Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഭീകരതക്കെതിരെ ഗൗരിയുടെ ഗവാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2013, 07:20 pm IST
in Varadyam

ഭീകരവാദം നല്‍കുന്ന വേദനയും വികാരങ്ങളും അനുതാപത്തിനോ സഹതാപത്തിനോ തണുപ്പിക്കാനാവില്ല. അസ്വസ്ഥമായ മനസുകളോടെ അശാന്തിയോടെ ഹൃദയത്തില്‍ ഒരു ബോംബ്‌ സ്പന്ദിക്കുന്നതുപോലെ ഭീകരവാദത്തിന്റെ ഇരകളാക്കപ്പെട്ട്‌ ജീവിതം തള്ളിനീക്കുന്നവരുടെ മനസ്‌ പിടയുകയാണ്‌. ആ പിടച്ചിലിനിടയിലും ചിലര്‍ അതിജീവനത്തിനായി പോരാടുന്നു. ഭീകരവാദത്തിന്റെ ദുരന്തഫലങ്ങളെ അതിജീവിച്ചവരുടെ വികാരങ്ങളും വേദനകളും ഒപ്പിയെടുത്ത ഒരു ഷോര്‍ട്ട്‌ ഫിലിം തിരുവനന്തപുരത്ത്‌ ആറാമത്‌ രാജ്യാന്തര ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ ചര്‍ച്ചാവിഷയമായി. ഇരുപത്തിയാറ്‌ വയസ്‌ മാത്രം പ്രായമുള്ള ഗൗരി ഛദ്ദയെന്ന പെണ്‍കുട്ടിയുടെ ക്യാമറയാണ്‌ ഭീകരവാദത്തിന്റെ നേര്‍സാക്ഷ്യങ്ങള്‍ ചലച്ചിത്രമാക്കിയത്‌. ‘ഗവാ’എന്ന ഷോര്‍ട്ട്‌ ഫിലിമിലൂടെ ഇന്ത്യാ-പാകിസ്ഥാന്‍ വിഭജനം മുതല്‍ മുബൈ ഭീകരാക്രമണങ്ങളും സ്ഫോടനപരമ്പരകളുംവരെയുള്ള സംഭവങ്ങളില്‍ ഇരകളാക്കപ്പെട്ടവരുടെ വികാരങ്ങളും വ്യഥകളും ഗൗരി ഛദ്ദ ലോകത്തിനു കാട്ടുന്നു.

വേറിട്ട വഴി തെരഞ്ഞെടുത്ത പെണ്‍കുട്ടിയാണ്‌ ഗൗരി ഛദ്ദ. ഒരു സംവിധായകനോ സംവിധായികയ്‌ക്കോ സിനിമ വെറുമൊരു തൊഴില്‍ മാത്രമല്ലെന്നാണ്‌ ഗൗരിയുടെ പക്ഷം; അതുപ്രതികരിക്കാനുള്ള ശക്തമായ ഒരു ഉപാധിയാണ്‌. മിഷന്‍ ഇമ്പോസിബിള്‍-ഗോസ്റ്റ്‌ പ്രോട്ടോക്കോള്‍, ഡേവിഡ്‌, ലൗവ്‌ ബ്രേക്ക്‌ അപ്പ്‌ സിന്ദഗി, ഗാന്ധി ഓഫ്‌ ദ മന്ത്‌, ഇഷ്ക്‌ ആക്ച്വലി എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായിരുന്ന ഗൗരിയുടെ പേരില്‍ ആറ്‌ ഷോട്ട്‌ ഫിലിമുകള്‍, ഒരു ഷോര്‍ട്ട്‌ ഫീച്ചര്‍, ഒരു ഡോക്യുമെന്ററി എന്നിവയുണ്ട്‌. ആദ്യ ഷോട്ട്‌ ഫിലിമായ ‘മൈ സീക്രട്ടി’ല്‍ മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ വേദനയാണ്‌ ഗൗരി പ്രതിഫലിപ്പിക്കുന്നത്‌. ആഗോളതലത്തിലുള്ള മനുഷ്യജീവിതത്തെ ആധാരമാക്കി ഒരു ചലച്ചിത്രം നിര്‍മിക്കുന്ന തിരക്കിനിടെയാണ്‌ ഗൗരിയുടെ ‘ഗവാ’ തിരുവനന്തപുരത്തെ രാജ്യാന്തര ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവലിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

