Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തോട്ടംമേഖലയിലെ റേഷനരി വിതരണത്തില്‍ തിരിമറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2016, 09:02 pm IST
inIdukki

പീരുമേട്:  ഇടവേളയ്‌ക്ക് ശേഷം റേഷന്‍ വിതരണം ആരംഭിച്ചതോടെ വണ്ടിപ്പെരിയാറിലെ ചില റേഷന്‍കടക്കാര്‍ക്ക് ചാകര. കഴിഞ്ഞ ആഴ്ചയാണ് റേഷന്‍കടകളില്‍ അരിയെത്തിയത്. ഗോതമ്പ്, പുഴുക്കലരി എന്നിവയാണ് പ്രധാനമായും വിതരണത്തിന് എത്തിയത്. പുതിയ ലിസ്റ്റില്‍പ്പെട്ട ബിപിഎല്‍, അന്നപൂര്‍ണ്ണ, അന്ത്യോദയ എന്നീ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് റേഷന്‍ ലഭ്യമാകുന്നത്. ബിപിഎല്‍ വിഭാഗത്തിന് യഥാക്രമം 4 കിലോ അരി, ഒരു കിലോ ഗോതമ്പ

് മറ്റ് അന്ത്യോദയ, അന്നപൂര്‍ണ്ണ വിഭാഗത്തിന് 35 കിലോ അരി 7 കിലോ ഗോതമ്പുമാണ് സൗജന്യമായി അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഇത് മറച്ച് വെച്ച് വ്യാപാരികള്‍ കരിഞ്ചന്തയില്‍ അരി മറിച്ച് വില്‍ക്കുന്നത്. തോട്ടം തൊഴിലാളികളും നിരക്ഷരരും തമിഴ് ആധിപത്യമുള്ളവരും കൂടുതലായി അധിവസിക്കുന്ന മേഖലയാണിത്. പുതിയ കാര്‍ഡ് ലഭ്യമല്ലാത്തതിനാല്‍ പലര്‍ക്കും ഇവര്‍ ഏത് വിഭാഗത്തിലാണ് ഉള്‍പ്പെട്ടതെന്നും അറിയില്ല. ഇത് മുതലെടുത്ത് ചില കടയുടമകള്‍ ലിസ്റ്റില്‍ ഉള്‍പെട്ടിട്ടില്ലെന്ന് പറഞ്ഞ് പലരെയും മടക്കി അയക്കുന്നതായും പരാതിയുണ്ട്.

സര്‍ക്കാര്‍ അനുവദിച്ചത് നാല് കിലോയെങ്കിലും 1-3 കിലോ വരെമാത്രമാണ് അരി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നല്‍കുന്നത്. ഇതേ പോലെ തന്നെ അന്ത്യോദയ അംഗങ്ങ

ള്‍ക്ക് 12 കിലോ അരി വരെ മാത്രമാണ് നല്‍കുന്നത്. എല്ലാദിവസം തുറക്കേണ്ട റേഷന്‍ കടകള്‍ തോട്ടംമേഖലയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ മാത്രമാണ് തുറക്കാറുള്ളത്. ഇതും തോന്നിയ സമയങ്ങളില്‍ മാത്രം.

കാര്‍ഡുടമകള്‍ക്ക് ലഭ്യമായ സാധനങ്ങള്‍ എന്തൊക്കെയെന്നത് സബന്ധിച്ചതും അതിന്റെ അളവ്, വില എന്നിവ മനസിലാക്കുന്നതിനുള്ള സ്‌റ്റോക്ക് ബോര്‍ഡ് എഴുതി പ്രദര്‍ശിപ്പിക്കണമെന്ന നിയമവും ഇവിടെ പാലിക്കാറില്ല. ഇതും കാര്‍ഡുടകള്‍ക്ക് തിരച്ചടിയാകുന്നുണ്ട്.

പുതിയതായി ലിസ്‌ററില്‍പ്പെട്ടവര്‍ക്ക് നല്‍കേണ്ട അരിയുടെ അളവ് കുറച്ച് നല്‍കി ഇവ കിലോയ്‌ക്ക് 24 രൂപ

നിരക്കില്‍ ബ്‌ളാക്കില്‍ വില്‍പ്പകുകയാണ്. മാര്‍ക്കറ്റിലെ റേഷന്‍ കടയക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും പോലീസെത്തി പരിശോധന നടത്തുകയും ചെയ്ത സംഭവവും വിവാദമായതാണ്. ഒരു മാസം മുമ്പ് മഞ്ചുമലയില്‍ തമിഴ്‌നാട്ടില്‍ സൗജന്യമായി ലഭിക്കുന്ന അരി 25 രൂപയ്‌ക്ക് വിറ്റ സംഭവവും ഉണ്ടായി, പിന്നീടിത് ഒതുക്കി തീര്‍ക്കുകയും ചെയ്തു. റേഷന്‍ വിതരണം കാര്യക്ഷമമായി നടക്കുന്നതിന് വേണ്ട നടപടി ബന്ധപ്പെട്ട ജീവനക്കാരില്‍ നിന്നുമുണ്ടാകുന്നുമില്ല.

ഇതിനായി നിയമിച്ച് വണ്ടിപ്പെരിയാര്‍ ഫര്‍ക്കയിലെ റേഷനിങ് ഇന്‍സ്‌പെക്ടര്‍ വിവിധ പ്രദേശങ്ങളിലെ കടകളില്‍ പോകാതെ ടൗണിലെ ഏതെങ്കിലും കേന്ദ്രത്തിലിരുന്ന് അവിടേയ്‌ക്ക് റേഷന്‍ കടയുടമകളെ വിളിച്ച് വരുത്തി പരിശോധന നടത്തുകയാണ് പതിവ്. വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ഉടമകളുടെ വക സല്‍ക്കാരം നടന്നത് കഴിഞ്ഞമാസം കൈയോടെ കണ്ടെത്തിയിരുന്നു. റേഷന്‍ വിതരണം കുറ്റമറ്റതാക്കാന്‍ സര്‍ക്കാര്‍ തന്നെ നേരിട്ടിടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.

ഭക്ഷ്യഉപദേശക സമിതി കൂടാത്തതും തിരിച്ചടിയാകുന്നുണ്ട്. പീരുമേട് താലൂക്കില്‍ സമിതി യോഗം കൂടിയിട്ട് 2 വര്‍ഷം പിന്നിടുകയാണ്. ഇതോടൊപ്പം നടന്നിരുന്ന വിജിലന്‍സ് കമ്മിറ്റിയുടെയും യോഗം നാളുകളായി ചേരാത്തതിനാല്‍ എവിടെ പരാതിപറയും എന്നറിയാതെ കുഴങ്ങുകയാണ് ഉപഭോക്താക്കള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു മേയറുടെ നഗരസ്വപ്നങ്ങളോടൊപ്പം

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

World

ഇറാൻ മുന്നോട്ട് വെച്ച എല്ലാ നിബന്ധനകളും അമേരിക്ക അംഗീകരിക്കുന്നതുവരെ ഹോർമുസ് തുറക്കില്ല: ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി

Editorial

ഭക്തരെ കൊള്ളയടിക്കാന്‍ ചരക്കുസേവന നികുതിയും

World

യുഎസിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ കൗമാരക്കാരൻ അറസ്റ്റിൽ ; ചാറ്റ്ജിപിടിയോട് കുടുംബത്തെ എങ്ങനെ കൊല്ലാമെന്ന് ചോദിച്ചു

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവർത്തകൻ്റേത് തെറ്റായ വിവരണം : ഇമ്രാൻ ഖാൻ മരിച്ചുവെന്ന വാർത്തകൾ നിഷേധിച്ച് പാകിസ്ഥാൻ സൈന്യം 

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.