Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാര്‍ഷിക, ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2016, 10:40 pm IST
in Ernakulam

കോതമംഗലം: എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയും ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് റബ്ബര്‍ വിലയിടിവ് ഇടതുവലതു മുന്നണികളെ വേട്ടയാടുന്നു. മണ്ഡലത്തെ പ്രതിനീധികരിച്ചവരുടെ വാഗ്ദാനലംഘനത്തിനെതിരെയുള്ള ജനകീയ വികാരം വോട്ടായി മാറുമെന്നാണ് എന്‍ഡിഎയുടെ പ്രതീക്ഷ.

കാര്‍ഷികമേഖലയ്‌ക്ക് പ്രത്യേകിച്ച് റബ്ബര്‍ കൃഷിക്ക് വേരോട്ടമുള്ള കോതമംഗലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ രണ്ട് തവണയൊഴികെ ബാക്കി തെരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫാണ് വിജയിച്ചിട്ടുള്ളത്. 1965-ല്‍ മണ്ഡലത്തില്‍ ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സ് നേതാവ് കെ.എം.ജോര്‍ജ്ജാണ് തെരഞ്ഞെടുക്കപ്പെട്ടത്. 67ല്‍ സിപിഎമ്മിലെ ടി.എം. മീതിയന്‍ കേരള കോണ്‍ഗ്രസ്സിലെ എം.ഐ. മാര്‍ക്കോസിനെ 6,388വോട്ടുകള്‍ക്ക് തോല്‍പ്പിച്ചതാണ് ഇടത്പക്ഷത്തിന്റെ കന്നിവിജയം. എന്നാല്‍, 70ല്‍ യുഡിഎഫിലെ എം.ഐ. മാര്‍ക്കോസ് സിപിഎമ്മിലെ ടി.എം.മീതിയനെ 1,327വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ചു. 77ല്‍ എല്‍ഡിഎഫിലെ എം.ഇ.കുര്യാക്കോസിനെ 3,091വോട്ടിന് പരാജയപ്പെടുത്തി യുഡിഎഫിലെ എം.വി. മാണി വിജയം നേടി. എന്നാല്‍ 80ല്‍ യുഡിഎഫില്‍നിന്ന് എല്‍ഡിഎഫിലെത്തിയ എം.വി. മാണിയെ യുഡിഎഫ് കേരള കോണ്‍ഗ്രസ്സിലെ ടി.എം. ജേക്കബ്ബ് 7,513വോട്ടിന് പരാജയപ്പെടുത്തി. 82ല്‍ സിപിഎമ്മിലെ ടി.എം.മീതിയനെ 4,662വോട്ടിനും 87ല്‍ ഇടത് സ്വതന്ത്രനായ പ്രൊഫ.ടി.എം.പൈലിയെ 2131വോട്ടിനും പരാജയപ്പെടുത്തി ടി.എം.ജേക്കബ്ബ് വിജയം ആവര്‍ത്തിച്ചു. 91ല്‍ കേരള കോണ്‍ഗ്രസ്സില്‍നിന്ന് സീറ്റ് കോണ്‍ഗ്രസ്സ് ഏറ്റെടുത്ത് വി.ജെ.പൗലോസിനെ സ്ഥാനാര്‍ത്ഥിയാക്കുകയും ഇടത് സ്വതന്ത്രന്‍ ടി.എം. പൈലിയും 96ല്‍ സിപിഎമ്മിലെ ടി.എം.മീതിയനെയും 2001ല്‍ ഇടത് സ്വതന്ത്രന്‍ പ്രൊഫ. ബേബി.എം.വര്‍ഗീസിനേയും പരാജയപ്പെടുത്തി വി.ജെ.പൗലോസ് തുടര്‍ച്ചയായി വിജയം കണ്ടു. 2006ല്‍ ഇടത് പക്ഷത്തെ ജോസഫ് ഗ്രൂപ്പിലെ ടി.യു.കുരുവിള, യുഡിഎഫിലെ വി.ജെ.പൗലോസിനെ പരാജയപ്പെടുത്തി ഇടത്പക്ഷത്തിന് രണ്ടാമത്തെ വിജയം നേടിക്കൊടുത്തു. 2011ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടി.യു.കുരുവിള കേരള കോണ്‍ഗ്രസ്സ് നേതാവ് ഇടത്പക്ഷത്തിന്റെ സ്‌കറിയ തോമസ്സിനെ 12,222വോട്ടിന് പരാജയപ്പെടുത്തി.

1987മുതല്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും മത്സരിച്ച ബിജെപി ഓരോ തെരഞ്ഞെടുപ്പിലും ചിട്ടയായ പ്രവര്‍ത്തനവും സംഘടനാസംവിധാനവുമായി വോട്ട് ക്രമാതീതമായി വര്‍ദ്ധിപ്പിച്ചു. 2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 5,769വോട്ടും 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 7,429വോട്ടും നേടി. 2015ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 16,100വോട്ട് നേടി ബിജെപി വന്‍കുതിച്ചുചാട്ടം നടത്തി. ഇത്തവണ എന്‍ഡിഎയിലെ മുന്‍ കേന്ദ്രമന്ത്രി പി.സി.തോമസ് നയിക്കുന്ന കേരള കോണ്‍ഗ്രസിനാണ് സീറ്റ് നല്‍കിയിരിക്കുന്നത്. മുന്‍ റബ്ബര്‍ബോര്‍ഡ് ചെയര്‍മാനും തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറിയുമായ പി.സി.സിറിയക് നിരവധി കര്‍ഷക സംഘടനകളുടെ പിന്തുണയോടെ എന്‍ഡിഎ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ബിഡിജെഎസിനും കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗത്തിനും സ്വാധീനമുള്ള മണ്ഡലമായ കോതമംഗലത്ത് മുന്നണിസംവിധാനത്തില്‍ ലഭിക്കുന്ന വോട്ടും കര്‍ഷകജനതയുടെ പിന്തുണയും ഇരുമുന്നണികളിലെ അസ്വാരസ്യങ്ങളും എല്ലാവിഭാഗങ്ങള്‍ക്കും സ്വീകാര്യനെന്ന അനുകൂലഘടകവും എന്‍ഡിഎയ്‌ക്ക് പ്രതീക്ഷ നല്‍കുന്നു.

കഴിഞ്ഞ കാലങ്ങളില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചവര്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതായി വോട്ടര്‍മാര്‍ പറയുന്നു. രണ്ട്തവണ തുടര്‍ച്ചയായി വിജയിച്ച ടി.യു.കുരുവിളയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. മണ്ഡലത്തില്‍ ഏതാനും റോഡുകള്‍ നിര്‍മ്മിച്ചതല്ലാതെ മറ്റ് കാര്യമായ വികസനങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ലെന്ന വ്യാപകമായ ആക്ഷേപം വോട്ടര്‍മാര്‍ക്കിടയിലുണ്ട്.

ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയായ ആന്റണി ജോണാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ തഴയപ്പെട്ടുവെന്നാക്ഷേപം സിപിഎം ആദ്യകാലപ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രായാധിക്യവും മണ്ഡലത്തില്‍ സജീവചര്‍ച്ചയാണ്. റബ്ബര്‍ വിലയിടിവ്, കാര്‍ഷികമേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍, പൂയംകുട്ടി, പന്തപ്ര, നേര്യമംഗലം എന്നിവിടങ്ങളിലെ ആദിവാസിപ്രശ്‌നവും, പുനരധിവാസ പ്രശ്‌നവും ഇന്നും മണ്ഡലത്തില്‍ പരിഹരിക്കപ്പെട്ടിട്ടില്ല. കൂടാതെ മണ്ഡലത്തിലെ വ്യാപകമായ കുടിവെള്ളപ്രശ്‌നം, ടൂറിസം വികസനം, പൊതുശ്മശാനനിര്‍മ്മാണം, റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍, ഗതാഗതപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്ന റിംഗ് റോഡ്, തങ്കളം-കാക്കനാട് നാലുവരിപാതയുടെ നിര്‍മ്മാണം പുനഃരാരംഭിക്കല്‍, റോഡുകളുടെ വികസനം, കുരൂര്‍തോട് ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകളിലെ മാലിന്യപ്രശ്‌നം, ഓടകളുടെ ശുചീകരണം, നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിന്റെ സമഗ്രവികസനം, നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടില്ല. ഈ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് എന്‍ഡിഎ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

Kerala

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

India

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

Kerala

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

പുതിയ വാര്‍ത്തകള്‍

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

വെടിയേറ്റ് മരിച്ച എം പിയുടെ നെഞ്ചിൽ ചവിട്ടി നിന്ന് ആഹ്ലാദപ്രകടനം : 25 വർഷം പൊലീസിനെ  ഭയപ്പെടുത്തിയ നക്സൽ കമാൻഡർ , ശകുന്തള മഹ്തോ കീഴടങ്ങി

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.