ഗൗരി ഛദ്ദയുടെ സിനിമാ സ്വപ്നങ്ങള്‍ക്ക്‌ ചിറകുമുളച്ചത്‌ അവിചാരിതമായല്ല. ന്യൂദല്‍ഹിയില്‍ വൈല്‍ഡ്‌ ലൈഫ്‌ ഫോട്ടോഗ്രാഫറായിരുന്ന പ്രൊഫ. ഹരേഷ്‌ ഡബ്ലിയു ഛദ്ദയുടെയും ഇന്റീരിയല്‍ ഡിസൈനറായ നന്ദിനി അഗര്‍വാളിന്റെയും മകളായ ഗൗരി മൂന്നാംവയസില്‍ ലണ്ടനിലെത്തി. 35 രാജ്യങ്ങളിലായി 260 നഗരങ്ങളില്‍ പര്യടനം നടത്തിയിട്ടുള്ള ഒരച്ഛന്റെ മകള്‍ക്ക്‌ യാത്രകളോട്‌ അഭിനിവേശമുണ്ടാവുക സ്വാഭാവികം. 13-ാ‍ം വയസില്‍ വിദ്യാഭ്യാസത്തിനായി സ്കോട്ട്ലണ്ടിലേക്ക്‌, അവിടെനിന്നും സ്വിറ്റ്സര്‍ലന്റിലേക്ക്‌. ആല്‍ഫ്രഡ്‌ ഹിച്ച്കോക്കിന്റെ സിനിമകളുടെ ആരാധികയായി ഗൗരി മാറുന്നത്‌ ഇവിടെ വച്ചാണ്‌. മിയാമി സര്‍വകലാശാലയില്‍ പഠനം. അവിടെനിന്നും ലണ്ടന്‍ ഈലിങ്‌ സ്റ്റുഡിയോസിലെ മെറ്റ്‌ ഫിലിം സ്കൂളിലേക്ക്‌. ഫിലിം ആന്റ്‌ തിയേറ്റര്‍ പഠനം പൂര്‍ത്തിയാക്കി നേരേ സിനിമാ ലോകത്തേക്ക്‌.

രണ്ട്‌ വര്‍ഷം മുമ്പാണ്‌ ഗൗരി മുബൈയിലെത്തിയത്‌. ഗൗരി സ്വതന്ത്ര സംവിധായകയായതും ഇവിടെവച്ചാണ്‌. മുംബൈയിലെ ദിനങ്ങളാണ്‌ ഗൗരിയെ ‘ഗവാ’ ഒരുക്കാന്‍ പ്രേരിപ്പിച്ചത്‌. ‘ഗവാ’ യുടെ പ്രമേയം കണ്ടെത്തിയശേഷം ഭീകരവാദത്തിന്റെ ഇരകള്‍ ഗൗരിയെതേടിയെത്തിയ സന്ദര്‍ഭവുമുണ്ടായി. 2011 ജൂലൈ 13ന്‌ മുംബൈയില്‍ സ്ഫോടനപരമ്പര നടന്നപ്പോള്‍ ഗൗരി മുംബൈയിലുണ്ടായിരുന്നു. ആ ദുരന്തത്തിന്റെ ഭീകരത നേരിട്ടു കണ്ടത്‌ ഒരിക്കലും മനസില്‍നിന്നും മായില്ലെന്ന്‌ ഗൗരി സാക്ഷ്യപ്പെടുത്തുന്നു. ‘ഗവാ’യ്‌ക്കുവേണ്ടി അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്താനായി ഗൗരി സമീപിച്ചത്‌ മുപ്പതിലധികംപേരെയാണ്‌. പക്ഷേ നേരിട്ടനുഭവിച്ച ദുരന്ത തീവ്രത ഒരിക്കല്‍കൂടി മനസിലേക്കാവാഹിക്കാന്‍ പലരും തയ്യാറായിരുന്നില്ല. ഒരുപാട്‌ പ്രയത്നത്തിനുശേഷം എട്ടുപേരെ കണ്ടെത്തി അവരുടെ അനുഭവങ്ങള്‍ പകര്‍ത്തി. ആ നിമിഷങ്ങള്‍ അവര്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ ദൃശ്യവത്കരിക്കുകയെന്നത്‌ മാനസികമായി വിഷമിപ്പിച്ച ഘട്ടംകൂടിയായിരുന്നുവെന്ന്‌ ഗൗരി പറയുന്നു. ജൂലൈ 13 ലെ ബോംബ്‌ സ്ഫോടനത്തില്‍ സഹപ്രവര്‍ത്തകനായ കിഷനെ നഷ്ടപ്പെട്ട ധര്‍മിന്ദറിന്റെ അനുഭവം ചിത്രീകരിച്ചത്‌ ജീവിതത്തിലൊരിക്കലും മറക്കാനാവില്ലെന്ന്‌ ഗൗരി പറയുന്നു. സ്ഫോടനം നടന്ന്‌ രണ്ടുദിവസം കഴിഞ്ഞയുടനെയാണ്‌ ധര്‍മിന്ദര്‍ ക്യാമറയ്‌ക്കുമുന്നില്‍ വരുന്നത്‌. ഉടലില്‍നിന്നും കഴുത്ത്‌ വേര്‍പ്പെട്ട സഹപ്രവര്‍ത്തകനെക്കുറിച്ചും അയാളുടെ ഏഴ്‌ വയസുള്ള മകനെയും രോഗിയായ മാതാപിതാക്കളെയും കുറിച്ചുമുള്ള ധര്‍മിന്ദറിന്റെ വാക്കുകള്‍ ‘ഗവാ’യുടെ മുഴുവന്‍ ടീമിനെയും മാനസികമായി പിടിച്ചുലച്ചു. ഏറെ ദിവസങ്ങള്‍ ധര്‍മിന്ദറിന്റെ മുഖവും വാക്കുകളും തന്നെ പിന്‍തുടര്‍ന്നുവെന്ന്‌ ഗൗരി പറയുന്നു.

‘ഗവാ’ പ്രദര്‍ശിപ്പിക്കുന്ന എല്ലായിടത്തും ‘ഗവാ’യുടെ പോസ്റ്ററുകളിലുണ്ടാക്കിയ ‘ബുള്ളറ്റ്‌ സ്പോട്ടില്‍’ പ്രേക്ഷകരെകൊണ്ട്‌ വര്‍ണച്ചരട്‌ ബന്ധിച്ച്‌ തീവ്രവാദത്തിനെതിരായ പ്രചാരണത്തിനിറങ്ങുകയായിരുന്നു ഗൗരി. തീവ്രവാദത്തിന്‌ മുന്നില്‍ ഭാരതീയര്‍ തളരാന്‍ പാടില്ലെന്നും ഐക്യമാണ്‌ ആയുധമെന്നും പ്രചരിപ്പിക്കുകയാണ്‌ ഗൗരി. ലോകചരിത്രത്തില്‍ എല്ലായിടത്തും ഭീകരവാദവും ആക്രമണങ്ങളുമുണ്ട്‌. കൂടെയുള്ളവരുടെ ജീവിതം നശിപ്പിച്ചിട്ട്‌ എന്ത്‌ നേടുന്നുവെന്ന്‌ തീവ്രവാദത്തിലേക്ക്‌ കാല്‍വയ്‌ക്കുന്ന ഓരോരുത്തരും ചിന്തിക്കണം. നമ്മുടെ സംസ്കാരം എന്താണ്‌ നമ്മളെ പഠിപ്പിക്കുന്നതെന്ന്‌ ഓരോരുത്തരും ഓര്‍മിക്കണം. അതിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാണ്‌ ‘ഗവാ’, ഗൗരി പറയുന്നു.

ചുരുങ്ങിയകാലംകൊണ്ട്‌ തന്നെ ഗൗരിയുടെ ‘ഗവാ’ എന്ന ഷോട്ട്‌ ഫിലിം നിരവധി ബഹുമതികള്‍ സ്വന്തമാക്കി കഴിഞ്ഞു. ലോസ്‌ ആഞ്ചല്‍സിലെ ബെവര്‍ലി ഹില്‍സ്‌ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ്‌ പ്രൊഡ്യൂസര്‍ അവാര്‍ഡ്‌, അരിസോണ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ്‌ ഡോക്യുമെന്ററി അവാര്‍ഡ്‌, കാലിഫോര്‍ണിയയിലെ ഷോട്ട്‌ ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ്‌ ഷോര്‍ട്ട്സ്‌ അവാര്‍ഡും അവാര്‍ഡ്‌ ഓഫ്‌ എക്സലന്‍സും നേടിയ ‘ഗവാ’ ഭോപ്പാല്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ്‌ ഡോക്യുമെന്ററി ഫിലിം അവാര്‍ഡും നേടി. കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശനം, നോയിഡയിലെ ദാദാസാഹബ്ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക പരാമര്‍ശം, കാലിഫോര്‍ണിയയിലെ തേര്‍ഡ്‌ വേള്‍ഡ്‌ ഇന്‍ഡി ഫിലിം ഫെസ്റ്റിവലില്‍ ഒഫീഷ്യല്‍ സെലക്ഷന്‍ തുടങ്ങിയ അംഗീകാരങ്ങളും ‘ഗവാ’ യെ തേടിയെത്തി.

ഒരു സംവിധായിക എന്നനിലയില്‍ ഗൗരിയുടെ ലക്ഷ്യമെന്തെന്ന്‌ ചോദിച്ചാല്‍ മറുപടി ഉടനെയെത്തും. സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണം. സമൂഹത്തിലെ ചൂഷണങ്ങള്‍ക്കും കൊള്ളരുതായ്‌മകള്‍ക്കുമെതിരെ സന്ദേശം ഒരാളിലെങ്കിലുമെത്തിക്കുന്ന വര്‍ക്കുകള്‍ ചെയ്യണം. ഒരു സംവിധായികയെന്നനിലയില്‍ അഭിമുഖീകരിച്ച പ്രതിസന്ധിയെക്കുറിച്ചുള്ള ഗൗരിയുടെ വിശദീകരണം ഇങ്ങനെ. “എന്റെ എല്ലാ ചിത്രങ്ങളിലും കുട്ടികള്‍ കഥാപാത്രങ്ങളാണ്‌. അവരിലുള്ള നിഷ്കളങ്കതയും സത്യസന്ധതയും പകര്‍ത്താന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാറില്ല. അവരെ ക്യാമറയ്‌ക്ക്‌ മുന്നില്‍ അഭിനയിപ്പിക്കുക എന്നതാണ്‌ ഏറ്റവും വിഷമകരവും രസകരവും”.

ആദ്യമായി കേരളത്തിലെത്തിയ ഗൗരി ഛദ്ദയ്‌ക്ക്‌ മലയാളി പ്രേക്ഷകരെ ശരിക്കും ബോധിച്ചു. ഇത്രയും മികച്ച പ്രേക്ഷകരെ തനിക്കൊരിടത്തും കാണാനായിട്ടില്ലെന്ന്‌ ഗൗരി പറയുന്നു, അച്ചടക്കത്തോടെ ബൗദ്ധികമായി സിനിമയെ സമീപിക്കുന്ന മലയാളികള്‍ നല്ല വിമര്‍ശകരുമാണ്‌. ആദ്യ നിയോ റിയാലിസ്റ്റിക്ക്‌ ചിത്രമായ ന്യൂസ്പേപ്പര്‍ ബോയി കാണണമെന്ന ആഗ്രഹം മനസില്‍ കൊണ്ടുനടക്കുന്ന ഗൗരിഛദ്ദയ്‌ക്ക്‌ മറ്റൊരാഗ്രഹം കൂടിയുണ്ട്‌. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ ദര്‍ശിക്കണം.

സി.രാജ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

Kerala

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

India

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)
Mollywood

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

India

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ സൗദി അറേബ്യയില്‍ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദി നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.