Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വായന മുറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2014, 04:42 pm IST
in Varadyam

ശാന്തി തേടല്‍

അറിയപ്പെടുന്ന കവിയും അക്ഷരശ്ലോക പ്രവീണനുമായ ഭരണിക്കാവ്‌ പി.ആര്‍.മുരളിയുടെ ഏറ്റവും പുതിയ കാവ്യസമാഹാരമാണ്‌ “ശാന്തിമന്ത്രം തേടി”. പരമ്പരാഗതമായ കാവ്യരചനാ സമ്പ്രദായങ്ങളോട്‌ പ്രതിപത്തിയുള്ള കവിയാണ്‌ ഭരണിക്കാവ്‌ മുരളി. അതുകൊണ്ടുതന്നെ ദ്രാവിഡ വൃത്തങ്ങളിലുള്ള ശ്ലോകങ്ങളും ഈ സമാഹാരത്തില്‍ ഒത്തുചേരുന്നുണ്ട്‌.

ഈ കാവ്യസമാഹാരത്തിന്റെ തലക്കെട്ടുതന്നെ സൂചിപ്പിക്കുന്നത്‌ ശാന്തിമന്ത്രം തേടിയുള്ള യാത്രയാണ്‌ തന്റെ കവിതകള്‍ എന്നാണ്‌. കവിയുടെ ഭാഷയില്‍ത്തന്നെ വര്‍ണിച്ചാല്‍.

“അന്ധകാരത്തിന്റെ ബന്ധനം മാറ്റിടും

ചിന്തയില്‍ കാണ്‍മൂ നിന്‍ ദിവ്യസിംഹാസനം

സത്യം കടഞ്ഞെടുത്തെത്തുവാന്‍ വിണ്‍പദം

ശക്തി നീ നല്‍കണേ വേദസാരസ്വമേ” എന്നീ വരികള്‍ “അസതോ മാ സത്ഗമയാ” എന്ന ഉപനിഷദ്‌ വാക്യത്തെ സാധൂകരിക്കുന്നതാണ്‌. അന്ധകാര കാലുഷ്യം നിറഞ്ഞലോകത്തില്‍നിന്നും അറിവിന്റെ നിലാവെട്ടത്തിലേക്ക്‌ തന്നെ നയിക്കേണമേയെന്നുള്ള പ്രാര്‍ത്ഥനയുമായാണ്‌ ഈ സമാഹാരത്തിലെ ആദ്യ കവിത (വേദസാരസ്വമേ) ആരംഭിക്കുന്നതു തന്നെ.

ദുരൂഹത പേറി നില്‍ക്കുന്ന ആധുനിക കവിതകള്‍ ക്കെതിരെയുള്ള തന്റെ രോഷമാണ്‌ ‘ധൂമകേതു’ എന്ന കവിതയിലുള്ളത്‌.

“എവിടെ മുഗ്‌ദ്ധമാമീണവും താളവും?

സരള സൗന്ദര്യഭാവനാ ചിത്രവും? എന്നീ ചോദ്യങ്ങള്‍ ഗദ്യകവിതകള്‍ക്കുനേരെയാണ്‌ എയ്തുവിടുന്നത്‌. ആധുനികതയുടെ പേരുപറഞ്ഞ്‌ ഒരുപാട്‌ കള്ള നാണയങ്ങള്‍ പ്രചാരത്തിലുണ്ടെന്നത്‌ സത്യം തന്നെ. എന്നാല്‍ എല്ലാ ഗദ്യകവിതകളേയും അവഗണിക്കുവാനും സാധ്യമല്ല.

“ജീവിതകാലം മുഴുക്കെ

അടിയില്‍ ചളിയും

ചൊടിയില്‍ ഒളിയുമായി നില്‍ക്കുന്ന

ഒരപൂര്‍വ സൃഷ്ടിയത്രേ

താമര!” എന്ന്‌ എംആര്‍ബി എഴുതുമ്പോള്‍ ഈ കവിതയില്‍ വൃത്തമില്ലെന്നോ താളമില്ലെന്നോ പറഞ്ഞ്‌ ഒരു കാവ്യാസ്വാദകനും തള്ളിക്കളയാന്‍ കഴിയില്ല.

വ്യാവസായികവല്‍ക്കരിക്കപ്പെടുന്ന ആതുരാലയങ്ങളെക്കുറിച്ചുള്ള ആത്മരോഷമാണ്‌ “ഭേകങ്ങള്‍” എന്ന കവിതയിലുള്ളത്‌. ‘ഭേകങ്ങള്‍’ എന്നാല്‍ തവളകള്‍ എന്നര്‍ത്ഥം. തവളകളെ ചാപല്യത്തിന്റെ പര്യായമായിട്ടാണ്‌ കവിതയില്‍ വര്‍ണിച്ചിരിക്കുന്നത്‌. കളങ്കിതമായ കാലുകളാല്‍ ചാടിച്ചാടി നടക്കുന്ന ചാപല്യത്തോടാണ്‌ കൂണുപോലെ കുരുക്കുന്ന ആധുനിക ആതുരാലയങ്ങളെ ഉപമിച്ചിരിക്കുന്നത്‌. ഈ ഉപമയോട്‌ യോജിച്ചുപോകുവാന്‍ മിക്കവര്‍ക്കും നന്നേ പ്രയാസമാണ്‌.

ഈ സമാഹാരത്തിലെ ‘ശാന്തിമന്ത്രം തേടി’ എന്ന കവിത എടത്തുപറയേണ്ട ഒന്നാണ്‌. താനൊരു സ്നേഹഗായകനാണെന്ന്‌ കൂടി വിളിച്ചോതുന്ന കവിതയാണിത്‌. ചങ്ങമ്പുഴയും ആശാനുമൊക്കെ കവിയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നതും കവിതയിലൂടെ കടന്നുപോകുമ്പോള്‍ ബോധ്യപ്പെടും.

“അഹമഹ”മതിലൂറുമന്ധകാരം

അമിതവിഷാദമൊരുക്കി സോദരര്‍ക്കും

യമപുരസമമാക്കി, പാരിനേയും

ചുമരു പടുത്തു വിലങ്ങു തീര്‍ത്തിടുന്നു.

“ഞ്ഞാനെന്ന ഭാവമതു തോന്നായ്‌ക വേണമിഹ….” എന്നെഴുതിയ ഭാഷാപിതാവിന്റെ വരികള്‍ ഈ കവിക്ക്‌ വഴിവിളക്കാണെന്ന്‌ മുകളിലുദ്ധരിച്ച ശ്ലോകം വെളിപ്പെടുത്തുന്നു. അന്ധകാരത്തെയകറ്റിക്കൊണ്ട്‌ ശാന്തി തേടിയുള്ള കവിയുടെ യാത്രയില്‍ അനുവാചകരും പങ്കുകൊള്ളുമെന്നത്‌ നിസ്തര്‍ക്കമാണ്‌. സി.പ്രസാദിന്റെ പ്രസാധകക്കുറിപ്പും ഡോ.അമ്പലപ്പുഴ ഗോപകുമാറിന്റെ അവതാരികയും ഈ കാവ്യ സമ്പുഷ്ടത്തിലേക്ക്‌ പ്രവേശിക്കുവാനുള്ള വഴിത്താരയായി നിലകൊള്ളുന്നു.

ശാന്തിമന്ത്രംതേടി

ഭരണിക്കാവ്‌

പി.ആര്‍. മുരളി

സ്കൈ പബ്ലിഷേഴ്സ്‌

വില: *70

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

New Release

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

New Release

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

Entertainment

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

India

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

പുതിയ വാര്‍ത്തകള്‍

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കണം: എബിവിപി

മൗലാന ഡീസലിനെ ഭയന്ന് അസിം മുനീർ ; കൊല്ലാൻ പദ്ധതിയിടുന്നത് ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് ; ഇന്ത്യയെ പ്രശംസിച്ചതിൽ കടുത്ത അതൃപ്തി

ചൈന ഓപ്പണ്‍: സിന്ധുവിന് ജയത്തുടക്കം

ഭാരതം-സിംബാബ്‌വെ ടി20 പരമ്പര ഇന്ന് മുതല്‍; വൈഭവ് സൂര്യവംശി ക്രീസില്‍

സിക്കിം തുരങ്ക അപകടം; കാണാതായ കോട്ടയം സ്വദേശി മരിച്ചു, അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തിയത് ഇന്നലെ രാത്രിയിൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: പ്രതീക്ഷാ നിറവില്‍ ഭാരതം; ഭാരത മത്സരങ്ങള്‍ തുടങ്ങുന്നത് ലോന്‍ ബോള്‍സിലൂടെ

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഗ്ലാസ്‌ഗോയില്‍ തുടക്കം: ഇനി മെഡല്‍ കലുങ്ങും നാളുകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.