Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജില്ലാ സൈനികക്ഷേമ ഓഫീസ്‌ നാഥനില്ലാക്കളരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2013, 08:50 pm IST
inKasargod

കാസര്‍കോട്‌: വിമുക്തഭടന്‍മാര്‍ക്ക്‌ ആശ്രയമാകേണ്ട സൈനിക ക്ഷേമ ഓഫീസില്‍ ഒന്നരവര്‍ഷത്തോളമായി ജില്ലാ ഓഫീസര്‍ ഇല്ല. സൈനിക സര്‍വ്വീസില്‍ നിന്നും പിരിഞ്ഞവര്‍ക്കും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികള്‍ സമയബന്ധിതമായി പ്രാവര്‍ത്തികമാക്കേണ്ടത്‌ സൈനികക്ഷേമ ഓഫീസ്‌ വഴിയാണ്‌. എന്നാല്‍ പലവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവര്‍ ജില്ലാ ഓഫീസര്‍ ഇല്ലാത്തതിനാല്‍ ദുരിതമനുഭവിക്കുകയാണ്‌. ആനുകൂല്യങ്ങള്‍ക്ക്‌ സിവില്‍ സ്റ്റേഷനിലെ മുകള്‍ നിലയിലെ ഓഫീസ്‌ കയറിയിറങ്ങുകയാണ്‌ വിമുക്തഭടന്‍മാരും ആശ്രിതരും. നേരത്തെയുണ്ടായ ജില്ലാ ഓഫീസര്‍ കെ.കെ.പ്രഭാകരന്‍ സര്‍വ്വീസിലിരിക്കെ മരണപ്പെട്ടതാണ്‌ സൈനികക്ഷേമ ഓഫീസിനെ നാഥനില്ലാ കളരിയാക്കിയത്‌. തുടര്‍ന്ന്‌ ൨൦൧൨ മാര്‍ച്ച്‌ ഒന്നാം തീയ്യതി മുതല്‍ കണ്ണൂറ്‍ ജില്ലാ ഓഫീസര്‍ കെ.കെ.ഭാസ്കരന്‌ സര്‍ക്കാര്‍ ചുമതല നല്‍കുകയായിരുന്നു. എന്നാല്‍ രണ്ടുഓഫീസുകളിലേയും ജോലികള്‍ ഫലത്തില്‍ ജില്ലാ ഓഫീസര്‍ക്ക്‌ ഭാരമായി തീര്‍ന്നിരിക്കുകയാണ്‌. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ്‌ കണ്ണൂറ്‍ ജില്ലാ ഓഫീസറെ കാസര്‍കോട്ട്‌ ലഭിക്കുക. പലപ്പോഴും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന്‌ ഇത്‌ തടസ്സമാകുന്നു. ഫയലുകള്‍ കണ്ണൂരില്‍ കൊണ്ടുപോയി ഒപ്പിട്ട്‌ വാങ്ങേണ്ടിവന്ന സന്ദര്‍ഭം പോലും ഉണ്ടായി. ജില്ലാ ഓഫീസര്‍ ഇല്ലാത്തത്‌ ഓഫീസിണ്റ്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പോലും അവതാളത്തിലാക്കിയിരിക്കുകയാണ്‌. ഒരു പാര്‍ട്ട്ടൈം സ്വീപ്പര്‍ അടക്കം അഞ്ച്‌ പേരാണ്‌ ഓഫീസില്‍ ജോലിക്കായുള്ളത്‌. പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ കൃത്യസമയത്ത്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിനോ ആവശ്യക്കാര്‍ക്ക്‌ ജില്ലാ ഓഫീസറെ നേരില്‍കാണുന്നതിനോ അവസരം ലഭിക്കുന്നില്ല. നിലവില്‍ ചുമതല നല്‍കിയിരിക്കുന്ന കണ്ണൂറ്‍ ജില്ലാ ഓഫീസര്‍ അടുത്തമാസം വിരമിക്കാനിരിക്കുകയാണ്‌. സാമ്പത്തിക സഹായങ്ങള്‍, മക്കള്‍ക്ക്‌ വിദ്യാഭ്യാസ ആനുകൂല്യം, സ്കോളര്‍ഷിപ്പ്‌, സര്‍വ്വീസിലിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക്‌ ജോലി, പ്രത്യേക ആനുകൂല്യങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്‌. ജില്ലാ ഓഫീസറുടെ ഒഴിവ്‌ നികത്താത്തത്‌ കലക്ട്രേറ്റില്‍ നടക്കുന്ന യോഗങ്ങളില്‍ ചര്‍ച്ചയും ഉയര്‍ന്നിരുന്നു. ജില്ലാ കലക്ടര്‍ക്ക്‌ ഇതുസംബന്ധിച്ച്‌ ചുമതല വഹിക്കുന്ന ഭാസ്കരന്‍ അപേക്ഷയും നല്‍കിയിരുന്നു. സര്‍ക്കാറില്‍ ഈ ആവശ്യം ഉന്നയിക്കുമെന്ന്‌ കലക്ടര്‍ ഉറപ്പും നല്‍കി. എന്നാല്‍ ഒന്നരവര്‍ഷം തികയുമ്പോഴും ഇതിന്‌ പരിഹാരമായില്ല. ഇതിനിടയില്‍ പകരം ആളെ നിയമിച്ചിരുന്നുവെന്നും ലീവിലാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുമുണ്ട്‌. രാജ്യസേവനത്തിനുവേണ്ടി ജീവിതം മാറ്റിവെച്ചവരെ അവഹേളിക്കുന്ന സമീപനമാണ്‌ സര്‍ക്കാറിണ്റ്റേതെന്ന്‌ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

പുതിയ വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.