കളമശേരി: സഹകരണ വകുപ്പില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത എറണാകുളം മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് നിയമന ഉത്തരവ് നല്‍കുന്നത് പൊതുമരാമത്ത് മന്ത്രി ഇടപെട്ടതിനെതുടര്‍ന്ന് നിര്‍ത്തിവെച്ചു. നിയമന ഉത്തരവ് കൈമാറണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ ജീവനക്കാരും ബിജെപി പ്രവര്‍ത്തകരും എട്ട് മണിക്കൂറോളം തടഞ്ഞുവച്ചത് നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ചു.
പുതുവത്സര സമ്മാനമായി 350 ഓളം പേര്‍ക്ക് നിയമന ഉത്തരവ് കൊടുക്കുന്നതിനായി ഇന്നലെ രാവിലെ മുതല്‍ പ്രിന്‍സിപ്പല്‍ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. വിവരമറിഞ്ഞ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ഇബ്രാഹിംകുഞ്ഞ് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ജീവനക്കാരുടെ സംഘടനാ ഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിനെ ഉച്ചക്ക് 12 മണിയോടെ തടയുകയായിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി ബിജെപി പ്രവര്‍ത്തകരും സ്ഥലത്തെത്തി.
പ്രതീകാത്മകമായി പത്ത് പേര്‍ക്കെങ്കിലും ഉത്തരവ് നല്‍കണമെന്ന് സംഘടനാ ഭാരവാഹിയായ വിപിന്‍ദാസ് ആവശ്യപ്പെട്ടു. ഉത്തരവ് കൈമാറരുതെന്ന് മന്ത്രി പറഞ്ഞതായി പ്രിന്‍സിപ്പല്‍ അറിയിച്ചതോടെയാണ് ഘൊരാവോ ചെയ്യാന്‍ ആരംഭിച്ചത്. ജൂലൈ 22ന് 350 പേരെ സര്‍ക്കാര്‍ ജീവനക്കാരായി എടുക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയിരുന്നെങ്കിലും ഇന്റെഗ്രേഷന് പൂര്‍ത്തിയാകാത്തതിനാല്‍ ഉത്തരവ് നല്‍കുന്നത് വൈകുകയായിരുന്നു. മാസങ്ങളായുള്ള ശ്രമങ്ങളുടെ ഫലമായാണ് ഇന്റെഗ്രേഷന് പൂര്‍ത്തിയായതെന്നും അതുകൊണ്ടാണ് നിയമന ഉത്തരവ് നല്കാന് ശ്രമിച്ചതെന്നും പ്രിന്‍സിപ്പല്‍ ഡോ: അശ്വിന് കുമാര്‍ പറഞ്ഞു.
രാത്രി എട്ട് മണിയോടെ വന്‍ പോലീസ് സംഘമെത്തി ബലംപ്രയോഗിച്ച് സമരക്കാരെ നീക്കി പ്രന്‍സിപ്പലിനെ മോചിപ്പിക്കുകയായിരുന്നു. ഇതിനിടെ ചില ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇതോടെ ഇവര്‍ കുത്തിയിരുപ്പ് സമരം നടത്തി. ഈ സമയം ആര്‍എംഒ മുങ്ങിയതായും ആരോപണമുണ്ട്. എന്‍.പി. ശങ്കരന് കുട്ടി, പി.വി. ശ്രീവിജി, എ.സുനില്‍കുമാര്‍, വിധു തേവയ്ക്കല്‍, ടി.അര്.മോഹനന്, സുധാകരന് തുടങ്ങിയ ബിജെപി നേതാക്കളും ഡോ: ഉണ്ണികൃഷ്ണന്, ഡോ: വിപിന്‍ മോഹന്‍, ഡോ: നസീമ, അഡ്മിനിസ്ട്രേഷന് ഓഫീസര്‍ രാധാകൃഷ്ണന് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: