Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കരാറുകാര്‍ക്ക് കിട്ടാനുളളത് 2800 കോടി ബില്ലുകളെഴുതുന്നതില്‍ കാലതാമസം: മരാമത്ത് പണികള്‍ തടസ്സപ്പെടുത്തുന്നതായി കരാറുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2017, 09:53 pm IST
in Kannur

കണ്ണൂര്‍: ബില്ലുകളെഴുതുന്നതിലെ കാലതാമസം മരാമത്ത് പണികളുടെ നടത്തിപ്പിനെ തടസ്സപ്പെടുത്തുന്നതായി കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബില്ലുകള്‍ തയ്യാറാക്കുന്നതില്‍ എഞ്ചിനീയറിംഗ് വിഭാഗം കടുത്ത അലംഭാവമാണ് കാണിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. പണി പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബില്ലുകള്‍ എഴുതാത്ത ഒട്ടേറെ സംഭവങ്ങളുണ്ട്. ഇതുമൂലം ധനകാര്യ വകുപ്പിന് കുടിശ്ശിക സംബന്ധിച്ച് വ്യക്തമായ കണക്കു പോലുമില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ ബജറ്റില്‍ കരാറുകാര്‍ക്ക് പൊതുമരാമത്ത് വകുപ്പ് കുടിശ്ശികയിനത്തില്‍ നല്‍കാന്‍ 1300 കോടി രൂപ മാത്രമാണെന്നാണ് മന്ത്രി പറഞ്ഞത്. ഇത് വാസ്തവ വിരുദ്ധമാണ്. 2017 മാര്‍ച്ച് 31 ലെ കുടിശ്ശിക 2200 കോടി രൂപയാണ്. ജല അതോറ്റിറ്റിയുടേയും ഒറ്റത്തവണ അറ്റകുറ്റപ്പണികളുടേയും കണക്കുകള്‍ കൂടി ചേര്‍ത്താല്‍ കുടിശ്ശിക 2800 കോടിയാകും. എന്നാല്‍ 2017 ഫെബ്രവരിയിലെ ബില്ലുകള്‍ പോലും ഇതുവരെ ധനവകുപ്പില്‍ എത്തിയിട്ടില്ല. ഓരോ മാസത്തേയും ബില്ലുകള്‍ തൊട്ടടുത്ത മാസം 15-ാം തീയ്യതിക്കകമെങ്കിലും ധന വകുപ്പിലെത്തിക്കാനുളള സംവിധാനം ഉണ്ടാക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കരാറുകാര്‍ ബാങ്കുകള്‍ക്ക് മുക്ത്യാര്‍ (പവ്വര്‍ ഓഫ് അറ്റോര്‍ണി) നല്‍കി പ്രവര്‍ത്തന മൂലധനം സമാഹരിക്കുന്നത് തടഞ്ഞു കൊണ്ടുളള പൊതുമരാമത്ത് സെക്രട്ടറിയുടെ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

എഞ്ചിനീയര്‍മാരുടെ മികവ് വര്‍ദ്ധിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുക,ചെറുകിട നിര്‍മ്മാതാക്കളുടേയും കരാറുകാരുടേയും പ്രസക്തി അംഗീകരിക്കുക, എല്ലാ പ്രവര്‍ത്തികള്‍ക്കുംസുതാര്യ ടെണ്ടര്‍ ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മെയ് 3 ന് കരാറുകാര്‍ മുഖ്യമന്ത്രിക്ക് ഭീമഹരജി നല്‍കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന സര്‍വ്വീസില്‍ പ്രവേശിക്കുന്ന എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ മേഖലയില്‍ മികവ് വര്‍ദ്ധിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും അവസരങ്ങള്‍ ഇല്ല. പ്രൊജക്ട് മാനേജ്‌മെന്റ്, മരാമത്ത് മാന്വല്‍,ലാബോറട്ടറി മാന്വല്‍, ടെണ്ടര്‍ വ്യവസ്ഥകള്‍ എന്നിവയില്‍ ഒരു വര്‍ഷത്തെ കര്‍ശന പരിശീലനം എല്ലാ എഞ്ചിനീയര്‍മാര്‍ക്കും നല്‍കണമെന്നും ഐഐടികള്‍ ചെയ്യുന്നതു പോലെ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ശബളത്തോടു കൂടിയുളള അവധി നല്‍കി മികവ് വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതികളില്‍ എഞ്ചിനീയര്‍മാരെ പങ്കാളികളാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കുടിവെളള പ്രശ്‌നം പരിഹരിക്കാന്‍ ചെറുകിട നാമമാത്ര പദ്ധതികളുടെ വന്‍ശൃംഖല കേരളത്തില്‍ ഉണ്ടാകണമെന്നും ചെറുതും വലുതുമായ എല്ലാ പ്രവര്‍ത്തികളും ടെണ്ടര്‍ ചെയ്യാനും ടെണ്ടറില്‍ പങ്കെടുക്കുന്ന എല്ലാ കരാറുകാര്‍ക്കും തുല്യ അവസരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് വര്‍ഗ്ഗീസ് കണ്ണമ്പളളി,ടി.എ.അബ്ദുള്‍ ഗഫൂര്‍, സി.രാജന്‍, സി.പി.ദിവാകരന്‍, കെ.എം.അജയകുമാര്‍, മുഹമ്മദ് കുഞ്ഞി, കെ.കെ.സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

Kerala

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

Varadyam

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

World

നൊബേല്‍ സമ്മാന ജേതാവ് നര്‍ഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

പുതിയ വാര്‍ത്തകള്‍

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.