Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ദേശദ്രോഹികള്‍ക്കുള്ള പടക്കോപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2016, 08:11 pm IST
inVaradyam

തെരഞ്ഞെടുപ്പിലേക്ക് അടുക്കും തോറും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണോ? നാടിനെയും നാട്ടാരെയും സേവിക്കാനുള്ള അവസരമെന്ന് കരുതി രംഗത്തിറങ്ങുന്നവരുടെ ഉള്ളില്‍ എന്തൊക്കെയാണുള്ളത്? ചിലര്‍ സ്ഥാനാര്‍ത്ഥികളായി പ്രശസ്തി നേടുന്നു. മറ്റുചിലര്‍ അത് വേണ്ടെന്നു പറഞ്ഞ് പ്രശസ്തരാവുന്നു. ഏതായാലും ഓരോരുത്തരുടെയും യഥാര്‍ത്ഥ സ്വഭാവം മനസ്സിലാക്കാന്‍ നല്ലൊരു അവസരമാണ് തെരഞ്ഞെടുപ്പുകാലം. സ്ഥാനാര്‍ത്ഥിക്കുപ്പായം തയ്ച്ചുവെച്ച് സജ്ജരായിരുന്നവര്‍ രായ്‌ക്കുരാമാനം അസ്തപ്രജ്ഞരാവുന്നത് നാം കാണുന്നുണ്ട്.

അപ്രതീക്ഷിതമായി ചിലര്‍ക്ക് ആ നറുക്കുവീഴുന്നു. പട്ടികയില്‍ നിന്ന് പേരുവെട്ടിയെന്നറിയുന്ന ചിലര്‍ അത് പരസ്യപ്പെടുത്തുന്നതിനു മുമ്പ് കളം ഒഴിഞ്ഞുകൊടുത്ത് നല്ലപിള്ള ചമയുന്നു. ഇവിടെ അങ്ങനെയൊരാള്‍ നമ്മുടെ ബെന്നിച്ചനാണ്.

എന്തുവന്നാലും ബെന്നിച്ചനെ ഒഴിവാക്കാന്‍ സമ്മതിക്കില്ലെന്ന വാശിയുമായി വിമാനം കേറി ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയ ഉമ്മന്‍ചാണ്ടിക്ക് ഒരു നമ്പറിന് ബംപര്‍ സമ്മാനം നഷ്ടമായ വിഷമമാണുള്ളത്. എനിക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ടെന്ന തരത്തിലായിരുന്നു നിലപാടുകള്‍. അത് വേറെയൊന്നും കൊണ്ടല്ല.

സോളാര്‍ ബോംബിന്റെ എല്ലാ വിവരങ്ങളും അറിയുന്ന ഒരാള്‍ തനിക്കൊപ്പം നില്‍ക്കുന്നതാണ് നന്നെന്ന വിശ്വാസം തന്നെ. പോവുകയാണെങ്കില്‍ നമ്മളൊരുമിച്ച്. ഇല്ലെങ്കില്‍ ആരും വേണ്ട എന്ന നിലപാടായിരുന്നു. അതിന്റെ കളികളെക്കുറിച്ച് ബോധ്യമുള്ള ഹൈക്കമാന്റ് ഏതായാലും പൂര്‍ണമായി നിരാശപ്പെടുത്തിയില്ല. സുധീരവീരന്റെ പൊന്നോമനകളെ വേണ്ടവിധത്തില്‍ തഴുകിത്തലോടിയപ്പോള്‍ ഉമ്മച്ചന്റെ പിള്ളാര്‍ക്കും കിട്ടി ചിലത്. തന്റെ വിജയം ആഘോഷിക്കാനുള്ള പുറപ്പാടിനിടയിലാണ് ബെന്നിച്ചനെ പൂണ്ടടക്കം വെട്ടി ഇടുക്കിക്കാരന്‍ തോമസിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത്.

ഏതായാലും ഉമ്മച്ചന്റെ സ്വന്തം കോട്ടയം മുത്തശ്ശി അതിനു കൊടുത്ത തലക്കെട്ട് ഉചിതം: വെട്ടും മുന്‍പ് പിന്‍മാറ്റം. അതിന്റെ ഇടത്തലക്കെട്ട് ഇങ്ങനെ: സുധീരനോടുള്ള നീരസം പരസ്യമാക്കി പിന്മാറ്റം. അതില്‍ ഇങ്ങനെ വായിക്കാം: കെപിസിസി പ്രസിഡന്റിന് തൃക്കാക്കര സംബന്ധിച്ചു മുന്‍ ധാരണയുണ്ട്. പ്രസിഡന്റിന്റെ താല്‍പ്പര്യമില്ലായ്‌മ ഇന്നലെ രാവിലെ മാത്രമാണ് ബോധ്യമായത്.

പ്രസിഡന്റിന് ഇഷ്ടമില്ലാത്ത സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് പിന്മാറുന്നത്. എന്തു നല്ല തങ്കപ്പെട്ട പെരുമാറ്റം എന്നു നോക്കുക. ഈ ബെന്നിച്ചനെ പോലെയായിരുന്നു മറ്റുള്ളവരുമെങ്കില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം എത്ര പെട്ടെന്നായേനെ.

ഓരോ നേതാവിന്റെയും ഇഷ്ടക്കാരെ ഇവ്വിധം ഒരുക്കിയെടുക്കുന്നതിന് ശ്ശി പണിയെടുത്തിരുന്നെങ്കില്‍ കൊയമാന്തരം നിറഞ്ഞ തെരഞ്ഞെടുപ്പു ചര്‍ച്ചകളും അതിനെ തുടര്‍ന്നുണ്ടാവുന്ന പൊല്ലാപ്പുകളും ഒഴിവാക്കാമായിരുന്നു. എന്തു ചെയ്യാം അതൊന്നും വിധിച്ചിട്ടില്ലെന്ന് കൂട്ടുക. എങ്ങനെയാണ് ഹൈക്കമാന്റ് നേതാക്കളെ സന്തോഷിപ്പിക്കുന്നത് എന്ന് ആര്‍ക്കെങ്കിലും അറിയണമെന്നുണ്ടെങ്കില്‍ ഇതാ, ഈ കാര്‍ട്ടൂണ്‍ കണ്ടുകൊള്ളുക. നമുക്കായി അത് നല്‍കുന്നത് മാതൃഭൂമി.

********* *********** *************

പരാതി ആര്‍ക്കും കൊടുക്കാം. കോടതിയിലെങ്കില്‍ ഹരജി. എന്നാല്‍ ഈ സാധനം കൊടുക്കുന്നയാള്‍ക്ക് ഇത്തിരി വിശ്വാസ്യതയൊക്കെ വേണ്ടി വരും. ഇല്ലെങ്കില്‍ കോടതിയില്‍ നിന്ന് കണക്കിന് കിട്ടും. വിശ്വാസ്യത വിശ്വാസ വഞ്ചനയാണെന്ന് ധരിച്ചുപോയ ഒരു പാവം മഹിളാമണിയുണ്ടല്ലോ നമുക്ക്. സോളാറിന്റെ സൂര്യതേജസ്സായും തേജോവധത്തിന്റെ അധമ രൂപമായും സമൂഹത്തില്‍ അങ്ങനെ സൈ്വരവിഹാരം ചെയ്യുകയാണല്ലോ അവര്‍. തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറിലേക്ക് വെച്ച കുഴിയമിട്ടിന് അടുത്തിടെ അവര്‍ തീ കൊളുത്തി. അതിന്റെ അസഹ്യതയില്‍ ചിലരും ആഹ്ലാദത്തില്‍ മറ്റുചിലരും നില്‍ക്കുമ്പോഴാണ് കോടതിയുടെ തലയ്‌ക്കടിയുണ്ടായത്. അതിന്റെ രത്‌നച്ചുരുക്കം ഇങ്ങനെ: പൊതുജനങ്ങളില്‍ നിന്ന് കോടികള്‍ പിരിച്ചെന്ന 33 കേസുകളില്‍ പ്രതിയായ സരിതയ്‌ക്ക് എന്തു വിശ്വാസ്യതയാണുള്ളത് ? തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ കോടതിമുറികളെ രാഷ്്ട്രീയ തന്ത്രങ്ങളുടെ കളിസ്ഥലമാക്കരുത്.

ജസ്റ്റിസ് ബി. കെമാല്‍ പാഷയാണ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്. ശ്രദ്ധേയമായ നിരീക്ഷണങ്ങളിലൂടെ, യുക്തിസഹമായ വിധിന്യായങ്ങളിലൂടെ, ജനമനസ്സുകളില്‍ ആദരവു നേടിയ ന്യായാധിപനാണദ്ദേഹം. ആരുടെയൊക്കെയോ ചട്ടുകമായി മാറുന്ന സോളാര്‍ മഹിളയെ നിലയ്‌ക്കു നിര്‍ത്താന്‍ പോരുന്ന തീക്ഷ്ണമായ നിലപാടാണ് കോടതിയില്‍ നിന്നുണ്ടായത്. ഉമ്മന്‍ചാണ്ടി കേരളം കണ്ട മുഖ്യമന്ത്രിമാരില്‍ ആരോപണം കൊണ്ട് മുമ്പന്തിയിലാണ്.

ജിക്കുമോന്‍, ജോപ്പന്‍, സലിംരാജ് എന്നു തുടങ്ങി അറിഞ്ഞതും അറിയാത്തതുമായ ഒട്ടുവളരെ ശിങ്കിടികള്‍. എല്ലാവര്‍ക്കും സൈ്വരവിഹാരത്തിന് അരങ്ങും അണിയറയും തുറന്നു കൊടുത്ത മുഖ്യമന്ത്രി. ഒടുവില്‍ സോളാര്‍ മഹിളയും അവരുടെ ഭാഗം ഭംഗിയായി അഭിനയിച്ചു. വേലിക്കകത്തെ വിദ്വാന് മേപ്പടി മഹിള നല്ല സാക്ഷിയുമായി. അതിന്റെ രാഷ്‌ട്രീയം ഇഴകീറി പരിശോധിക്കാന്‍ സാധിച്ച കോടതി കണക്കിനു കൊടുക്കുകയും ചെയ്തു. കോടതിയോട് കളിക്കുമ്പോള്‍ നന്നായി വീട്ടുകണക്ക് ചെയ്യണം.

********* ******** ***********

വെള്ളിമാട്കുന്നിലെ പാറക്കടവന്റെ വാരിക ‘ദേശദ്രോഹികള്‍’ സംസാരിക്കുന്നു എന്ന കവര്‍ക്കഥയുമായാണ് പടവെട്ടാനിറങ്ങിത്തിരിച്ചിരിക്കുന്നത്. ക്വട്ടേഷനുള്ളിലാണ് ദേശദ്രോഹികള്‍ എന്നു കൊടുത്തിരിക്കുന്നത്. അതിന്റെ സ്വാരസ്യം മനസ്സിലായിക്കാണുമല്ലോ. ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, ഷെഹ്‌ല റാഷിദ് ഷോറ എന്നിവരുമായുള്ള അഭിമുഖം, പ്രത്യേക എഴുത്ത് എന്നിവയാണ് പടക്കോപ്പുകള്‍. മേമ്പൊടിയായി കെ.എന്‍ പണിക്കരുടെ സ്‌കഡ്മിസൈല്‍. പേര് ആരുടെ ദേശം? ആരുടെ ദേശീയത? മാധ്യമം പത്രാധിപ സമിതി അംഗമായിരുന്ന ജി. രാജേഷ്‌കുമാറിന്റെ അനുസ്മരണാര്‍ഥം തിരുവനന്തപുരത്ത് ദേശീയത അന്നും ഇന്നും എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ അക്ഷരക്കസര്‍ത്താണത്രെ ഇത്.

പണിക്കരുടെ രാഷ്‌ട്രീയവും വെള്ളിമാട്കുന്ന് വാരികയുടെ രാഷ്‌ട്രീയവും ഒന്നായതിനാല്‍ കുന്തമുന ഹൈന്ദവ സംഘടനകള്‍ക്കു നേരെയാണ്. ഇവരെത്ര കുരച്ചുചാടിയാലും കിം ഫലം എന്നേ പറഞ്ഞുകൂടു. രോഹിത്‌വെമുലയുടെ ആത്മഹത്യയില്‍ നിന്നുള്ള ഊര്‍ജവുമായി സഹ്‌ല നെച്ചിയില്‍ എഴുതിയതിന്റെ തലക്കെട്ട്: അതിന് പക്ഷേ, നീതിയെ കൊല്ലാനാവില്ല ! ഹൈദരബാദ് സര്‍വകലാശാലയിലെ സംഭവവികാസങ്ങളുടെ മസാലക്കൂട്ടുള്ള വിവരണത്തില്‍ കൂടുതല്‍ ഇതിലൊന്നുമില്ല. ലക്ഷ്യം നേരത്തെ സൂചിപ്പിച്ചതു തന്നെ: ഹൈന്ദവ സംഘടനകള്‍. വാണി മേച്ചേരില്‍ ആണ് ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരുമായി അഭിമുഖം നടത്തുന്നത്. തലക്കെട്ട്: വിദ്യാര്‍ഥികള്‍ യഥാര്‍ഥ പ്രതിപക്ഷമായി മാറിക്കൊണ്ടിരിക്കുന്നു. ലക്ഷ്യം നേരത്തെ സൂചിപ്പിച്ചതു തന്നെ.

ഇനി വാളെടുത്ത് വീശുന്നത് ഷെഹ്‌ല റാഷിദാണ്. അവരെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇടതു സംഘടനകള്‍ കൊണ്ടു നടന്ന് പ്രസംഗിപ്പിച്ചു എന്നൊരു വശമുണ്ട്. ഫസീല മെഹര്‍ നടത്തുന്ന അഭിമുഖത്തിന് ഇങ്ങനെയാണ് തലക്കെട്ട്: ഓരോ ചലനവും രാജ്യദ്രോഹമാകുന്ന കാലം. സര്‍വകലാശാലകളില്‍ പ്രക്ഷോഭം വേണ്ടെന്നോ ചര്‍ച്ചകള്‍ അരുതെന്നോ ആരും പറഞ്ഞിട്ടില്ല. അങ്ങനെയുണ്ടെന്ന് ആരോപിച്ചുള്ള ഇളകിയാട്ടമാണ് നടക്കുന്നത്. സര്‍വകലാശാലകളുടെ ലക്ഷ്യത്തെ അട്ടിമറിക്കാന്‍ നടത്തുന്ന തോന്നിവാസങ്ങള്‍ക്ക് മനോഹരമായ പേരും, വ്യാഖ്യാനവും നല്‍കുന്ന നേതാക്കള്‍ ഒന്നറിയണം. ഇതൊക്കെ അവര്‍ക്കു തന്നെ വിനയാവും.

വാരികയുടെ രാഷ്‌ട്രീയം എന്തു തന്നെ ആയാലും രാജ്യത്തെ ഒറ്റുകൊടുക്കാനുള്ള ആഹ്വാനം ഉണ്ടാവാന്‍ പാടില്ല. ഇതിലൊക്കെ മൗനമായി അതുണ്ടെന്ന തിരിച്ചറിവ് പാറക്കടവനടക്കമുള്ളവര്‍ക്ക് വന്നില്ലെങ്കില്‍ സ്ഥിതി ഗുരുതരമായേക്കും. ഇനി അങ്ങനെ തന്നെ വരണമെന്ന് കരുതി ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുകയാണെങ്കില്‍ ഒന്നും പറയാനില്ല, നമശ്ശിവായ.

തൊട്ടുകൂട്ടാന്‍

എന്റെ സുഖനിദ്രയ്‌ക്കായി

തണുത്തുറഞ്ഞ ഹിമമുടികളിലോ

ചുട്ടുപൊള്ളുന്ന മരുഭൂമികളിലോ

കാവല്‍ നില്‍ക്കുന്നവനേ

നിന്റെ ബയണറ്റിന്റെ മുന

എന്നിലേക്ക് തിരിയില്ലെന്ന്

ഉറപ്പു തരാമോ

ഒന്ന് ഉറങ്ങാനാ

റഫീഖ് അഹമ്മദ്

കവിത: ദേശഭക്തിയെക്കുറിച്ച് ചില വരികള്‍

മാതൃഭൂമി ആഴ്ചപ്പതിപ്പ് (ഏപ്രില്‍ 10-16)

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

India

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kerala

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

India

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.