Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുലമണിലെ വിവാദസ്ഥലം അളന്നു കല്ലിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2015, 10:53 am IST
in Kollam

കൊട്ടാരക്കര: പുലമണിലെ വിവാദമായ തര്‍ക്കവസ്തു റവന്യൂ വകൂപ്പ് അളന്ന് കല്ലിട്ടു. കല്ലീടില്‍ തടസപ്പെടുത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇന്നലെ രാവിലെ 11 മുതല്‍ കൊല്ലം ആര്‍ഡിഒ സി.സജീവ്, ഡപ്യൂട്ടികളക്ടര്‍ കെ.ടി.വര്‍ഗീസ് പണിക്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അളവെടുപ്പ്.

പഴയ കൊല്ലം-ചെങ്കോട്ട റോഡ് വികസനത്തിന് തടസമായി നില്‍ക്കുന്ന തര്‍ക്ക ഭൂമിയായ 122/1 ആണ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അളന്ന് തിട്ടപെടുത്തിയത്. സര്‍വ്വേ വിഭാഗം നടത്തിയ അളവില്‍ ഷിബു ഏജന്‍സീസ് ഏതാണ്ട് പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ പുറമ്പോക്കിലാണന്ന് കണ്ടെത്തി. സമീപത്തുള്ള ജൂവലറി പ്രവര്‍ത്തിക്കുന്ന മൂന്ന് നിലകെട്ടിടത്തിന്റെ ഏതാനും ഭാഗവും സര്‍ക്കാര്‍ പുറമ്പോക്ക് കൈയ്യേറിയതാണന്ന് കണ്ടെത്തി. ഈ ഭാഗങ്ങള്‍ അളന്ന് കല്ലിട്ട് മാര്‍ക്ക് ചെയ്തു. ഷിബു ഏജന്‍സീസ് മുന്നില്‍ കല്ലിടാനുള്ള നീക്കം ഷിബുവും കുടുംബവും തടസപെടുത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. തര്‍ക്കങ്ങള്‍ കോടതിയില്‍ പറയാമെന്നും ഡ്യൂട്ടി ചെയ്യാന്‍ അനുവദിക്കണമെന്നും ഡപ്യൂട്ടികളക്ടര്‍ കെ.ടി.വര്‍ഗീസ് പറഞ്ഞെങ്കിലും ഇവര്‍ തടസപെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ഷിബുവിനെ അറസ്റ്റ് ചെയ്ത് നീക്കി. ഇതോടെ മറ്റ് കുടുംബാംഗങ്ങളും പിന്തിരിഞ്ഞു.

അളവെടുപ്പോടെ കട നില്‍ക്കുന്ന സ്ഥലം പൂര്‍ണ്ണമായും പുറമ്പോക്കാണന്ന് വ്യക്തമായി. പുലമണ്‍ ലോട്ടസ്മുക്കില്‍ എം.സി.റോഡില്‍ നിന്നും പഴയ റോഡിലേക്ക് പ്രവേശിക്കുന്ന അടുത്താണ് റോഡ് വികസനത്തിന് തടസം സൃഷ്ടിക്കുന്ന തര്‍ക്ക സ്ഥലം. ഇവിടെ റോഡിന്റെ ഇരുവശത്തും റോഡ് കൈയ്യേറിയാണ് ബഹുനില മന്ദിരങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്നാണ് പരാതി. റോഡ് വികസന സമിതിയില്‍ കെട്ടിട ഉടമകളുമായി ഇതേചൊല്ലി വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്. പലതവണ അളവുകള്‍ നടന്നിട്ടും ഭൂമി തങ്ങളുടേതാണെന്ന അവകാശ വാദത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ഉടമകള്‍. ഇതിനെതിരെ ജനകീയ സമരങ്ങളും സത്യാഗ്രഹവും വരെ നടക്കുകയുണ്ടായി. പലതവണ സംഘര്‍ഷങ്ങള്‍ ഉടലെടുത്തിരുന്നു. കൈയ്യേറി നിര്‍മ്മിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്ന കെട്ടിടം ഭാഗികമായി ഇടിച്ചുപൊളിക്കുകയും ചെയ്തിരുന്നു. കോടതി ഇടപെടലോടെയാണ് കെട്ടിടം ഉടമ സംരക്ഷിച്ചുവരുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഭൂമി അളക്കാന്‍ ഉത്തരവായത്. അളവിന്റെ വിവരങ്ങള്‍ കോടതിക്ക് കൈമാറും. ഇനി ഉടമക്ക് നോട്ടീസ് നല്‍കി വിളിപ്പിച്ച് പരാതിയുണ്ടങ്കില്‍ രേഖപെടുത്തുമെന്ന് ആര്‍ഡിഎഒ പറഞ്ഞു. കോടതി വിധികളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.ആറ് മാസത്തിനുള്ളില്‍ അളന്ന് സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഹൈക്കോടതി ഒക്‌ടോബര്‍ 15ന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ജില്ലാ സര്‍വ്വേ സൂപ്രണ്ട് പുഷ്പലാല്‍, തഹസില്‍ദാര്‍ സോമസുന്ദരന്‍പിള്ള, അഡീഷണല്‍ തഹസില്‍ദാര്‍ ജ്യോതിലക്ഷ്മി, എസ്‌ഐ ബെന്നിലാലു, നഗരസഭാ അദ്ധ്യക്ഷ ഗീതാസുധാകരന്‍, വൈസ് ചെയര്‍മാന്‍ എ. ഷാജു, നഗരസഭാ സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, ബിജെപി മണ്ഡലം കണ്‍വീനര്‍ അമ്പലക്കര രമേശ്, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്‌ട്രീയകക്ഷി പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ ‘ാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. കൊട്ടാരക്കര, പൂത്തൂര്‍ എസ്‌ഐമാരുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.