അങ്കമാലി: മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനില്‍വെച്ച് അയ്യംമ്പുഴ കുറ്റിപ്പാറ പൊടിക്കാട്ട് അജീഷിനെ വെട്ടി കൊലപ്പെടുത്തുവാന്‍ ശ്രമിച്ച സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. അയ്യംമ്പുഴ കുറ്റിപ്പാറ പൈനാടത്ത് കുരിയാക്കോസ് സോമി (32) നെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. മറ്റൊരു പ്രതിയായ അയ്യംമ്പുഴ കുറ്റി പാറ സെറ്റനിലി പോലീസ് അന്വേഷിക്കുകയാണ്.
കഴിഞ്ഞ ബുധനാഴ്ച്ച രാത്രി 7.30ന് മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിലെ മാര്‍ക്കറ്റിനു സമീപത്തുവെച്ച് രണ്ട് ബൈക്കുകളിലായി എത്തിയ ആറംഗത്തിന്റെ നേതൃത്വത്തിലാണ് അയ്യംമ്പുഴ കുറ്റിപാറ പൊടിക്കാട്ട് അജീഷിനെ വെട്ടി കൊലപ്പെടുത്തുവാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മാര്‍ക്കറ്റിനു മുന്‍വശത്തുള്ള കടയുടെ വരാന്തയില്‍ നില്‍ക്കുകയായിരുന്ന അജീഷിനെ ബൈക്കുകളില്‍ എത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നു.
സംഘത്തില്‍ നിന്നും വെട്ടേറ്റ അജീഷ് രക്ഷപ്പെടുന്നതിനായി സമീപമുള്ള കടയിലേയ്ക്ക് ഓടി കയറിയെങ്കിലും സംഘത്തിലെ രണ്ട് പേര് പിന്തുടര്ന്ന് മാരക ആയുധങ്ങള്‍ ഉപയോഗിച്ച് തുടരെ വെട്ടുകയായിരുന്നു. ഗുണ്ടാസംഘം പിന്മാറിയതിനെ തുടര്‍ന്ന് വെട്ടേറ്റ് രക്തം വാര്‍ന്ന് കിടന്ന അജീഷിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്കും കാലിനും കൈകള്‍ക്കും വെട്ടേറ്റ് ആശുപത്രിയില്‍ എത്തിയ അജീഷിനെ നിരവധി ശാസത്രക്രികള് നടത്തിയതിനു ശേഷമാണ് അപകടാവസ്ഥ തരണം ചെയ്തത്. അജീഷിനെ വെട്ടി കൊലപ്പെടുത്തുവാന്‍ ശ്രമിച്ച സംഘം മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനില്‍ വടിവാള്‍ ഉയര്‍ത്തി ഭീകരാന്തരീഷം സൃഷ്ടിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കാലടി, മഞ്ഞപ്ര മേഖലകളില്‍ ഗുണ്ടാസംഘം വിലസുന്നതുമൂലം ജനങ്ങള്‍ ഭീതിയിലാണ്. മഞ്ഞപ്രയിലെ ഗുണ്ടാക്രമണത്തിന് നേതൃത്വം നല്കിയ അറംഗ സംഘത്തിലെ അഞ്ച് പേര്‍ക്ക് വേണ്ടിയുള്ള തിരിച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ മകനും കേസിലെ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: