Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്വര്‍ണക്കപ്പ് ഇന്ന് കലോത്സവ നഗരിയിലെത്തും : കൗമാരകലയെ സ്വീകരിക്കാന്‍ കണ്ണൂരൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 10:56 pm IST
inKannur

കണ്ണൂര്‍: കൗമാര കലയെ സ്വീകരിക്കാന്‍ കണ്ണൂരൊരുങ്ങി. കേരള സ്‌കൂള്‍ കലോത്സവ ഒന്നാംസ്ഥാനം നേടുന്ന ജില്ലക്കുളള 117 പവന്‍ സ്വര്‍ണ്ണക്കപ്പ് ഇന്ന് കണ്ണൂരിലെത്തും. തിരുവനന്തപുരത്തു കഴിഞ്ഞ വര്‍ഷം നടന്ന കലോത്സവ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നേടിയ കോഴിക്കോട് ജില്ലക്കുവേണ്ടി ജില്ല ട്രഷറിയില്‍ സൂക്ഷിച്ച സ്വര്‍ണക്കപ്പ് ഉച്ചക്ക് 2 മണിക്ക് കോളിക്കോട് നിന്നും മാഹിയിലെത്തിക്കും. തുടര്‍ന്ന് സംഘാടകസമിതി ഭാരവാഹികള്‍ ചേര്‍ന്ന് കണ്ണൂരിലേക്ക് സ്വീകരിച്ച് ആനയിക്കും. കോഴിക്കോട് നിന്നും കൊണ്ടുവരുന്ന സ്വര്‍ണ്ണക്കപ്പിന് 11 കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ട്രഷറിയില്‍ സൂക്ഷിക്കും. മത്സര ഇനങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍ വിദ്യാലയങ്ങളില്‍ സൂക്ഷിച്ച ഒട്ടുമിക്ക റോളിംഗ് ട്രോഫികളും, ഷീല്‍ഡുകളും കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്‌കൂളില്‍ സജ്ജീകരിച്ച ട്രോഫി കമ്മിറ്റി ഓഫീസിലെത്തി കഴിഞ്ഞു.

117.5 പവന്റെ സ്വര്‍ണ്ണക്കപ്പാണ് വിജയികള്‍ക്ക് നല്‍കിവരുന്നത്. 1987 ല്‍ കോഴിക്കോട് നടന്ന കലോത്സവത്തിലാണ് ചാമ്പ്യന്മാരാകുന്ന ജില്ലാ ടീമുകള്‍ക്ക് ആദ്യമായി സ്വര്‍ണ്ണക്കപ്പ് നല്‍കി ത്തുടങ്ങിയത്. ആദ്യ വര്‍ഷം ഓവറോള്‍ ചാമ്പ്യന്മാരായ തിരുവന്തപുരമായിരുന്നു സ്വര്‍ണ്ണക്കപ്പ് നേടിയത്. വീട്ടിയില്‍ തീര്‍ത്ത പീഠത്തിന് മുകളില്‍ ഗ്രന്ഥവും അതിനു മുകളില്‍ വളയിട്ട കയ്യില്‍ വലംപിരി ശംഖുമാണ് കപ്പിന്റെ ആകൃതി. 101 പവന്റെ കപ്പാണ് തീരുമാനിച്ചിരുന്നതെങ്കിലും പണി പൂര്‍ത്തിയായി വന്നപ്പോള്‍ 117.5 പവന്‍ ചെലവഴിക്കേണ്ടി വന്നു. പ്രശസ്ത ചിത്രകാരനായിരുന്ന ചിറയന്‍കീഴ് ശ്രീകണ്ഠന്‍ നായരായിരുന്നു കപ്പ് രൂപകല്‍പ്പന ചെയ്തത്.

കണ്ണൂരിന്റെ ചരിത്ര പശ്ചാത്തലവും സാംസ്‌കാരവും ഉള്‍ചേര്‍ന്ന് സ്വാഗത ഗാനം

കണ്ണൂര്‍: കണ്ണൂര്‍ ആതിഥ്യമരുളുന്ന അമ്പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം തയ്യാറായി. അമ്പത്തിയേഴ് അധ്യാപകര്‍ ചേര്‍ന്ന് ആലപിക്കുന്ന ഗാനത്തിനു അകമ്പടിയായി കേരളത്തിന്റെ സാംസ്‌കാരിക തനിമ അടയാളപ്പെടുത്തുന്ന നൃത്താവിഷ്‌കാരവും ഉണ്ടാവും. ഇതിന്റെ റിഹേഴ്‌സല്‍ അവസാന ഘട്ടത്തിലാണ്.

അക്ഷരമഗ്നിയിലലിയിച്ചറിവിന്‍, നീലാകാശം തോറും പറവകള്‍ അനന്ത നക്ഷത്രങ്ങള്‍ വിളക്കായ്, നിറകതിര്‍ ചൊരിയും മനസ്സ്’എന്നാരംഭിക്കുന്ന ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് എഴുത്തുകാരനും സംഗീതഞ്ജനുമായ ഡോ.എസ്.പ്രശാന്ത് കൃഷ്ണനാണ്. സംഗീതം നല്‍കിയിരിക്കുന്നത് എ.എം.പ്രശാന്ത് കുമാറും. കണ്ണൂരിന്റെ ചരിത്ര പശ്ചാത്തലവും സാംസ്‌കാരവും എല്ലാം ഗാനത്തില്‍ ഇഴചേര്‍ന്നിട്ടുണ്ട്. ചെറുശ്ശേരി മുതല്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് വരെയും ചിറക്കല്‍ മുതല്‍ അറക്കല്‍ വരെയും ഏഴിമല മുതല്‍ തലശ്ശേരി വരെയുമുള്ള പൈതൃകം രചനയില്‍ ഉള്‍ചേര്‍ത്തിട്ടുണ്ട്. ശങ്കരാഭരണം രാഗത്തില്‍ തുടങ്ങി ഹിന്ദോള—മടക്കമുള്ള രാഗങ്ങളിലൂടെ സഞ്ചരിച്ച് ശങ്കരാഭരണത്തില്‍ സമാപിക്കുന്നതാണ് സംഗീതശൈലിയെന്ന് ഗാനത്തിനു സംഗീതം നല്‍കിയ എ.എം.ദിലീപ് കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു.

സ്വാഗതഗാനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം അധ്യാപകര്‍ തന്നെയാണെന്നതാണ് മറ്റൊരു പ്രത്യേകത. രചന നിര്‍വഹിച്ചതും സംഗീതം നിര്‍വഹിച്ചതും ആലപിക്കുന്നതുമെല്ലാം അധ്യാപകരാണ്. അമ്പത്തിയേഴ് വര്‍ഷത്തെ കലോത്സവചരിത്രത്തെ അനുസ്മരിപ്പിച്ച് അമ്പത്തിയേഴുപേരാണ് ഗാനം ആലപിക്കുന്നത്. ഇവരില്‍ ഇരുപത്തിയൊന്നുപേര്‍ പുരുഷന്മാരും 36 പേര്‍ സ്ത്രീകളുമാണ് കണ്ണൂര്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ സംഗീത അധ്യാപകരും സംഗീതം പഠിച്ചവരുമായ അധ്യാപകരാണിവര്‍. ജനുവരി മൂന്നിനാണ് സ്വാഗത ഗാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സ്റ്റേജില്‍ പുരുഷ ഗായകര്‍ ഒരേ പോലുള്ള മുണ്ടും ജുബ്ബയും, സ്ത്രീകള്‍ സെറ്റു സാരിയുമാണ് വേഷം. കേരള ചരിത്രവുമായി ബന്ധപ്പെട്ട വിവിധ സൂചകങ്ങളും ‘രതനാട്യം, മോഹിനിയാട്ടം, തിരുവാതിര, മാര്‍ഗ്ഗം കളി, ഒപ്പന, കഥകളി എന്നിവയും കളരിപ്പയറ്റ്, പൂരക്കളി എന്നിവയും ഇതോടൊപ്പം അരങ്ങിലെത്തും. നയന്‍താര മനോജും വിനോദ് കുമാറുമാണ് കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്. പതിനഞ്ചു മിനുട്ടാണ് സ്വാഗത ഗാനത്തിന്റെ ദൈര്‍ഘ്യം. ഗാനം പൂര്‍ണതയിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അണിയറ ശില്‍പ്പികള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

India

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

Kerala

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍
Kerala

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

Kerala

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

റബ്ബര്‍ മേഖലയ്‌ക്ക് ‘കേര പദ്ധതി’;ഹെക്ടറിന് 75,000 രൂപ പുനര്‍നടീല്‍ സഹായം

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.