Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പട്ടയം ലഭിക്കാന്‍ മാധവി കാത്തിരുന്നത് 45 വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 10:42 pm IST
in Ernakulam

കൊച്ചി: 45 വര്‍ഷമായി മാധവി പട്ടയത്തിന് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്നു. കൊച്ചിന്‍ ഷിപ്പ് യാഡിനു വേണ്ടി സ്വന്തം സ്ഥലം വിട്ടുനല്‍കിയ മാധവിയുടെ പരാതി പരിഹരിക്കാന്‍ അധികൃതര്‍ കാത്തത് നാലരപ്പതിറ്റാണ്ട്. ഇന്നലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പരാതി പരിഹാര അദാലത്തിലാണ് മാധവിക്ക് പട്ടയം ലഭിച്ചത്. അഞ്ചുമിനിറ്റിനുള്ളില്‍ പൂര്‍ത്തിയായ നടപടിക്രമങ്ങള്‍ക്കാണ് ജീവിതത്തിന്റെ ഭൂരിഭാഗവും മാധവിയെ അധികൃതര്‍ക്ക് നടത്തിച്ചത്.

1970ലാണു കൊച്ചി കടവന്ത്ര ഗിരിനഗര്‍ വെള്ളേപ്പറമ്പില്‍ സൗത്ത് പരേതനായ ഗംഗാധരനും ഭാര്യ മാധവിയും ചേര്‍ന്നു സ്ഥലം വിട്ടുനല്‍കിയത്. എന്നാല്‍ പകരം ലഭിച്ച സ്ഥലത്തിന് പട്ടയം ലഭിച്ചില്ല. കഴിഞ്ഞമാസം നടന്ന അദാലത്തില്‍ മാധവി ഇത് കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. ഇന്നലെ മാധവിയുടെ ഏഴാമത്തെ മകന്‍ അനില്‍ കുമാര്‍ അമ്മയ്‌ക്കു വേണ്ടി ഹാജരായി. ഇവര്‍ താമസിക്കുന്ന സ്ഥലത്തിന് 15 ദിവസത്തിനുള്ളില്‍ പട്ടയം അനുവദിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടതോടെ നീണ്ട കാത്തിരിപ്പിനു വിരാമമായി.

മൊത്തം 114 പരാതികളാണു ഇന്നലെ അദാലത്തില്‍ ലഭിച്ചത്. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം നടത്തുന്ന അദാലത്ത് അധികൃതരുടെ അനാസ്ഥ കൂടിയാണ് വെളിവാക്കുന്നത്. നിസാരകാര്യങ്ങള്‍ക്ക് വര്‍ഷങ്ങളായി ഓഫീസുകള്‍ കയറിയിറങ്ങേണ്ടിവരുന്നരാണ് ആശ്വാസത്തിനായി അദാസത്തിനെത്തുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ തങ്ങളുടെ 5.2 സെന്റ് ഭൂമി മടക്കിനല്‍കണമെന്നാവശ്യപ്പെട്ടു ആലുവ പ്ലാക്കല്‍ വീട്ടില്‍ ആനീസ് നല്‍കിയ പരാതിയില്‍ സ്ഥലം പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തഹസില്‍ദാര്‍ക്കു നിര്‍ദേശം നല്‍കി. 1995 മുതല്‍ ആനീസ് ഫയലില്‍ വന്ന പിശകു തിരുത്തിക്കിട്ടാന്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്.

റീസര്‍വെയിലുണ്ടായ പിശകിന്റെ പേരിലായിരുന്നു പരാതികള്‍ ഏറെയും. അങ്കമാലി തച്ചില്‍ മേരിജോര്‍ജും ഇതേപരാതിക്കാരിയായിരുന്നു. കൈമാറി കിട്ടിയ ഭൂമിയില്‍ മുക്കാല്‍ സെന്റ് പുറമ്പോക്കാണെന്നു രേഖപ്പെടുത്തിയതാണു പാവപ്പെട്ട കുടുംബക്കാരിയും രണ്ടു പെണ്‍മക്കളുടെ അമ്മയുമായ മേരിക്കു വിനയായത്. പിശകു തിരുത്തിക്കിട്ടാന്‍ 14 വര്‍ഷമായി മേരി ഓഫീസുകള്‍ കയറിയിറങ്ങി മടുത്തപ്പോഴാണു ഇന്നലെ അദാലത്തില്‍ എത്തിയത്. വിഷയം പരിശോധിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്തി ഇവര്‍ക്കു പട്ടയം നല്‍കാന്‍ റവന്യൂ വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി. കോതമംഗലം പുത്തന്‍വീട് പുതുപ്പാടി ശോഭരാജു വൃക്കരോഗിയായ 11 വയസുകാരന്‍ മകന്റെ ചികിത്‌സയ്‌ക്കു സഹായം തേടി ജില്ലാ കളക്ടറുടെ മുന്നിലെത്തി. ഇവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍പ്പെടുത്തി 50,000 രൂപ അനുവദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

Kerala

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

Sports

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)
Kerala

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്; നടപടി ഹൈക്കോടതി ഇടപെടലിന് പിന്നാലെ

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

ശിരോമണി അകാലിദള്‍ നേതാവ് ഹസ്രിമത് കൗര്‍ ബാദല്‍ (ഇടത്ത്) ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സ (നടുവില്‍) പഞ്ചാബിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രി ഹര്‍ജോത് സിങ് ബെയ്ന്‍ (വലത്ത്)

ഉരുളയ്‌ക്ക് ഉപ്പേരി…പഞ്ചാബിലെ പരീക്ഷാക്രമക്കേടുകള്‍ക്ക് പിന്നിലെ ആം ആദ്മി വിദ്യാഭ്യാസമന്ത്രിയെ നീക്കാന്‍ അകാലിദളും ബിജെപിയും സമരത്തിന്

ജാന്മണിയ്‌ക്കെതിരെ പരാതി ഹിമന്തബിശ്വ ശർമ്മയ്‌ക്കും ; എന്നെ തൊട്ടാൽ ഇന്ത്യയൊട്ടാകെയുള്ള ട്രാൻസ്ജെന്റേഴ്സ് ഇളകുമെന്ന് വീമ്പ് പറഞ്ഞ ജാന്മണി

സിപിഎമ്മുമായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്ന് ജി സുധാകരന്‍, വിമര്‍ശനം ചെന്നിത്തലയുടെ സാന്നിധ്യത്തില്‍

അവനവനോട് സത്യസന്ധയായി തുടരുക ; തലയുയര്‍ത്തിപ്പിടിച്ച് ദയയും സത്യവുമുള്ള വ്യക്തിയായി തുടരുക ; പേളിയ്‌ക്ക് പിന്തുണ അറിയിച്ച് റോബിൻ

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.