കേരളസര്‍ക്കാരിന് കോടിക്കണക്കിന് രൂപ വരുമാനവും ആയിരക്കണക്കിന് പേര്‍ക്ക് മൂന്നുമാസക്കാലം തൊഴിലും ലഭിക്കുന്ന ഒരു പ്രധാന തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് എത്തിപ്പെടുന്ന ഭക്തരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് കൊല്ലങ്ങളായി ഇടത് വലത് ഭരണക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരാതി സമര്‍പ്പിക്കാറുണ്ട്. എന്നാല്‍ സംഘടിതവര്ഗമല്ല എന്ന ഒറ്റക്കാരണംകൊണ്ടുതന്നെ പറയുന്ന പ്രശ്നങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ല.
കഴിഞ്ഞ വര്‍ഷത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇതുസംബന്ധിച്ച് പരാതിനല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയിലെ തിരൂരില്‍ മേല്കക്ഷിയെ നേരിട്ട് വിളിച്ച് നിങ്ങള്‍ പറയുന്ന അപാകതകള്‍ എല്ലാം പരിഹരിച്ചിരിക്കുന്നു എന്ന് പറഞ്ഞ് വിടുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞദിവസം തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എത്തിയപ്പോള്‍ യാതൊരുവിധ സംഗതിയും നടത്തിയിട്ടില്ലെന്നു ബോധ്യപ്പെടുകയും ചെയ്തു.
ശബരിമല യാത്രയില്‍ ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം സന്നിധാന ദര്‍ശനം കഴിഞ്ഞ് പമ്പയില്‍നിന്ന് നിലയ്ക്കല്‍ പാര്‍ക്കിംഗില്‍ എത്തലാണ്. 10 വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കും 50 വയസ് പൂര്‍ത്തിയായ സ്ത്രീകള്‍ക്കും മാത്രമേ ശബരിമല തീര്‍ത്ഥാടനം നടത്താന്‍ പാടുള്ളൂ എന്ന കാര്യം അറിയാവുന്നതാണല്ലോ. പമ്പയില്‍ എത്തിയാല്‍ ബസ്കാത്തുനില്ക്കാന് യാതൊരുവിധ സൗകര്യവും ഇല്ലെന്ന് മാത്രമല്ല, ഓരോ കെഎസ്ആര്‍ടിസി ബസ് വരുമ്പോഴും നൂറുകണക്കിന് ഭക്തര്‍ ബസ് കയറുന്നതിനായി ഓടുന്നു. 50 വയസ് കഴിഞ്ഞ സ്ത്രീകളും വൃദ്ധരും തലയില്‍ കെട്ടും വച്ച് തിക്കിലും തിരക്കിലും എങ്ങനെ വാഹനത്തില്‍ കയറിപ്പറ്റാന്‍ സാധിക്കും. ഇനി എങ്ങനെയെങ്കിലും കയറിപ്പറ്റിയാല്‍ തന്നെ സീറ്റ് കിട്ടുകയുമില്ല.
കേരളത്തിലെ ഏറ്റവും കൂടുതല്‍ വഌവുകളും തിരിവുകളുമുള്ള റോഡിലൂടെയുള്ള യാത്ര എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാമല്ലോ. പമ്പ സ്റ്റാന്റില്‍നിന്ന് ബസ് കിട്ടാതെ വരുമ്പോള്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് വെയിലും മഴയും വകവയ്ക്കാതെ നടക്കണം. എന്നാല്‍തന്നെ പത്തുപതിനഞ്ച് അംഗങ്ങളുള്ള സംഘത്തിന് രണ്ടുമൂന്ന് ബസുകളിലായാണ് സീറ്റ് കിട്ടുക.
പരിഹാരമാര്‍ഗമായി ചില നിര്‍ദ്ദേശങ്ങള്‍ വയ്ക്കട്ടെ:
പമ്പയില്‍ ബസ് കാത്തുനില്‍ക്കുന്നതിന് ഷെല്‍ട്ടര്‍ നിര്‍മിക്കുക, ‘ക്യൂ’ സിസ്റ്റം ഏര്‍പ്പെടുത്തുക, പമ്പയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ തീര്‍ത്ഥാടകരെ സൗജന്യമായി നിലയ്ക്കലിലേക്ക് എത്തിക്കുക, എത്തിക്കാനാകാത്തപക്ഷം ഭക്തരുടെ വാഹനംതന്നെ പമ്പയില്‍ വന്ന് അവരെ കയറ്റിക്കൊണ്ടുപോകാന്‍ സമ്മതിക്കുക, അല്ലെങ്കില്‍ പമ്പയില്‍ ഭക്തരെ ഇറക്കി കാലിയായി നിലയ്ക്കലിലേക്ക് പോകുന്ന വാഹനത്തില്‍ ഭക്തരെ കയറ്റിക്കൊണ്ടുപോകാന്‍ അനുവദിക്കുക.
കോഴിക്കോട് ഹജ്ജ്ഹൗസില്നിന്ന് ഹജ്ജ് യാത്രക്കാരെ കെഎസ്ആര്‍ടിസി ബസില്‍ സൗജന്യമായി എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകുന്നതും ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രാസബ്സിഡി കൊടുക്കുന്നതും പറഞ്ഞാല്‍ വര്ഗീയതയാവുന്നതിനാല് അത് പറയുന്നില്ല. ശബരിമല സീസണില്‍ കെഎസ്ആര്‍ടിസിക്ക് ധനസമ്പാദനത്തിനുള്ള ഒരു മാര്‍ഗമായാണ് പമ്പയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍തന്നെ പോകണമെന്ന ്സര്‍ക്കാര്‍ വാശിപിടിക്കുന്നതെന്ന് ഏതൊരാള്‍ക്കും അറിയാവുന്ന കാര്യമാണ്.
കെ. സോമസുന്ദരം, പൊന്നാനി
പ്രതികരിക്കാൻ ഇവിടെ എഴുതുക: