Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിദ്യാര്‍ത്ഥികളെ മറയാക്കി കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 02:25 pm IST
in Kollam

കൊല്ലം: ഇക്കഴിഞ്ഞ ഓണാവധിക്ക് സ്‌കൂള്‍ അടയ്‌ക്കുന്ന ദിവസം കൊല്ലം ബീച്ചില്‍ നടന്ന സംഭവമാണിത്.

അഞ്ച് കുട്ടികള്‍ കടല്‍ കാണാന്‍ വന്നതായിരുന്നു. തിരിച്ചുപോകുമ്പോള്‍ ഇവരിലൊരാള്‍ തീരത്തെ കാറ്റാടിമരത്തിന് ചുവട്ടില്‍വെച്ച ബാഗ് എടുക്കാന്‍ മറന്നു. തീരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബാഗ് തുറന്നു പരിശോധിച്ചു. പുസ്തകങ്ങള്‍ക്കൊപ്പം കാണാനായത് ചെറിയ പൊതികളിലാക്കിയ കഞ്ചാവിന്റെ നീളന്‍ പാക്കറ്റ്. സന്ധ്യമയങ്ങാന്‍ തുടങ്ങിയതോടെ മറന്നുവച്ച ബാഗ് അന്വേഷിച്ച് പത്താം ക്ലാസുകാരനെത്തി.

നാട്ടുകാര്‍ കുട്ടിയെ തടഞ്ഞുവച്ച് ചോദ്യം ചെയ്തു. പൊലീസില്‍ ഏല്‍പ്പിക്കുമെന്ന് പറഞ്ഞതോടെ കരഞ്ഞു കാലുപിടിച്ചു. സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പഠിക്കുന്നവര്‍ക്കായി വീട്ടിനടുത്തെ ചേട്ടന്‍ തന്നുവിട്ടതാണ് കഞ്ചാവ് പൊതികളെന്ന് നാട്ടുകാര്‍ക്കു മുന്നില്‍ കുറ്റസമ്മതം നടത്തി. അമ്പതു രൂപയുടെ പാക്കറ്റ് നല്‍കിയാല്‍ പത്തു രൂപ കമ്മീഷന്‍ ലഭിക്കുമെന്നും കുട്ടി പറഞ്ഞു. കരഞ്ഞുകലങ്ങിയ വിദ്യാര്‍ത്ഥിയുടെ ദയനീയ മുഖംകണ്ട നാട്ടുകാര്‍ താക്കീതു നല്‍കി വീട്ടിലേക്ക് പറഞ്ഞയച്ചു.

സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവിന്റെയും ലഹരിവസ്തുക്കളുടെയും വിപണി കണ്ടെത്താന്‍ അതാത് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ തന്നെയാണ് കരുവാക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.

നിര്‍ധന കുടുംബത്തിലെ കുട്ടികളെ കണ്ടെത്തി പ്രലോഭിപ്പിച്ചാണ് മയക്കുമരുന്ന് വിതരണ ഏജന്റുമാരാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ മുഖേന കഞ്ചാവ് വിതരണം ചെയ്യുമ്പോള്‍ മറ്റുളളവര്‍ക്ക് സംശയം തോന്നുകയില്ലെന്നതാണ് ഇത്തരമൊരു വഴി തെരഞ്ഞെടുക്കാന്‍ ലഹരി മാഫിയകളെ പ്രേരിപ്പിക്കുന്നത്. അതിവിപുലവും അതോടൊപ്പം സങ്കീര്‍ണ്ണവുമാണ് കഞ്ചാവ് ഉള്‍പ്പെടെയുളള ലഹരി ഉല്‍പ്പന്നങ്ങളുടെ ശൃംഖല. കഞ്ചാവിന്റെ ചില്ലറ വിതരണക്കാരനും മൊത്ത വില്‍പ്പനക്കാരനുമിടയില്‍ പത്തില്‍ കുറയാത്ത ഇടനിലക്കാര്‍ കടന്നുപോകും.

കഞ്ചാവിനെതിരായ പോലീസ് നടപടികള്‍ ഉറവിടത്തിലേക്ക് എത്താതെ അവസാനിക്കുന്നത് വിപുലമായ വിതരണ ശൃംഖല നിലനിര്‍ത്തിപോരുന്നതിനാലാണ്. കഞ്ചാവ് വിതരണക്കാര്‍ തുടര്‍ച്ചയായി പിടിക്കപ്പെടാറുണ്ടെങ്കിലും മൊത്തവിതരണക്കാരിലേക്ക് പോലീസ് നടപടി എത്താറില്ല. ഇനിയെപ്പോഴെങ്കിലും ഇങ്ങനെയൊന്ന് സംഭവിച്ചാല്‍ തന്നെ തുടരന്വേഷണം പാതിവഴിയില്‍ നിലയ്‌ക്കാറാണ് പതിവ്. പലപ്പോഴും വമ്പന്‍സ്രാവുകള്‍ പോലീസിന്റെ പിടിയിലായെങ്കിലും അന്വേഷണത്തിന് സഡന്‍ബ്രേക്കിടേണ്ട സ്ഥിതിയാണുണ്ടാവുന്നതെന്ന് പോലീസും എക്‌സൈസ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. പലപ്പോഴും പൊലീസിനു വേണ്ടി വാദിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാത്ത സ്ഥിതിയാണ് ഉണ്ടാവുന്നത്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാതാവുന്നതോടെ അന്വേഷണം വഴിമുട്ടുന്ന സാഹചര്യമാണുണ്ടാവുന്നത്.

മയക്കുമരുന്നുകളുടെ വിതരണക്കാരും ഉപഭോക്താക്കളും തമ്മില്‍ നേരിട്ട് ബന്ധമുണ്ടാകരുതെന്ന പുതിയ തന്ത്രമാണ് മൊത്ത വില്‍പ്പനക്കാര്‍ പയറ്റുന്നത്. ആവശ്യക്കാര്‍ ഏതു മേഖലയിലുള്ളവരാണോ അവര്‍ക്ക് വിതരണം ചെയ്യാന്‍ അതേ മേഖലയിലുളളവരെ തന്നെ ഏജന്റുമാരായി നിയോഗിക്കുകയെന്നതാണ് നിലവിലെ രീതി. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിദ്യാര്‍ത്ഥികളും കൂലിപ്പണിക്കാര്‍ക്കിടയില്‍ അതേ തൊഴിലെടുക്കുന്നവരും ഡ്രൈവര്‍മാര്‍ക്കായി ഡ്രൈവര്‍മാരും മയക്കുമരുന്ന് ഏജന്റുമാരാകുന്നത് ഇതിന്റെ ഭാഗമായാണ്. സ്ഥിരംവരുമാനത്തിനൊപ്പം അധികവരുമാനത്തിനുളള വഴിയെന്ന മോഹനവാഗ്ദാനത്തോടെയാണ് ഏജന്റുമാരെ നിയമിക്കുന്നത്.

കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍ എന്നിവയുടെ വില്‍പ്പനക്ക് കമ്മീഷനായി പണമല്ല നല്‍കാറുളളത്. കമ്മീഷന്‍ തുകയ്‌ക്കു തുല്യമായി കഞ്ചാവും ബ്രൗണ്‍ഷുഗറും കൂടുതലായി നല്‍കും. ഇത് വില്‍പ്പന നടത്തി കിട്ടുന്ന പണം ഏജന്റുമാര്‍ക്ക് ലാഭമായെടുക്കാം. വിദ്യാര്‍ത്ഥി ഏജന്റുമാരില്‍ ഒട്ടുമിക്കവരും കമ്മീഷനായി കിട്ടുന്ന കഞ്ചാവും ബ്രൗണ്‍ഷുഗറും സ്വന്തം ഉപയോഗത്തിനാണ് വിനിയോഗിക്കുന്നത്. ഇത്തരക്കാരുടെ രൂപത്തിലും പ്രകൃതത്തിലും സാമ്യം കണ്ടെത്താനാകുമെന്ന് ലഹരിവിരുദ്ധ പ്രവര്‍ത്തകര്‍ പറയുന്നു.

കഞ്ചാവ് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന കണ്ണിന്റെ കലക്കവും വെള്ളം നിറച്ചിലും തിരിച്ചറിയാതിരിക്കാന്‍ കണ്ണില്‍ സുറുമ എഴുതുന്നത് ഇവര്‍ പതിവാക്കുമത്രെ. ഈയിടെ മലയാളത്തിലിറങ്ങിയ ചില ന്യൂ ജനറേഷന്‍ ചലച്ചിത്രങ്ങള്‍ ലഹരി ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രേരകമാകുന്നതായും ആരോപണമുണ്ട്. ഹയര്‍ സെക്കണ്ടറി, കോളേജ് തലങ്ങളില്‍ പഠിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ കഞ്ചാവ് ഉപയോഗം ശീലമാക്കിയതായി ലഹരിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കഞ്ചാവ് ഉപയോഗിക്കുന്നവരെ പരസ്പരം തിരിച്ചറിയാനും ഇവര്‍ക്കാകുമത്രെ. അന്തര്‍മുഖരാണ് കഞ്ചാവ് ഉപയോഗിക്കുന്നവരെന്ന പഴയ സങ്കല്‍പ്പത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് പുതിയ തലമുറയിലുളളവര്‍. യോ യോ ഫാഷന്‍ രീതിയുടെ പൂര്‍ണ്ണതയായാണ് കഞ്ചാവ് ഉപയോഗത്തെ വിദ്യാര്‍ത്ഥി തലമുറ കണക്കാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

India

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.