ആലപ്പുഴ: പുന്നപ്ര വിയാനിക്കും ചള്ളി തീരത്തിനുമിടയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്ന സംഭവത്തില്‍ അടിയന്തരമായി ധനസഹായം നല്‍കണമെന്ന് മത്സ്യത്തൊഴിലാളി സംഘം (ബിഎംഎസ്) ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ധനസഹായം നല്‍കുന്നത് വൈകിയാല്‍ ശക്തമായ പ്രക്ഷോഭം നടത്താനും ബിഎംഎസ് തീരുമാനിച്ചു. മത്സ്യത്തൊഴിലാളിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രകൃതിക്ഷോഭ ദുരിതാശ്വസ ഫണ്ട് വാങ്ങി നല്കാന് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.സി. കാര്ത്തികേയന്, ജില്ലാ സെക്രട്ടറി സാലി വേലായുധന്, ബിഎംഎസ് ജില്ലാ ട്രഷറര്‍ ബിനീഷ് ബോയി, അഭിലാഷ് ബേര്‍ലി, യശോധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: