Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൈയേറ്റത്തിനെതിരെ ജനകീയമുന്നേറ്റം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2015, 10:19 am IST
in Kollam

കൊട്ടാരക്കര: പുലമണില്‍ റോഡ് കൈയേറി നിര്‍മ്മിച്ച കടമുറികള്‍ ജനകീയ മുന്നേറ്റത്തിലൂടെ പൊളിച്ചു മാറ്റുന്നത് അധികാരികള്‍ക്ക് തിരിച്ചടിയാകുന്നു.

കൈയേറ്റ സമയത്ത് പുറംതിരിഞ്ഞു നിന്ന പഞ്ചായത്ത്, റവന്യൂ, പൊതുമരാമത്ത് അധികൃതര്‍ക്കും നഗരത്തിലെ കൈയേറ്റക്കാര്‍ക്കുമെല്ലാം താക്കീതായി മാറുകയാണ് ഈ ജനമുന്നേറ്റം. കൊട്ടാരക്കര പുലമണില്‍ പഴയ കൊല്ലം ചെങ്കോട്ട റോഡിന്റെ സ്ഥലം കയ്യേറി നിര്‍മ്മിച്ച രണ്ടു കടമുറികള്‍ പൊളിച്ചു മാറ്റാനുള്ള നാട്ടുകാരുടെ ശ്രമം ഞായറാഴ്ചയും തുടര്‍ന്നു. കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ചു ബഹുനിലമന്ദിരത്തിലെ കടമുറികള്‍ പൊളിക്കുന്നതിനിടെ കഴിഞ്ഞ ദിവസം പോലീസ് സമവായ ശ്രമവുമായി എത്തിയിരുന്നു. കടയുടമയും സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പത്ത്മീറ്റര്‍ വീതിയില്‍ കടമുറികള്‍ പൊളിച്ചുമാറ്റാന്‍ തയ്യാറാണെന്ന കടയുടമയുടെ സമ്മതം സമരക്കാര്‍ സ്വീകരിച്ചു. 14.6 മീറ്റര്‍ വീതിയിലാണ് ഇവിടെ കൈയേറ്റമുള്ളത്. ഇതില്‍ പത്ത് മീറ്റര്‍ പൊതുമരാമത്ത്‌വക സ്ഥലവും ബാക്കി 4.6 മീറ്റര്‍ പുറമ്പോക്ക് സ്ഥലവുമാണ്. തുടര്‍ന്ന് പത്ത് മീറ്റര്‍ സ്ഥലം അളന്നു തിട്ടപ്പെടുത്തുകയും ശേഷിക്കുന്ന 4.6 മീറ്റര്‍ സ്ഥലം ഒഴിപ്പിച്ചെടുക്കാന്‍ പിന്നീട് പഞ്ചായത്ത് നടപടി സ്വീകരിക്കാമെന്നും കൊട്ടാരക്കര പഞ്ചായത്ത് പ്രസിഡന്റ് ജേക്കബ് വര്‍ഗീസ് വടക്കടത്ത് സമരക്കാര്‍ക്ക് ഉറപ്പു നല്‍കുകയും കെട്ടിടഉടമയുടെ അനുമതിയോടെ തന്നെ സമരക്കാര്‍ കടപൊളിപ്പ് തുടരുകയും ചെയ്തു. തിങ്കളാഴ്ചയോടെ പൂര്‍ണമായും പൊളിച്ചുമാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സമരക്കാര്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് പുലമണ്‍ തോട് കയ്യേറി കെട്ടിടം നിര്‍മ്മിച്ച സ്വാകാര്യവ്യക്തിയില്‍ നിന്നും വസ്തുവിന്റെ വില ഈടാക്കി താലൂക്കാശുപത്രിക്കു നല്‍കിയ കോടതി വിധിക്ക് ശേഷം കൊട്ടാരക്കരയില്‍ കയ്യേറ്റം നടത്തിയവര്‍ക്കെതിരേ നാട്ടുകാര്‍ ഒന്നിക്കുന്ന മറ്റൊരു കാഴ്ചയാണ് ഇവിടെ നടക്കുന്നത്. സ്വകാര്യവ്യക്തിയുടെ കെട്ടിടം പൊളിച്ചെന്ന പേരില്‍ സമരക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. നഗരത്തില്‍ ചന്തമുക്ക്, പുലമണ്‍, പുലമണ് തോട്, റയില്‍വെ പുറമ്പോക്ക് എന്നിവടങ്ങളിലെല്ലാം വ്യാപകമായ കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ട്.

പുലമണിലെ ഈ ജനമുന്നേറ്റം ഇവിടേങ്ങളിലേക്കും വ്യാപിച്ചേക്കാമെന്ന ആശങ്കയിലാണ് കയ്യേറ്റക്കാര്‍. പഴയ കൊല്ലം-ചെങ്കോട്ട റോഡിന്റെ ചന്തമുക്ക് മുതല്‍ കോട്ടപ്പുറം വരെയുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി നഗരത്തില്‍ സമാന്തരപാതയായി ഉപയോഗിച്ച് നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങല്‍ പരിഹരിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ട് വര്‍ഷങ്ങളായി.എന്നാല്‍ റോഡും പുലമണ്‍ തോടിനു കുറുകെയുള്ള പാലവും സന്ധിക്കുന്ന ഭാഗത്ത് സ്ഥലം കയ്യേറി കടമുറികള്‍ നിര്‍മ്മിച്ചതു മൂലം പദ്ധതി ഉപേക്ഷിച്ച അവസ്ഥയിലായിരുന്നു. കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യമായി കര്‍മ്മസമിതി സമരം ആരംഭിച്ചു. ഇവര്‍ക്കെതിരേ കേസുമായിപോയ ഉടമ പരാജയപ്പെടുകയും സമരക്കാര്‍ക്കനുകൂലമായി കോടതിവിധി ഉണ്ടാവുകയും ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.