എം.കെ. വിനോദ്കുമാര്‍

എം.കെ. വിനോദ്കുമാര്‍

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

യുദ്ധഭൂമിയില്‍ എതിരാളികള്‍ക്ക് വലിയ ആഘാതമേല്‍പിച്ചാണ് ഇന്ദ്രജിത്ത് എന്ന മേഘനാദന്‍ യാത്രയായത്. മോഹാലസ്യപ്പെട്ടുപോയ വാനരപ്പടയ്ക്കു നടുവില്‍ ചോരയൊലിച്ച് കണ്ണുതുറക്കാനാകാതെ കിടന്ന ജാംബവാന്‍ , ശബ്ദംകൊണ്ടു തിരിച്ചറിഞ്ഞ വിഭീഷണനോടാരായുന്നത് ഹനുമാന്‍...

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

രാവണസഭയില്‍ ഹനുമാനെ ചോദ്യംചെയ്യാന്‍ നിയുക്തനായത് ലങ്കയുടെ സേനാനായകരില്‍ ഒരാളായ പ്രഹസ്തനാണ്. ബ്രഹ്മസഭയ്ക്ക് ഒക്കും ഈ സഭയെന്ന് അങ്ങേയ്ക്ക് അറിയാമോ ? സത്യധര്‍മങ്ങള്‍ക്കേ ഇവിടെ സ്ഥാനമുള്ളൂ - ഹനുമാനോട്...

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

സമ്പാതി പറഞ്ഞതിന്‍പ്രകാരം സമുദ്രം ലംഘിക്കാന്‍ കഴിയുക ആര്‍ക്കാണ് ? എങ്ങുമെത്താതെ ആലോചന നീളുകയാണ്. സീതാദേവിയെ കണ്ടെത്താന്‍ വാനരരാജന്‍ സുഗ്രീവന്‍ അനുവദിച്ച ഒരുമാസം കഴിയുകയായി. ഇനി ഉപവസിച്ചു മരിക്കുകയാണ്...

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

ഭക്തി ഒന്നുകൊണ്ടുമാത്രമാണ് ശബരീതപസ്വിനിക്കു ശ്രീരാമദര്‍ശനം സാധ്യമാകുന്നത്. കളങ്കരഹിതഭക്തിയുടെ പുണ്യാതിരേക പ്രശോഭയില്‍ ദേഹത്യാഗം ചെയ്തു മോക്ഷപ്രാപ്തി നേടുന്ന വേളയില്‍ ആ പുണ്യശാലിനി മറ്റൊരു ദൗത്യം നിറവേറ്റുന്നുണ്ട്; സുഗ്രീവസഖ്യസാധ്യത ഭഗവാനോടു...

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

തെറ്റിദ്ധരിക്കപ്പെടുക എന്ന സങ്കടകരമായ വിധിയാണ് പിന്നെയും ജടായുവിന്. പണ്ടൊരിക്കല്‍ ഇതേ മട്ടില്‍ തെറ്റിദ്ധരിച്ചതിന്റെ പശ്ചാത്താപത്താല്‍ സ്‌നേഹവിവശനായിരുന്നു രാഘവന്‍. പലേടത്തും രാക്ഷസസാന്നിധ്യമുള്ള ഘോരവനമാകയാല്‍ പക്ഷിശ്രേഷ്ഠനെ ഏതോ മുനിഭക്ഷകന്‍ എന്നു...

നമാമി രാമം 20: അന്തസ്സറിയാത്ത അജ്ഞാനി

പര്‍ണശാലയുടെ മുറ്റത്ത് ഭിക്ഷുവേഷധാരിയാണ്. പുലസ്ത്യമഹര്‍ഷിയുടെ പൗത്രനും വിശ്രവസ്സിന്റെ പുത്രനുമായ രാവണന് വേഷം വഴങ്ങുന്നതുതന്നെ. കമലവിലോചനേ, കമനീയാംഗീ, നിന്റെ കമിതാവാര് എന്ന മട്ടിലുള്ള സംഭാഷണം പക്ഷേ, സന്യാസിക്കു യോജിച്ചതാകുന്നില്ലല്ലോ....

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

രാവണനു നിശ്ചയമുണ്ട്, രാമന്‍ കേവലമനുഷ്യനല്ല. രഘുകുലത്തില്‍ വന്നുപിറന്നിരിക്കുന്നത് സാക്ഷാല്‍ ഭഗവാനാകാം. തന്നെ വധിക്കുക എന്നതായിരിക്കും അവതാരലക്ഷ്യം. ഭഗവാന്റെ കൈകൊണ്ടു മരിച്ചാല്‍ വൈകുണ്ഠരാജ്യം പ്രാപിക്കാം. അല്ല, തോല്‍പിക്കാനാകുകയാണെങ്കില്‍ രാക്ഷസരാജ്യത്ത്...

