Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അടിസ്ഥാന വേതനം പോലുമില്ലാതെ സ്വകാര്യ ഫാര്‍മസിസ്റ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 01:26 pm IST
in Palakkad

പാലക്കാട്: അടിസ്ഥാന സൗകര്യങ്ങളും ആനൂകൂല്യങ്ങളും ലഭിക്കാത്ത ദുരിതവുമായി സ്വകാര്യ ആശുപത്രികളിലേയും ഫാര്‍മസികളിലേയും ജീവനക്കാര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ സ്വകാര്യ ഫാര്‍മസിസ്റ്റുകള്‍ക്ക് 6050 രൂപ പ്രതിമാസ അടിസ്ഥാന ശമ്പളം നല്‍കാന്‍ ഉത്തരവായെങ്കിലും അത് നടപ്പാക്കാന്‍ സ്വകാര്യ ആശുപത്രികളോ ഫാര്‍മസികളോ തയ്യാറായിട്ടില്ല.

സംസ്ഥാനത്ത് 51,700 ലധികം വരുന്ന ഫാര്‍മസിസ്റ്റുകളില്‍ 30,000ത്തിലധികവും സ്വകാര്യമേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ചുരുക്കംപേര്‍ക്കുമാത്രമേ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രതിമാസ ശമ്പളം ലഭ്യമാകുന്നുള്ളൂ. അല്ലാത്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കരാറടിസ്ഥാനത്തില്‍ നിശ്ചിത വര്‍ഷത്തേക്ക് പണയം വാങ്ങിയാണ് ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ പണയം നല്‍കുന്നവര്‍ക്ക് പ്രതിമാസം 2000 രൂപയോ 3000 രൂപയോ ആണ് ലഭിക്കുക. അവതന്നെ മാസങ്ങള്‍ കഴിഞ്ഞേ ലഭിക്കാറുമുള്ളൂ.

സേവന വേതന കരാറിലെ പിഴവുകള്‍ മൂലം തൊഴില്‍ വകുപ്പിന്റെ ആനൂകൂല്യങ്ങളും ഇവര്‍ക്ക് നിഷേധിക്കുകയാണ്. സ്‌കില്‍ ലേബര്‍ തസ്തികയിലുള്‍പ്പെടുത്തി ഫെയര്‍വേജസിന്റെ ഭാഗമാക്കണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ അവഗണിക്കുകയാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. സ്വകാര്യ ഫാര്‍മസിസ്റ്റുകളില്‍ ഭൂരിഭാഗവും സ്ത്രീകളാണെങ്കിലും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും സ്ഥാപനങ്ങള്‍ നല്‍കുന്നില്ല. ആരോഗ്യസുരക്ഷാ ഇന്‍ഷൂറന്‍സിലും ഇവരെ ഉള്‍പ്പെടുത്തിയിട്ടില്ല.

അതേസമയം 2015 ല്‍ ഫാര്‍മസി പ്രാക്ടീസ് റെഗുലേഷന്‍ ആക്ടില്‍ വരുത്തിയ മാറ്റങ്ങള്‍ നടപ്പാക്കാനും ഫാര്‍മസികള്‍ നടത്തുന്നവര്‍ തയ്യാറാകുന്നിനല്ല.

ഫാര്‍മസിസ്റ്റ് ചിഹ്നം രേഖപ്പെടുത്തിയ വെള്ള ഓവര്‍കോട്ടും തിരിച്ചറിയല്‍ ബാഡ്ജും ധരിച്ചേ ഫാര്‍മസിസ്റ്റുകള്‍ പ്രവര്‍ത്തിക്കാവൂവെന്നാണ് ചട്ടമെങ്കിലും എവിടേയും അത് നടപ്പാക്കുന്നില്ല.

മരുന്നുകള്‍ നല്‍കുന്നതിന് മുമ്പ് അതില്‍ അടങ്ങിയ ചേരുവകള്‍, കഴിക്കുന്ന വിധം, മരുന്നുകളുടെ സൈഡ് എഫക്ട് എന്നിവ രോഗിയെ ബോധ്യപ്പെടുത്തണമെന്നും ചട്ടമുണ്ട്. എന്നാല്‍ മരുന്നുകമ്പനികളുടെ സ്വാധീനത്തിന് വഴങ്ങി അതൊന്നും കൃത്യമായി ചെയ്യാന്‍ ഫാര്‍മസി നടത്തിപ്പുകാര്‍ ജീവനക്കാരെ അനുവദിക്കുന്നില്ല.

തുച്ഛമായ വേതനമാണ് ലഭ്യമാകുന്നതെന്നതിനാല്‍ കോട്ടും ബാഡ്ജും ധരിക്കാനുള്ള പണവും കണ്ടെത്താന്‍ ജീവനക്കാര്‍ക്കാകുന്നില്ല. നിബന്ധനകളില്‍ വീഴ്ച വരുത്തത് പരിശോധിക്കാനും നടപടി സ്വീകരിക്കാനും ഫാര്‍മസി ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഡ്രഗ് സൂപ്പര്‍വൈസര്‍മാര്‍ക്കും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഫാര്‍മസി ഏതു സമയവും പരിശോധിക്കാമെങ്കിലും അവ നടപ്പാക്കാന്‍ ഉദ്യോഗസ്ഥരും തയ്യാറല്ല.

പുതുതായി നിയമിക്കപ്പെടുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് മിനിമം യോഗ്യതയായി ബി.ഫാം നിശ്ചയിക്കാനാണ് സര്‍ക്കാര്‍ നീക്കം. സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകളുടെ ആനുകൂല്യങ്ങളും തൊഴില്‍സുരക്ഷയും ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

News

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

Kerala

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

Kerala

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

Kerala

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

സത്യം സ്ഥാപിക്കുന്നതിന് ശക്തി ആവശ്യമാണ്: ഫക്കിര്‍മുറ ഗ്രാമത്തില്‍ മാ ചിന്മയി മന്ദിര്‍ സമര്‍പ്പിച്ച് ഡോ. മോഹന്‍ ഭാഗവത്

ചാർ ധാം യാത്ര തുടങ്ങുന്നു; കേദാർനാഥ് ക്ഷേത്രം തുറന്നു

പേട്ട റെയിൽവേ ആശുപത്രിയിലെ ടോയ്‌ലറ്റിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ; ആർപിഎഫും പൊലീസും സംയുക്ത അന്വേഷണം തുടങ്ങി

‘ കാക്കിയിട്ടൊരു ഗുണ്ടകളേ ‘ ; പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധമുദ്രാവാക്യങ്ങൾ ഉയർത്തി വിളിച്ച് ആദ്യ വനിതാ ഡിജിപി

പൂരം വെടിക്കെട്ടിനില്ല; സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്ന് തിരുവമ്പാടി, ബാലന്‍സായ സമീപനം സ്വീകരിക്കുമെന്ന് പാറമേക്കാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.