Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചികിത്സ കിട്ടാതെ മരണം തുടര്‍ക്കഥയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2015, 09:26 pm IST
in Alappuzha

ആലപ്പുഴ: യഥാസമയം ചികിത്സ കിട്ടാതെ മരണം തുടര്‍ക്കഥയായിട്ടും സര്‍ക്കാരും ജില്ലാ ഭരണകൂടവും നോക്കുകുത്തിയാകുന്നു. സാധാരണക്കാരുടെയും പട്ടിണിപ്പാവങ്ങളുടെയും ആശ്രയകേന്ദ്രങ്ങളായ ആലപ്പുഴ മെഡിക്കല്‍ കോളേജ്

ആശുപത്രിയും സര്‍ക്കാര്‍ ആതുരാലയങ്ങളും രോഗികളുടെ കൊലക്കളമാകുന്ന ദുരവസ്ഥയാണുള്ളത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അനാസ്ഥ മൂലം മരിച്ചവരുടെ എണ്ണം നിരവധിയാണ്. മറ്റു ചികിത്സാ പിഴവു സംബന്ധിച്ച പരാതികളും കേസുകളും ഏറെയാണ്. പതിവുപോലെ എല്ലാ സംഭവങ്ങളിലും അന്വേഷണം പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇതുവരെ കുറ്റക്കാര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

പനി ബാധിച്ച് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ച രണ്ടാം കഌസ് വിദ്യാര്‍ത്ഥി മരിച്ച സംഭവമാണ് തില്‍ അവസാനത്തേത്.

മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂര്‍ നെടിയാംപുരയ്‌ക്കല്‍ ജോണ്‍സന്റെ മകന്‍ നിഖില്‍(7) ആണ് മരിച്ചത്. ഏതാനും ദിവസം മുമ്പാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യഥാസമയം ചികിത്സ ലഭിക്കാതെ മത്സ്യത്തൊഴിലാളിയായ വാടക്കല്‍ സ്വദേശി സ്റ്റീഫന്‍ മരിച്ചത്. കടുത്ത വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തെ ചികിത്സിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ പരാതി. മരിച്ച ശേഷമാണ് ഐസിയുവില്‍പോലും പ്രവേശിപ്പിച്ചതത്രെ. ഇതുസംബന്ധിച്ച അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. ഏതാനും നാള്‍ മുമ്പാണ് ഇവിടെ റേഡിയേഷന്‍ ടേബിളില്‍ നിന്നുവീണ് രോഗി മരിച്ചത്. വലതുകാലൊടിഞ്ഞ രണ്ടു വയസുകാരന്റെ ഇടതുകാലില്‍ പ്ലാസ്റ്ററിട്ട സംഭവവും ഇവിടെയാണ് നടന്നത്. കൂടാതെ എയ്ഡ്‌സ് രോഗിയുടെ മുലപ്പാല്‍ നവജാത ശിശുവിന് നല്‍കിയതും വിവാദമായിരുന്നു. തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും അധികൃതര്‍ നോക്കുകുത്തികളാണ്. ഇതിനിടെയാണ് കൂനിന്മേല്‍ കുരുപോലെ ഡോക്ടര്‍മാരുടെ സമരവും തുടങ്ങിയത്. സാധാരണക്കാരെയും പട്ടിണിപ്പാവങ്ങളെയുമാണ് ഇവ കൂടുതലും ബാധിക്കുന്നത്.

റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ ഏഴു വയസുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.

കടുത്ത പനിയെത്തുടര്‍ന്ന് ചെട്ടികാട് സാമൂഹ്യരോഗ്യ കേന്ദ്രത്തിലാണ് നിഖിലിനെ ആദ്യം ചികിത്സയ്‌ക്ക് കൊണ്ടുവന്നത്. ഇവിടെ നിന്നും ഉച്ചയ്‌ക്ക് 12.30 ഓടെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ അഡ്മിറ്റ് ചെയ്തശേഷം കുഞ്ഞിന്റെ നില വഷളാകുകയും വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്‌ക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. എന്നാല്‍ കുട്ടിയെ കൊണ്ടുപോകാന്‍ ഇവിടെ ആംബുലന്‍സ് ഉണ്ടായിരുന്നില്ല.

ഉടന്‍ തന്നെ 108 ആംബുലന്‍സിനായി കുട്ടിയുടെ ബന്ധുക്കള്‍ വിളിച്ചെങ്കിലും എത്താന്‍ വൈകുകയും കുട്ടി മരിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് ആശുപത്രിയില്‍ ബിജെപിയും യുവമോര്‍ച്ചയും അടക്കം വിവിധ യുവജന സംഘടനകളുടെ പ്രവര്‍ത്തകരെത്തി പ്രതിഷേധം ആരംഭിച്ചു. പിന്നീട് കെ.സി. വേണുഗോപാല്‍ എംപി, ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച ചെയ്തശേഷമാണ് ആശുപത്രിയിലെ സംഘര്‍ഷാവസ്ഥയ്‌ക്ക് അയവുണ്ടായത്.

കെ.സി. വേണുഗോപാല്‍ എംപി വകുപ്പ്മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ധരിപ്പിക്കുകയും ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് ഒരു ദിവസത്തിനുളളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഎംഒയോട് ആവശ്യപ്പെട്ടു.

ദുരന്തമൊഴിയാതെ നെടിയാംപുരക്കല്‍ വീട്

മുഹമ്മ: ഇനിയൊരിക്കലും മടങ്ങിവരാത്ത ലോകത്തേയ്‌ക്ക് രണ്ടാം ക്ലാസ് വിദ്യാര്‍ഥി നിഖില്‍ യാത്രയായെന്ന യാഥാര്‍ത്ഥ്യം സഹപാഠികള്‍ക്കും സഹോദരന്‍ നിധിനും ഉള്‍ക്കൊള്ളാനാകുന്നില്ല. ദുരിതങ്ങള്‍ വിട്ടുമാറാത്ത നെടിയാംപുരയ്‌ക്കല്‍ വീട്ടിലേയ്‌ക്ക് വീണ്ടും ഒരു ദുരന്തം കൂടിയെത്തിയപ്പോള്‍ അത് ഓമനപ്പുഴ ഗ്രാമത്തിന്റെ കൂടി ദു:ഖമായി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 16-ാം വാര്‍ഡില്‍ ക്രിസ്തുരാജകോളനിയില്‍ നെടിയാംപുരയ്‌ക്കല്‍ മല്‍സ്യ തൊഴിലാളി ജോണ്‍സന്റെയും അല്‍ഫോന്‍സായുടെയും മകന്‍ നിഖില്‍(7)ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ചികില്‍സ കിട്ടാതെ മരിച്ചത്. ഈ ദമ്പതികളുടെ മൂത്തകുട്ടി സോനാമോള്‍ ഒന്‍പത് വര്‍ഷം മുമ്പ് എട്ടുമാസം പ്രായമുള്ളപ്പോള്‍ ചെമ്പരത്തിപൂമൊട്ട് തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു.ഇനി ഈ ദമ്പതികള്‍ക്ക് നാലുവയസുകാരന്‍ നിധിന്‍ മാത്രമാണുള്ളത്.

കഴിഞ്ഞ ദിവസംവരെ കൂട്ടുകാര്‍ക്കൊപ്പം ചിരിച്ചും കളിച്ചും ഓടിനടന്ന നിഖിലിനെ കടുത്ത പനിയെ തുടര്‍ന്ന് വീടിനു സമീപത്തെ ചെട്ടികാട് റൂറല്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാവിലെ എത്തിച്ചെങ്കിലും വിദഗ്ധ ചികില്‍സയ്‌ക്കായി ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി.ഡോക്ടര്‍മാരുടെ നിസഹകരണ സമരം മൂലം മതിയായ ചികില്‍സ കിട്ടാതെവന്നപ്പോള്‍ ഉച്ചകഴിഞ്ഞ് കുട്ടിയുടെ സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു.മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഓമനപ്പുഴ സെന്റ് സേവ്യേഴ്‌സ് പള്ളിസെമിത്തേരിയില്‍ സംസ്‌ക്കരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിക്കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു; കുടുംബശൃംഖലകളും സോഷ്യല്‍ മീഡിയയും മറയാക്കി പ്രവര്‍ത്തനം

India

‘ദൈവമാണെന്ന് നടിക്കുന്ന വിഡ്ഢി’: പാർലമെൻ്റ് ചർച്ചയ്‌ക്കിടെ രാഹുലിന്റെ അസഭ്യ പ്രയോഗം, എതിർപ്പുമായി ഭരണപക്ഷം

India

സിനിമകളുടെ വ്യാജ പതിപ്പ്: 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി, നടപടി സുരേഷ്ഗോപിയുടെ കത്തിനെതുടർന്ന്

Article

ശ്രീവിദ്യാ സമ്പ്രദായവും ഗുരുപൂർണ്ണിമാ മഹത്വവും

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

പുതിയ വാര്‍ത്തകള്‍

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.