നമാമി രാമം 19 : മോഹചഞ്ചലം ഘോരമാനസം

പ്രമത്തനും പാനസക്തനും സ്ത്രീജിതനുമായിരിക്കുന്ന ശഠനാണല്ലോ എന്റെ സഹോദരന്‍ എന്നാണു ശൂര്‍പ്പണഖയുടെ പരിദേവനം. ഒന്നും അറിയേണ്ടതില്ലല്ലോ വീരശൂരപരാക്രമിയായ ലങ്കേശന്‍ രാവണന് ! വൃത്താന്തങ്ങളറിയുന്ന രാവണന്റെ ശപഥം, അവനെ ഞാന്‍...

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

അംഗഛേദം വന്ന ശൂര്‍പ്പണഖയെ ആദ്യം കാണുന്നത് അര്‍ധസഹോദരന്‍ ഖരനാണ്. ഈ ക്രൂരകൃത്യത്തിലൂടെ സ്വയം മരണവക്ത്രത്തെ വരിച്ചതാരെന്നാണ് അയാളുടെ ചോദ്യം. രാക്ഷസരെങ്കിലും സുദൃഢമായ സാഹോദര്യം! തനിക്ക് ഈ ഗതിവരുത്തിയ...

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ഘോരവനത്തിലെ താമരപ്പൊയ്കയ്ക്കരികില്‍ വിശ്രമിക്കുകയായിരുന്ന ശ്രീരാമചന്ദ്രനോടേറ്റ വിരാധന് രാമബാണത്താല്‍ ശാപമുക്തിയാകുന്നു. വിദ്യാധര നായിരുന്ന അയാള്‍ ദുര്‍വാസാവിന്റെ ശാപത്താലാണ് ഘോരരാക്ഷസനായത്. ഒരാള്‍ പാപമുക്തനാകുമ്പോള്‍ മറ്റൊരാള്‍ ആര്‍ജിച്ച പുണ്യമത്രയും രാമനില്‍ ലയിപ്പിച്ച്...

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമപാദുകങ്ങളാണ് അയോധ്യയുടെ സിംഹാസനത്തില്‍. സമീപത്തെ നന്ദിഗ്രാമത്തില്‍ താപസവേഷത്തില്‍ കഴിഞ്ഞുകൊണ്ടാണ് ഭരതകുമാരന്റെ രാജ്യസേവനം. ഭ്രാതാവ് ശത്രുഘ്‌നനുണ്ട് സഹായത്തിന്. അനുജന്റെ ഉള്ളിലെ തീയണച്ച് യാത്രയാക്കിയ രാമന്റെ തീരുമാനം ചിത്രകൂടാചലംവിട്ട് ഉള്‍വനത്തിലേക്കു...

നമാമി രാമം- 15: ദുരിതഹരണ ഗുരുചരണം

അഭിഷേകവിഘ്നത്തിനു കാരണം ഞാനല്ല, അമ്മ കൈകേയിയുടെ വാക്കുകളിലെ വിഷം മാത്രമാണ് അതിനു ഹേതു. ജ്യേഷ്ഠനെയും മറ്റും തേടിയിറങ്ങിയ ഭരതരാജകുമാരന് പറയാതിരിക്കാനാകുന്നില്ല ഭരദ്വാജമുനിയോട്. മഹര്‍ഷിമാര്‍ അറിയാത്തതായി ലോകത്ത് എന്തു...

നമാമി രാമം: കര്‍മബന്ധം, കാലപാശം

ശാപകാലം ആഗതമായിരിക്കുന്നതായി ദശരഥമഹാരാജാവിനു ബോധ്യമുണ്ട്. താപസവാക്യം അസത്യമാകില്ലല്ലോ. അന്ന് മൃഗയാവിനോദത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ കേട്ട വിലാപം ആയിരം മടങ്ങായി പ്രതിധ്വനിക്കുന്നപോലെ! ആന വെള്ളംകുടിക്കുന്ന ശബ്ദമെന്നു കരുതി അയച്ച അമ്പ്,...

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

രാമദര്‍ശനത്താല്‍ തപസ്സാഫല്യം വന്ന ഭരദ്വാജനൊപ്പമാണ് ഒരു രാത്രി. പിറ്റേന്ന് കാളിന്ദി കടന്ന് ചിത്രകൂടത്തിലേക്ക്. വാല്മീകി വസിക്കുന്നിടമെത്തുമ്പോള്‍ ഈ ദിക്കില്‍ ഏറെക്കാലം കഴിയാന്‍ തോന്നുന്നുണ്ട് ശ്രീരാമചന്ദ്രന്. ഉചിതമായ വാസസ്ഥാനം...

