Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തന്റേടമാണ്‌ തായ്കുലം

Janmabhumi Online by Janmabhumi Online
Jul 8, 2013, 03:23 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

തായ്കുലമെന്നാല്‍ തന്റേടമാണ്‌. ജീവിക്കാനവകാശമുണ്ടെന്നും അത്‌ ആരുടെയും ഔദാര്യമല്ലെന്നും വിളിച്ചുപറയാനും എതിര്‍പ്പുകള്‍ വന്നാല്‍ ചെറുത്തു നില്‍ക്കാനുമുള്ള തന്റേടം. പറയുന്നത്‌ അട്ടപ്പാടിയിലെ തായ്കുല സംഘത്തിന്റെ സാരഥികള്‍.

അട്ടപ്പാടിയിലെ ആദിവാസി പെണ്‍കൂട്ടായ്മയാണ്‌ തായ്കുലസംഘം. ഒരു സംഘടനയുടെ നിയതമായ ചട്ടക്കൂടില്‍ പണിതെടുത്തതല്ല ഈ പ്രസ്ഥാനം. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിന്നും ഒരു ജൈവപ്രക്രിയ പോലെ പിറവിയെടുത്തതാണ്‌ ഈ സംഘശക്തി. അട്ടപ്പാടിയുടെ ഊരുകളിലെ അടക്കിപ്പിടിച്ച തേങ്ങലുകളിലും വേദനകളിലുമാണ്‌ തായ്കുലത്തിന്റെ വേരുകള്‍ കണ്ടെത്താനാവുക. വിധിയെന്ന്‌ പഴിച്ച്‌, സ്വയം ശപിച്ച്‌ ഊരുകളിലെ ഇരുട്ട്‌ മൂലകളില്‍ ഉരുകിത്തീരുകയല്ല വേണ്ടതെന്ന പെണ്ണറിവില്‍ നിന്ന്‌ തായ്കുലം പിറവിയെടുത്തു. മദ്യം നിരോധിച്ച മണ്ണില്‍ വാറ്റുചാരായത്തിന്റെ തീഷ്ണഗന്ധത്തില്‍ കവര്‍ന്നെടുക്കപ്പെടുന്ന മാനത്തിനും മണ്ണിനും വിലയുണ്ടെന്നും അതിന്‌ പകരം വെക്കാന്‍ മറ്റൊന്നില്ലെന്ന പരമ്പരാഗതമായ അറിവകളെ ഊതിയുണര്‍ത്തിക്കൊണ്ടാണ്‌ തായ്കുലം അതിന്റെ ആത്മാവിനെ സൃഷ്ടിച്ചത്‌.

ഊരുകളിലെത്തുന്ന മദ്യ കച്ചവടക്കാരെയും മറുനാട്ടുകാരെയും ആട്ടിപ്പായിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ പെണ്ണിന്‌ പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നില്ല. ഊരുകളില്‍ പത്തംഗ കമ്മിറ്റികളും അതിനൊരു തലൈവിയും. തലൈവികള്‍ തെരഞ്ഞെടുക്കുന്ന കേന്ദ്രകമ്മിറ്റിയും. ഒമ്പതംഗ കേന്ദ്ര കമ്മിറ്റി തായ്കുലത്തിന്റെ തായ്‌വേരാണ്‌.

ജനാധിപത്യ സങ്കല്‍പങ്ങളുടെ നിര്‍വ്വചനങ്ങളും നിര്‍വ്വഹണങ്ങളും എന്തൊക്കെയെന്ന്‌ പഠിപ്പിക്കാന്‍ ആരും അവിടേക്ക്‌ ചെല്ലേണ്ട. അവര്‍ സ്വയം രൂപപ്പെടുത്തിയ പ്രവര്‍ത്തനരീതികളെന്തെങ്കിലും പഠിക്കണമെങ്കില്‍ അവിടേക്ക്‌ ചെല്ലാം. 187 ഊരുകളില്‍ തായ്കുലസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. എല്ലാം ഒന്നിനൊന്ന്‌ മെച്ചമെന്ന്‌ പറയാനാവില്ല; ശക്തമെന്നും. എന്നാല്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. ഊരുകളിലെ വാറ്റുചാരായത്തിന്റെ ഗന്ധമകറ്റാന്‍, കയ്യേറ്റത്തിന്‌ വരുന്നവന്റെ ആര്‍ത്തികള്‍ക്ക്‌ അവസാനം കുറിക്കാന്‍ അവര്‍ പൊരുതി നില്‍ക്കുന്നു.

2002ലാണ്‌ തായ്കുല സംഘം രൂപപ്പെടുന്നത്‌. 2007ല്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു. “സാമ്പത്തികമാണ്‌ ഞങ്ങളുടെ പ്രധാന പ്രശ്നം. ഓരോ ഊരുകളിലും ചെല്ലുമ്പോഴും എന്തെങ്കിലും പ്രശ്നം കാണും. അതില്‍ ഇടപെടണമെങ്കില്‍ പണം വേണം. പണമില്ലെന്ന്‌ കരുതി ഞങ്ങള്‍ ആരുടെയും മുന്നില്‍ കൈനീട്ടില്ല.

പണവും ഞങ്ങള്‍ തന്നെ ഉണ്ടാക്കും. വീട്ടില്‍ നിന്നുതന്നെ ചോദ്യമുയരുന്നുണ്ട്‌. ‘നിങ്ങള്‍ക്ക്‌ വേറെ പണിയൊന്നുമില്ലേ അമ്മേ’ എന്ന ചോദ്യം. എന്നാലും ഞങ്ങള്‍ തളരില്ല. ഞങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കണം.” തായ്കുല സംഘത്തിന്റെ പ്രസിഡന്റ്‌ ഭഗവതി രംഗന്‍ പറയുന്നു. ‘ആരും സഹായിത്തിനില്ലെന്നല്ല പറയുന്നത്‌. ഉഷ, അങ്ങിനെയൊരു സ്ത്രീ (പി.ഇ. ഉഷ അഹാഡ്സില്‍ പ്രൊജക്റ്റ്‌ ഡയറക്ടര്‍ ആയി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്നു.) ഉലകത്തില്‍ വേറെ ഇല്ല. അവരാണ്‌ ഞങ്ങള്‍ക്ക്‌ ശക്തി തന്നത്‌. പിന്നെ വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍. എന്ത്‌ പ്രശ്നമുണ്ടായാലും ക്യാമ്പ്‌ നടത്താനും (മെഡിക്കല്‍ ക്യാമ്പ്‌) മറ്റുമൊക്കെ അവരുടെ സഹായമുണ്ട്‌. ഞങ്ങളെ നന്നാക്കാന്‍ ഇനി എന്‍ജിഒകളും വേണ്ട’ ഭഗവതിരംഗന്‍ പറയുന്നു. മദ്യമാണ്‌ അട്ടപ്പാടിയെ തകര്‍ക്കുന്ന ഒരു ഘടകം എന്നത്‌ തായ്കുല സംഘം ഉറപ്പിച്ചു പറയുന്നു. വ്യാജവാറ്റു മുതലാളിമാര്‍ ഊരുകളിലെ സ്വൈര്യം കെടുത്തുന്നു. പുതിയ ജീവിതശൈലികളും ഊരുകളില്‍ പുതിയ സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നുവെന്ന്‌ ഭഗവതി പറയുന്നു. “ഇപ്പോള്‍ എല്ലാവര്‍ക്കും മൊബെയില്‍ ഫോണാണ്‌. പെണ്‍കുട്ടികള്‍ ഫോണില്‍ സംസാരിച്ച്‌ സംസാരിച്ച്‌ സ്നേഹിച്ചവരുടെ കൂടെ പോകുന്നു. അതില്‍ പുറത്തുപോയവരുമുണ്ട്‌. ഞങ്ങളുടെ ഇടയില്‍ അവിവാഹിതരായ അമ്മമാരില്ല. പലരെയും ഭര്‍ത്താവ്‌ ഉപേക്ഷിച്ചതാണ്‌.”

ആദിവാസികളെന്താ ഇപ്പോഴുമിങ്ങനെ, ഇത്രയൊക്കെ സംവരണവും പദ്ധതികളുമുണ്ടായിട്ടും എന്നു പുരികം ചുളിക്കുന്നവര്‍ക്ക്‌ അനുഭവത്തിന്റെ തീച്ചൂടുള്ള മറുപടിയുണ്ടിവര്‍ക്ക്‌. “അട്ടപ്പാടിയിലേക്കും ആദിവാസി ഊരുകളുള്ളിടങ്ങളിലേക്കെല്ലാം പണവും പദ്ധതികളും മാറ്റിവെച്ചിട്ടുണ്ടാവും. കോടികള്‍ ഒഴുകിയിട്ടുണ്ടാവും. എന്നാലതൊന്നും അവിടെയെത്തിയിട്ടില്ല. ഞങ്ങള്‍ക്കവകാശപ്പെട്ടതെന്താണെന്നുപോലും ഞങ്ങള്‍ക്കറിയില്ല. അംഗനവാടികളും ആശുപത്രികളും ഒന്നും ഞങ്ങള്‍ക്ക്‌ പ്രയോജനപ്പെടുന്നില്ല. ഞങ്ങളുടെ കൃഷിരീതികള്‍ പോലും കൈവിട്ടു പോയി. കുട്ടികള്‍ക്കുള്ള പോഷകാഹാരമായ അമൃതം പൊടി കൂടുതല്‍ പാലു കിട്ടാന്‍ പശുക്കള്‍ക്ക്‌ കലക്കിക്കൊടുക്കുകയാണ്‌. ഞങ്ങളുടെ കുട്ടികള്‍ മരിച്ചുവീഴുകയും.” തായ്കുല സംഘം സെക്രട്ടറി മരുതി പറയുന്നു. 1976ല്‍ നിലവില്‍ വന്ന ഐ.ടി.ഡി.പി.യും (സംയോജിത ആദിവാസി വികസനപദ്ധതി)യും 78ല്‍ ആരംഭിച്ച ഐസിഡിഎസും, പറയാനേറെ പദ്ധതികളുണ്ടെങ്കിലും 2013ലും അട്ടപ്പാടിയില്‍ മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ മരണപ്പെട്ടുകൊണ്ടിരിക്കുന്നു. മന്ത്രിമാരും നേതാക്കളും പഠനസംഘങ്ങളും വന്നുകൊണ്ടിരിക്കുന്നു. തായ്കുല സംഘത്തിലെ ഭഗവതി രംഗനും കാളിയും മരുതിയും ചിരിക്കുകയാണ്‌. കാറ്റില്‍ തൂറ്റാനിറങ്ങിയവരുടെ കാപട്യത്തിന്റെ ആഴം അളന്നെടുത്ത ചിരി. എന്നാല്‍ അവരുടെ കണ്ണില്‍ നിന്ന്‌ നമുക്ക്‌ വായിച്ചെടുക്കാനാവുന്നത്‌ നിശ്ചയദാര്‍ഢ്യത്തിന്റെ തിളക്കമാണ്‌.

എം. ബാലകൃഷ്ണന്‍

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മദ്യനിരോധനം സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ്,നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിര്‍ക്കരുതെന്നും മന്ത്രി

Kerala

നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, 9 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

Kerala

എല്‍സ 03 കപ്പല്‍ അപകടം: എംഎസ്സിയുടെ മറ്റാരു കപ്പല്‍ കസ്റ്റഡിയില്‍  വയ്‌ക്കണമെന്ന് ഹൈക്കോടതി, 9531 കോടി രൂപയാണ് നഷ്ടപരിഹാരം വേണമെന്ന് സര്‍ക്കാര്‍

Kerala

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് നിയമവിരുദ്ധമായി :ഡോ.സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയിലെ പാറമട അപകടം: ഒരു മൃതദേഹം കണ്ടെത്തി

സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് ജീവന്‍ രക്ഷപ്പെട്ടത് : മന്ത്രി സജി ചെറിയാന്‍

ഗുരുപൂർണ്ണിമ ദിനത്തിനായി വ്രതം നോറ്റിരുന്ന ഭക്തർക്ക് നൽകിയ തക്കാളിക്കറിയിൽ ആട്ടിറച്ചി കഷണം ; ധാബ സീൽ ചെയ്തു

തുർക്കിക്ക് തിരിച്ചടി ; സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനെതിരെ സെലിബി കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി

ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള സംഭാവനകൾ ഡിജിറ്റലായി നൽകാവുന്ന പുതിയ സൗകര്യത്തിന്റെ ഉടമ്പടിപത്രം ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് സൗത്ത് ഹെഡ് കവിത കെ നായർ ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്ററായ കെ പി വിനയന് കൈമാറുന്നു. ദേവസ്വം ചീഫ് ഫിനാൻസ് ആൻഡ് അക്കൗണ്ട് ഓഫീസർ സജിത്ത് കെ പി, എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാഫ് അപർണ, ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് കേരളാ ഹെഡ് അനീസ് അഹമ്മദ്, ബാങ്കിന്റെ ഗുരുവായൂർ ശാഖാ മാനേജർ അഭിലാഷ് എം ജെ, ദീപക് ഡെന്നി എന്നിവർ സമീപം

ലോകത്തെവിടെ നിന്നും ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റലായി സംഭാവന നൽകാം; പുതിയ സൗകര്യം ഒരുക്കി ഫെഡറൽ ബാങ്ക്

ശതാബ്ദി വർഷത്തിൽ മഹാ ജനസമ്പർക്ക പരിപാടിക്ക് ആർഎസ്എസ് ആസൂത്രണം

കേരളത്തിലുള്ളത് രാജ്യവിരുദ്ധർക്ക് സംരക്ഷണം നൽകുന്ന സർക്കാർ; ജ്യോതി മൽഹോത്രയെ ക്ഷണിച്ചതിന് മുഹമ്മദ് റിയാസ് വിശദീകരിക്കണം: പ്രകാശ് ജാവദേക്കർ

ബിജെപിയുടെ നേതൃത്വത്തിൽ നാടാകെ പ്രതിഷേധം; കോർപ്പറേറ്റുകൾക്ക് വേണ്ടി സർക്കാർ വിടുപണി ചെയ്യുന്നു: കെ. സുരേന്ദ്രൻ

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കാൻ ദൽഹിയിൽ മഹാപഞ്ചായത്ത് ചേരുന്നു

കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം; ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയം, 22 മുതൽ അനിശ്ചിതകാല പണിമുടക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies