Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കടയ്‌ക്കാട് മത്സ്യമാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തിന് അനുമതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2016, 08:24 pm IST
inPathanamthitta

പന്തളം: മുന്നൂറോളം തൊഴിലാളികളുടെ ആശങ്കക്ക് വിരാമമായി കടയ്‌ക്കാട് മത്സ്യമൊത്തവിതരണ മാര്‍ക്കറ്റ് പ്രവര്‍ത്തനത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അന്തിമ അനുമതി ലഭിച്ചു. നിയമക്കുരുക്കില്‍പെട്ട കടയ്‌ക്കാട് മത്സ്യമൊത്തവിതരണ മാര്‍ക്കറ്റിനാണ് ഒടുവില്‍ പ്രവര്‍ത്തനനാനുമതി ലഭിച്ചത്. മനുഷ്യാവകാശ കമ്മീഷന്‍ മുതല്‍ ഹൈകോടതിവരെ നീണ്ട നിയമപോരാട്ടകള്‍ക്കൊടുവിലാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കാന്‍ അന്തിമാനുമതി ലഭിച്ചത്. പതിറ്റാണ്ടുകളായി കടയ്‌ക്കാട്ട് പ്രവര്‍ത്തിക്കുന്ന മത്സ്യമാര്‍ക്കറ്റ് 2012 മുതലാണ് നിയമക്കുരുക്കില്‍പെടുന്നത്. പരിസരവാസികളായ ചിലര്‍ മലിനീകരണ പ്രശ്‌നമുയര്‍ത്തി മനുഷ്യാവകാശ കമീഷനെ സമീപിച്ചതോടെയാണ് നാലുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് തുടക്കമായത്. ഇതിനിടെ, നിരവധി തവണ മാര്‍ക്കറ്റ് പൂട്ടലും തുറക്കലും നടന്നു. ഏറ്റവും അവസാനം ഏപ്രിലില്‍ മനുഷ്യാവകാശ കമീഷനും ഹൈകോടതിയും ഒരുപോലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയോടെ മാര്‍ക്കറ്റ് പ്രവര്‍ത്തിപ്പിക്കാവൂ എന്ന് നിര്‍ദേശിച്ചതോടെയാണ് നഗരസഭ മലിനീകരണ നിയന്ത്ര ബോര്‍ഡ് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ആരംഭിച്ചത്.

പഞ്ചായത്ത് ഭരണസമിതിയുടെ അവസാന ഒരുവര്‍ഷത്തെ കാലഘട്ടത്തില്‍ 15 ലക്ഷം രൂപ മാര്‍ക്കറ്റിന്റെ നിര്‍മാണത്തിനായി അനുവദിച്ചിരുന്നു. മാര്‍ക്കറ്റിന്റെ ഗുണഭോക്താക്കളായ മത്സ്യത്തൊഴിലാളികളും അഞ്ചുലക്ഷം രൂപ ഗുണഭോക്തൃ വിഹിതമായി സമാഹരിച്ചുനല്‍കി. മലിനീകരണ നിയന്ത്ര ബോര്‍ഡ് നിര്‍ദേശം ലംഘിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതെന്ന് തുടക്കത്തിലെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെ, ഗുണഭോക്തൃ കമ്മിറ്റി യോഗം ചേര്‍ന്ന് കണ്‍വീനറെ തല്‍സ്ഥാനത്തുനിന്ന് നീക്കി പുതിയ കണ്‍വീനറെ തെരഞ്ഞെടുത്തു. ഇതിന് പുതിയ നഗരസഭാ ഭരണസമിതി അനുമതി നല്‍കി.

തുടര്‍ന്നാണ് നഗരസഭ അഞ്ചുലക്ഷം രൂപകൂടി അടിയന്തരമായി അനുവദിച്ച് മാര്‍ക്കറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശത്തിന് വിധേയമായി നടത്താന്‍ തീരുമാനിച്ചത്.

എട്ട് പ്രധാന നിര്‍ദേശങ്ങളാണ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബോര്‍ഡ് മുന്നോട്ടുവെച്ചത്. വാഹനങ്ങളില്‍നിന്ന് മാര്‍ക്കറ്റില്‍ വീഴുന്ന മലിനജലം ഒഴുകാന്‍ കഴിയുന്ന തരത്തില്‍ തറ ചരിച്ച് കോണ്‍ക്രീറ്റ് ചെയ്യുക, മത്സ്യം കയറ്റിയിറക്കുന്ന ഭാഗത്ത് മഴവെള്ളം വീഴാത്തതരത്തില്‍ മേല്‍ക്കൂര നിര്‍മിക്കുക, മലിനജലം സംഭരിക്കാന്‍ കഴിയുന്നതരത്തില്‍ സംഭരണി നിര്‍മിക്കുക, മാര്‍ക്കറ്റ് ദിവസവും വൃത്തിയാക്കാന്‍ കഴിയുന്ന സംവിധാനം ഒരുക്കുക തുടങ്ങിയവയായിരുന്നു പ്രധാന നിര്‍ദേശങ്ങള്‍. മാര്‍ക്കറ്റില്‍ ഗുണഭോക്തൃസമിതി നിര്‍മിച്ച ബയോഗ്യാസ് പ്‌ളാന്റ് പ്രവര്‍ത്തനരഹിതമായിരുന്നു.

ഇത് പ്രവര്‍ത്തന സജ്ജമാക്കണമെന്ന നിര്‍ദേശവും ബോര്‍ഡ് മുന്നോട്ടുവെച്ചു.

നഗരസഭയുടെ അപേക്ഷ പരിഗണിച്ച് മേയ് 10ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരായ പ്രവിതാമോള്‍, അര്‍ജുന്‍, പ്രവീണ്‍ തമ്പി എന്നിവരുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധന പ്രകാരമാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നത്.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെ മാര്‍ക്കറ്റ് തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യമാണ് ഒരുങ്ങിയത്. ഏപ്രിലില്‍ മാര്‍ക്കറ്റ് പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് ലേലംചെയ്ത് നല്‍കിയിരുന്നു. ലേലം നടന്നെങ്കിലും ഔദ്യോഗികമായി തുറക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനാല്‍ നഗരസഭാ കൗണ്‍സില്‍ ലേലം സ്ഥിരപ്പെടുത്തിയിരുന്നില്ല. ലേലം കഴിഞ്ഞയുടന്‍ ദിവസങ്ങള്‍ക്കുള്ളില്‍ നഗരസഭാ സെക്രട്ടറി മാര്‍ക്കറ്റ് പൂട്ടിയതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഏറെ വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും സാക്ഷിയായ കടയ്‌ക്കാട് മൊത്തവിതരണ മത്സ്യമാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം തുടങ്ങാനുള്ള തടസ്സങ്ങള്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെ നീങ്ങി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

India

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

India

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

Kerala

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

പുതിയ വാര്‍ത്തകള്‍

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് ബംഗ്ലാദേശികൾ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.