Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആമ്പല്ലൂര്‍ ഇലക്‌ട്രോണിക്‌സ് പാര്‍ക്ക്: യോഗം വിളിക്കും സ്ഥലം നല്‍കാന്‍ തയ്യാറെന്ന് ഉടമകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2015, 10:05 pm IST
in Ernakulam

കൊച്ചി: നിര്‍ദ്ദിഷ്ട ആമ്പല്ലൂര്‍ ഇലക്‌ട്രോണിക്‌സ് പാര്‍ക്കിനായി ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച കാര്യത്തില്‍ സ്ഥലമുടമകളുടെ യോഗം വിളിക്കാന്‍ മന്ത്രി കെ. ബാബുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന പ്രതിനിധിതല യോഗം തീരുമാനിച്ചു. പാര്‍ക്കിനായി നൂറേക്കര്‍ സ്ഥലമാണു നിശ്ചയിച്ചിരുന്നതെങ്കിലും 15 ഏക്കറിന്റെ കാര്യത്തിലാണു തീരുമാനമായിട്ടുള്ളത്. എന്നാല്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന് പരമാവധി വില ഉറപ്പുവരുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇനിയും അന്തിമ തീരുമാനമുണ്ടായിട്ടില്ല. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും യോഗത്തില്‍ പങ്കെടുക്കും. യോഗതീയതി പിന്നീടറിയിക്കും.

ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വില അപര്യാപ്തമാണെന്നു സ്ഥലമുടമകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് നിലം നികത്തി ഇപ്പോള്‍ പുരയിടമാണെന്ന സ്ഥിതിയിലുള്ള സ്ഥലത്തിന് പരമാവധി വില ഉറപ്പുവരുത്തണമെന്നു മന്ത്രി ജില്ല കളക്ടര്‍ക്കു നിര്‍ദേശം നല്‍കി. 2008ലാണ് ഇവിടെ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. അതേസമയം ഉടന്‍ പണം തരാന്‍ സര്‍ക്കാരിനാകുന്നില്ലെങ്കില്‍ സ്ഥലം മുന്‍കൂറായി നല്‍കാന്‍ തയാറാണെന്നു സ്ഥലമുടമകള്‍ അറിയിച്ചത് മന്ത്രി സ്വാഗതം ചെയ്തു. ഇങ്ങനെ ഭൂമി നല്‍കുന്നവര്‍ക്കു പലിശ ആകാമെന്ന നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയ്‌ക്കു വിടാനും യോഗം തീരുമാനിച്ചു. കൂടാതെ സ്ഥലം വിട്ടുകൊടുക്കുന്നവരുടെ കുടുംബങ്ങളിലെ യോഗ്യതയുള്ള കുട്ടികള്‍ക്കു നിര്‍ദിഷ്ട പാര്‍ക്ക് യാഥാര്‍ഥ്യമാകുമ്പോള്‍ ജോലിക്കു മുന്‍ഗണന നല്‍കുന്ന കാര്യവും പരിഗണിക്കേണ്ടതാണെന്നു മന്ത്രി നിര്‍ദേശിച്ചു. എന്തായാലും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകേണ്ടതു മുഖ്യമന്ത്രി തിരുവനന്തപുരത്തു വിളിച്ചുചേര്‍ക്കുന്ന യോഗത്തിലാണ്. കൂടാതെ വീടു നഷ്ടപ്പെടുന്നവര്‍ക്കു പാക്കേജിന്റെ കാര്യവും പരിഗണിക്കേണ്ടതാണെന്ന അഭിപ്രായമുയര്‍ന്നു. ആമ്പല്ലൂരില്‍ ചേരുന്ന യോഗത്തിനു മുമ്പ് ഭൂമിയുടെ പരമാവധി വില നിശ്ചയിക്കാന്‍ മന്ത്രി കളക്ടര്‍ക്കു നിര്‍ദേശം നല്‍കി. കൊച്ചിയിലെ വ്യാസപുരം പട്ടയവിഷയം സര്‍ക്കാരിന്റെ പരിഗണനയ്‌ക്കു വിടാന്‍ പ്രത്യേക യോഗത്തില്‍ തീരുമാനമായി. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന 17 കുടുംബങ്ങള്‍ക്കാണ് ഇവിടെ പട്ടയം കിട്ടാനുള്ളത്.

പള്ളുരുത്തി പെരുമ്പടപ്പു കോളനിയിലെ 9 കുടുംബങ്ങള്‍ക്കു തോട്ടുപുറമ്പോക്കു പതിച്ചു നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഇവര്‍ 60 വര്‍ഷമായി ഇവിടെ താമസിക്കുന്നവരാണ്. സമീപമുള്ള എളംകുളം വില്ലേജില്‍ ഭൂമി കൊടുത്ത വ്യവസ്ഥ ഇവിടെയും പാലിക്കണം. പള്ളുരുത്തി കോര്‍പറേഷന്‍ കോളനിയില്‍ 15 കുടുംബങ്ങള്‍ക്കു വിപണി വില ഒഴിവാക്കി പട്ടയം നല്‍കണമെന്നാവശ്യപ്പെട്ടു സര്‍ക്കാരിന് റിപ്പോര്‍ട്ടു സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. ഇവര്‍ക്കു ഇടുക്കിയിലും മറ്റും നല്‍കിയതു പോലെ വരുമാനം പരിഗണിക്കാതെ, വ്യവസ്ഥകള്‍ ഒഴിവാക്കി പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നു മന്ത്രി ബാബു നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ബുധനാഴ്ച റിപ്പോര്‍ട്ടു നല്‍കാനും നിര്‍ദേശിച്ചു.

തൃപ്പൂണിത്തുറയില്‍ വണിക വൈശ്യ സംഘത്തിന്റെ കൈവശം വര്‍ഷങ്ങളായുള്ള ഭൂമിക്ക് അവകാശം നല്‍കുന്ന കാര്യത്തിലും ഉടന്‍ തീരുമാനമെടുക്കാനും മന്ത്രി നിര്‍ദേശിച്ചു. പാവപ്പെട്ടവരായ ഇവര്‍ക്കു മഹാരാജാവിന്റെ കാലത്തു ലഭിച്ച ഭൂമിയാണുള്ളത്. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നേരത്തെ തന്നെ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.

കച്ചേരിപ്പടി ജംഗ്ഷന്‍ വികസനത്തിന്റെ ഭാഗമായി പഷ്ണിത്തോടു വരെ വീതികൂട്ടാന്‍ സ്ഥലം ഏറ്റെടുത്ത വകയില്‍ കച്ചവടക്കാര്‍ക്ക് ഇനിയും ലഭിക്കേണ്ട നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും ഉടന്‍ തീരുമാനമെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. യോഗത്തില്‍ ജില്ലാ കളക്ടര്‍ എം ജി. രാജമാണിക്യം, അസി. കളക്ടര്‍ എയ്ഞ്ചല്‍ ഭാട്യ, തഹസില്‍ദാര്‍മാര്‍, സ്ഥലമുടമ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.