Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോഴിക്കോടിന്റെ സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 09:28 pm IST
in Vicharam

ഭാരതീയ ജനതാപാര്‍ട്ടിയും കോഴിക്കോടും തമ്മില്‍ പൊക്കിള്‍ക്കൊടി ബന്ധമാണുള്ളത്. ബിജെപിയുടെ പൂര്‍വ്വരൂപമായ ഭാരതീയ ജനസംഘത്തിന് കേരളത്തില്‍ തുടക്കമിട്ടത് കോഴിക്കോടാണ്. രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചതും കോഴിക്കോടാണ്.

ജനസംഘവും ആര്‍എസ്എസും ഉത്തരേന്ത്യയിലെ വരേണ്യവര്‍ഗ്ഗത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നാണ് പ്രചാരണം. ഇത് കൂസാതെ ആര്‍എസ്എസിലും ജനസംഘത്തിലും വലതുകാല്‍വച്ച് കയറിയവരെ കുപ്രചാരണങ്ങള്‍കൊണ്ട് തളര്‍ത്താനോ തകര്‍ക്കാനോ സാധിച്ചില്ല. മാത്രമല്ല അവരുടെ കാല്‍പ്പാടുകളെ പിന്തുടരാന്‍ അനേകായിരങ്ങള്‍ നിരനിരയായി മുന്നോട്ടുവന്നു. അതില്‍ മറ്റുള്ളവര്‍ ആക്ഷേപിക്കുന്നതുപോലുള്ള വരേണ്യവര്‍ഗ്ഗത്തിനുള്ള സ്ഥാനം പരിമിതമാണ്.

പഠിച്ചുകൊണ്ടിരുന്നവരും, കൂലിപ്പണി ചെയ്ത് ഉപജീവനം നടത്തിയവരുമെല്ലാമാണവരില്‍ ഏറിയ കൂറും. അവരുടെ മിടുക്കും നിശ്ചയ ദാര്‍ഢ്യവുമാണ് 1967ല്‍ ജനസംഘം അഖിലേന്ത്യാ സമ്മേളനം വന്‍ വിജയമാക്കാന്‍ സഹായിച്ചത്. കമ്മ്യൂണിസത്തിനും കോണ്‍ഗ്രസ്സിനും ബദലായി ഉയര്‍ന്നുവരുന്ന പ്രസ്ഥാനമാണ് ജനസംഘമെന്ന് ബോധ്യപ്പെടുത്താന്‍ ആ സമ്മേളനം സഹായിച്ചു.

പരിമിതമായ ആളെക്കൊണ്ട് ദേശീയ സമ്മേളനം വന്‍ വിജയമാക്കാന്‍ കഴിഞ്ഞു എന്നതല്ല ആ സമ്മേളനത്തിന്റെ പ്രത്യേകത. ജനസംഘത്തിന് ന്യൂനപക്ഷ വിദ്വേഷവും ദേശീയ വികാരവും മാത്രമേ അജണ്ടയുള്ളൂ എന്ന ധാരണ തിരുത്തിക്കുറിക്കാന്‍ ആ സമ്മേളനത്തിന് കഴിഞ്ഞു.

കോഴിക്കോട് സമ്മേളനത്തിലാണ് ജനസംഘത്തിന്റെ തത്വസംഹിതയായി ഏകാത്മ മാനവ ദര്‍ശനം അന്തിമമായി അംഗീകരിച്ചത്.

ധര്‍മ്മത്തില്‍ അധിഷ്ഠിതമായ ആ തത്വസംഹിത, മനുഷ്യന്റെ സര്‍വ്വതോമുഖമായ പുരോഗതിയാണ് ലക്ഷ്യമിടുന്നത്. മനുഷ്യരാശിക്കു മുന്നില്‍ കമ്മ്യൂണിസ്റ്റുകാര്‍ മുന്നോട്ടുവയ്‌ക്കുന്ന സോഷ്യലിസവും, സമ്പത്ത് ഏത് വഴിയും കുന്നുകൂട്ടി സേവിക്കുക എന്ന കാപ്പിറ്റലിസവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലാതൊന്നിനെക്കുറിച്ച് ഒരു ചിന്തയും രൂപവും ഉരുത്തിരിഞ്ഞിട്ടില്ല. അപ്പോഴാണ് ദീനദയാല്‍ജി രൂപപ്പെടുത്തിയ ഏകാത്മ മാനവദര്‍ശനം ഉദയം ചെയ്തത്.

ഇതിനെക്കുറിച്ച് ബൗദ്ധിക തലത്തില്‍ സജീവ ചര്‍ച്ച ആരംഭിക്കാനിരിക്കെയാണ് ദീനദയാല്‍ജിയുടെ മരണം. തുടര്‍ന്ന് ഏകാത്മ മാനവദര്‍ശനത്തെക്കുറിച്ച് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. ജനസംഘം ബിജെപി ആയപ്പോള്‍ നയവും പരിപാടിയും അതുതന്നെ എന്നാവര്‍ത്തിച്ചു. എന്നാല്‍ വാജ്‌പേയി, നരേന്ദ്രമോദി സര്‍ക്കാരുകള്‍ വന്നപ്പോഴാണ് ഏകാത്മ മാനവ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്.

അന്ത്യോദയ, അന്നയോജന പദ്ധതികള്‍ക്ക് തുടക്കമിടുകയും ഇത് പാവങ്ങള്‍ക്ക് ഏറെ പ്രയോജനമാവുകയും ചെയ്തു. ഇപ്പോള്‍ ഏകാത്മമാനവ ദര്‍ശനത്തിന് 50 വര്‍ഷവും ദീനദയാല്‍ജിക്ക് 100 വയസ്സും തികഞ്ഞിരിക്കുന്നു. കോഴിക്കോട് തന്നെ ബിജെപി സമ്മേളനം വന്നത് ഈ പശ്ചാത്തലത്തിലാണ്. സ്വാഭാവികമായും ദേശീയ സമ്മേളനം ദീനദയാല്‍ജിയെ ഓര്‍ക്കുകയും അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുകയും ചെയ്യേണ്ടതാണ്. അതിനായി രാജ്യത്താകമാനം പ്രതീക്ഷ നല്‍കുന്ന സന്ദേശമാണ് കോഴിക്കോട് നിന്നുണ്ടായത്.

സ്വാതന്ത്ര്യത്തിന്റെ എഴുപതാണ്ട് ആഘോഷിക്കുമ്പോഴും ഉണ്ണാനും ഉടുക്കാനും കിടക്കാനും നിര്‍വ്വാഹമില്ലാത്ത ദരിദ്രനാരായണന്മാരുടെ നാടെന്ന ദുഷ്‌പേര് നമുക്ക് പേറേണ്ടി വന്നു. അത് മറികടക്കാനുള്ള അക്ഷീണ പരിശ്രമം ഒരു വര്‍ഷക്കാലം നടത്താനുള്ള ആഹ്വാനവും തീരുമാനവുമായാണ് സമ്മേളനം അവസാനിച്ചത്. അവസാന വരിയിലെ അവസാന വ്യക്തിക്കുവരെ വികസനത്തിന്റെ പ്രയോജനം ലഭ്യമാക്കണമെന്ന ദീനദയാല്‍ജിയുടെ സ്വപ്‌നമാണ് അന്ത്യോദയ.

ഏകാത്മ മാനവ ദര്‍ശനത്തിലൂന്നിയുള്ള വികസന പദ്ധതികളാകും വരുംനാളുകളില്‍ രാജ്യത്ത് നടപ്പാക്കുകയെന്ന വ്യക്തമായ സൂചനയാണ് ദേശീയ കൗണ്‍സില്‍ നല്‍കിയത്. ജന്മശതാബ്ദി വര്‍ഷത്തില്‍ സമൂഹത്തിലെ പിന്നോക്കക്കാരായവര്‍ക്ക് വേണ്ടിയുള്ള വിവിധ വികസന പദ്ധതികള്‍ രാജ്യമെങ്ങും നടപ്പാക്കും. ഇതിനായി ബിജെപി മുഖ്യമന്ത്രിമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഇതിനുശേഷം പദ്ധതികള്‍ ആരംഭിക്കുമെന്നുമാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചത്.

ബിജെപിയുടെ പ്രവര്‍ത്തനം അധികാരത്തിനായി മാത്രമല്ലെന്നും, സാമൂഹ്യ പരിവര്‍ത്തനത്തിനു വേണ്ടിയാണെന്നും ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്ക്കരി വ്യക്തമാക്കിയത് ശ്രദ്ധേയമാണ്. ഭക്ഷണമില്ലാത്തവര്‍ക്ക് ഭക്ഷണവും, വീടില്ലാത്തവര്‍ക്ക് വീടും, വസ്ത്രമില്ലാത്തവര്‍ക്ക് വസ്ത്രവും നല്‍കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ദേശീയാടിസ്ഥാനത്തില്‍ സാമൂഹ്യ-സാമ്പത്തിക പരിവര്‍ത്തനം രാഷ്‌ട്രീയ പരിവര്‍ത്തനത്തോടൊപ്പം നടപ്പാക്കണമെന്നാണ് തീരുമാനം.

രാജ്യത്തിന്റെ പുനര്‍നിര്‍മ്മാണം സാംസ്‌ക്കാരിക ദേശീയതയില്‍ അധിഷ്ഠിതമാകണം. ദീര്‍ഘനാളത്തെ കോണ്‍ഗ്രസ് ഭരണം രാജ്യത്തെ ദുര്‍ബലമാക്കി. അവശജനവിഭാഗങ്ങളെ കൂടുതല്‍ ദുര്‍ബലമാക്കാനാണ് കോണ്‍ഗ്രസ് ഭരണം വഴിവെച്ചത്. ഇവരെ മുന്നിലെത്തിക്കുന്നതിനായി നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

അഴിമതി രഹിത ഭരണത്തിലൂടെ അന്താരാഷ്‌ട്രതലത്തില്‍ വിശ്വാസമാര്‍ജ്ജിക്കാന്‍ കഴിഞ്ഞ ദേശീയ ജനാധിപത്യ സംഖ്യ സര്‍ക്കാരിന് ബിജെപി കോഴിക്കോട് സമ്മേളനത്തിന്റെ സന്ദേശം ഉള്‍ക്കൊണ്ട് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാശിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

Kerala

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

Kerala

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

പുതിയ വാര്‍ത്തകള്‍

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.