ്രതികാര രാഷ്‌ട്രീയത്തിന് അടിവരയിടുന്നു.

സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് കുമ്മനത്തിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി നിയമസഭയില്‍ ഭീഷണിപ്പെടുത്തിയിരുന്നു. സംഘര്‍ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപിച്ച് ഒരു എസ്എഫ്‌ഐ നേതാവിനെക്കൊണ്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി കൊടുപ്പിക്കുകയും ചെയ്തു. ആസൂത്രിതമായ ഈ നടപടിക്കു പിന്നാലെയാണ് കുമ്മനത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

രാഷ്‌ട്രിയ വിദേ്വഷം ഒന്നുകൊണ്ടുമാത്രം ഒരു യുവാവിനെ കൊലചെയ്തതിലല്ല, അതില്‍ ആഹ്‌ളാദിക്കുന്ന പ്രാകൃത മനോഭാവത്തെ തുറന്നുകാട്ടിയതാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായിയുടെയും കണ്ണില്‍ കുറ്റം. ബിജുവിന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് സിപിഎം നേതാക്കള്‍ അവകാശപ്പെട്ടത്. ഇതുപറഞ്ഞ് നാവെടുക്കുന്നതിനു മുന്‍പ് കേസില്‍ പിടിയിലായ പ്രതികള്‍ മുഴുവന്‍ സിപിഎമ്മുകാരാണ്. ഇവരിലൊരാളായ റിനീഷ് പതിനേഴ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

ഈ പ്രതിക്കുവേണ്ടി കോടതിയില്‍ ഹാജരായത് സിപിഎമ്മിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന അഭിഭാഷക സംഘടനയായ ലോയേഴ്‌സ് യൂണിയന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. ബിജുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ പ്രമുഖ സിപിഎം നേതാക്കള്‍ക്ക് പങ്കുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് ഇത്രയൊക്കെ ബന്ധമുണ്ടായിട്ടാണ് ബിജുവിന്റെ കൊലപാതകത്തെ സിപിഎം നേതൃത്വം തള്ളിപ്പറഞ്ഞത്!

താന്‍ ട്വിറ്ററിലിട്ട ദൃശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് കുമ്മനം പ്രതികരിച്ചിട്ടുള്ളത്. ഇതിന്റെ പേരില്‍ ജയിലില്‍ പോകാനും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. ഇരകളുടെ വേദന പങ്കുവയ്‌ക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും കുമ്മനം പറയുമ്പോള്‍, പ്രതിക്കൂട്ടിലാവുന്നത് സിപിഎം നേതൃത്വം ഒന്നടങ്കമാണ്. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം തീരാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെയാണ് പതിമൂന്നാമത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മൃഗീയമായി കൊലചെയ്യപ്പെട്ടത്. കേരളത്തിലെന്നല്ല, രാജ്യത്തെമ്പാടും ഇന്ന് സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയത്തിനെതിരെ പ്രതിഷേധമുയരുന്നുണ്ട്.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേരളത്തിലെ ചുവപ്പു ഫാസിസം അപലപിക്കപ്പെട്ടു. കേരളം കഴിഞ്ഞാല്‍ കൊച്ചു ത്രിപുരയില്‍ മാത്രം അവശേഷിക്കുന്ന സിപിഎം ഇന്ന് കൊലയാളികളുടെ പാര്‍ട്ടിയായാണ് അറിയപ്പെടുന്നത്. സിപിഎമ്മിന്റെ സമാന്തര ഭരണം നടക്കുന്ന കണ്ണൂരില്‍ ക്രമസമാധാനപാലനത്തിന് പട്ടാളത്തെ ഇറക്കണമെന്ന ആവശ്യം പോലും ഉയര്‍ന്നിരിക്കുന്നു. ഇതില്‍നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള അടവുനയത്തിന്റെ ഭാഗമാണ് കുമ്മനത്തിനെതിരായ മുഖ്യമന്ത്രിയുടെ ഭീഷണി മുഴക്കലും കേസെടുക്കലും.

സത്യത്തെ കൊടിലുകൊണ്ടുപോലും തൊടാന്‍ അറയ്‌ക്കുന്ന സിപിഎം, കുപ്രചാരണത്തിലൂടെയാണ് എക്കാലവും രാഷ്‌ട്രീയമായി അതിജീവിക്കുന്നത്. ഇത് തുറന്നുകാട്ടുന്നവരൊക്കെ അവരുടെ ശത്രുക്കളാവും. ഹിംസയില്‍ ആഹ്‌ളാദിക്കുന്ന പാര്‍ട്ടിക്കാരുടെ ചിത്രം പുറത്തുവിട്ട കുമ്മനം ഇപ്പോള്‍ സിപിഎമ്മിന്റെ ശത്രുവായതും ഇതുകൊണ്ടുതന്നെ.

കണ്ണൂരിലെ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക് തുടക്കമിട്ട് വാടിക്കല്‍ രാമകൃഷ്ണനെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലചെയ്ത കേസില്‍ പ്രതിയായിരുന്നു പിണറായി വിജയന്‍. ഇതേ പിണറായിതന്നെയാണ് രാഷ്‌ട്രീയ പ്രതിയോഗികളെ തെളിവ് അവശേഷിപ്പിക്കാതെ ബംഗാള്‍ മോഡലില്‍ കൊലപ്പെടുത്താന്‍ പാര്‍ട്ടി യോഗത്തില്‍ ആഹ്വാനം ചെയ്തത്. കതിരൂര്‍ മനോജ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ മൃഗീയമായി കൊലചെയ്ത കേസില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് ഇതേ കേസില്‍ പ്രതിയായിരിക്കുന്ന പി. ജയരാജന്റെ മകനാണ്. മനോജ് കൊലചെയ്യപ്പെട്ട വാര്‍ഷികദിനത്തില്‍ അത് നടന്നിടത്ത് നായ്‌ക്കളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി പൈശാചിക മനോഭാവം പ്രകടിപ്പിച്ചവരാണ് കണ്ണൂരിലെ സഖാക്കള്‍.

എത്ര കുപ്രചാരണം നടത്തിയാലും കള്ളക്കേസുകള്‍ ചമച്ചാലും സിപിഎമ്മിന്റെ തനിനിറം തുറന്നുകാട്ടുന്നതില്‍നിന്ന് ഒരിഞ്ചുപോലും ബിജെപിയും സംഘപരിവാറും പിന്നോട്ടുപോവില്ല. ജനാധിപത്യം അംഗീകരിക്കാനും രാഷ്‌ട്രീയ പ്രതിയോഗികള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിക്കാനും സിപിഎം തയ്യാറായേ മതിയാവൂ. അധികാരത്തിന്റെ ബലത്തില്‍ ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. അക്രമവും കൊലപാതകവും അടിച്ചമര്‍ത്തലും നടത്തി മൂന്നരപ്പതിറ്റാണ്ടുകാലം ഭരിച്ച ബംഗാളിലെ ഇപ്പോഴത്തെ സ്ഥിതി എന്തെന്ന് സിപിഎം ഓര്‍ക്കുന്നത് കൊള്ളാം.

കേരളത്തെ ബംഗാളാക്കുമെന്നായിരുന്നല്ലോ ഒരുകാലത്ത് സിപിഎമ്മിന്റെ മുദ്രാവാക്യം. ഹിംസയുടെ രാഷ്‌ട്രീയം ഉപേക്ഷിച്ചില്ലെങ്കില്‍ ഇതിന് അധികകാലം വേണ്ടിവരുമെന്ന് തോന്നുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.