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

പാകമായ പഴങ്ങള്‍, തേന്‍, പുഷ്പങ്ങള്‍ ....എന്തിന്, തന്റെ രാജ്യംതന്നെ ശ്രീരാമചന്ദ്രന് മുന്നില്‍ സമര്‍പ്പിക്കുകയാണയാള്‍; ശൃംഗിവേരത്തിലെ നിഷാദരാജാവ് ഗുഹന്‍. ശ്രീരാമചന്ദ്രന്റെ ആഗമനംതന്നെ ആഘോഷമാണ് ആ നല്ല സുഹൃത്തിന്.അയോധ്യാരാജധാനിയിലെ പട്ടുമെത്തയില്‍നിന്ന്...

നമാമി രാമം: മാതാക്കള്‍ മഹതികള്‍

മാതൃത്വത്തിന്റെ രണ്ടു മഹനീയ താരകങ്ങള്‍; കൗസല്യയും സുമിത്രയും. അമ്മ സുമിത്രയെ കൗസല്യാമാതാവിന്റെ കരങ്ങളിലേല്‍പിച്ചാണ് ജ്യേഷ്ഠനൊപ്പം വനയാത്രയ്ക്കുള്ള ലക്ഷ്മണന്റെ പുറപ്പാട്.ഈയവസരത്തില്‍ സുമിത്ര മകനു ധര്‍മപ്രബോധനം പകര്‍ന്നുനല്‍കുന്നു. ഇത് രാമായണത്തിലെ...

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

പരസ്പരപൂരകങ്ങളാണ് പ്രകൃതിയും പുരുഷനും. അപ്പോള്‍ ഇരുകൂട്ടര്‍ക്കും വേറിട്ട് അസ്തിത്വമുണ്ടോ? അതിനാല്‍, കാട്ടിലേക്കു കൂട്ടാതിരിക്കാനുള്ള തടസ്സ വാദങ്ങളൊന്നും വേണ്ട സീതാദേവിയോട്. ''രാമായണങ്ങള്‍ പലതും കവിവരരാമോദമോടു പറഞ്ഞുകേള്‍പ്പുണ്ടു ഞാന്‍. ജാനകിയോടു...

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

പിതാവിനെ ബന്ധനസ്ഥനാക്കാന്‍പോലും സന്നദ്ധനാണ് ലക്ഷ്മണന്‍. കാര്യമില്ലാത്തതിനു മുതിര്‍ന്നാല്‍ ആചാര്യനുപോലും ശിക്ഷ നല്‍കേണ്ടിവരും. ലജ്ജയില്ലാതെ വാക്കുമാറ്റിയിരിക്കുന്നു ദശരഥന്‍.മന്ഥരയുടെ വാക്‌സാമര്‍ഥ്യത്തില്‍ വീണ് ഭരതനുവേണ്ടി രാജ്യം ചോദിക്കാന്‍ കൈകേയി തയാറായതിന്റെ ഫലം....

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

ആയിരം കൈകളും അരിഞ്ഞുവീഴ്ത്തി കാര്‍ത്ത്യവീരനെ കാലപുരിക്കയച്ചയാളാണ് ക്ഷത്രിയകുലാന്തകനായ പരശുരാമന്‍. ക്ഷത്രിയ രക്തത്തില്‍ പിതൃതര്‍പ്പണം ചെയ്ത വീരപോരാളി. അഹന്ത നിറഞ്ഞ വീരവചനങ്ങള്‍ അറിവിനാലുള്ള വിനയത്തോടാണ് ഏറ്റുമുട്ടാനെത്തിയിരിക്കുന്നത്. അയോധ്യയിലേക്കുള്ള വിവാഹഘോഷയാത്രയെ...

നമാമി രാമം-7: ആന്തരികസൗന്ദര്യം, ആത്മീയശോഭ

ആയിരം മണികളാലും മറ്റലങ്കാരങ്ങളാലും ശോഭിതമാണ് ത്രൈയംബകം. ജനകരാജധാനിയിലെ ആ ചാപം സഭയിലെത്തിക്കുന്നത് ചാപവാഹകരും അയ്യായിരം കിങ്കരന്മാരും ചേര്‍ന്നാകുമ്പോള്‍ അതിന്റെ പ്രൗഢിയും മഹത്വവും രാജസഭയില്‍ മന്ത്രീന്ദ്രന്‍ വര്‍ണിച്ചിട്ടു വേണമോ...

നമാമി രാമം-5 : കഠിനപാതകള്‍, ഉചിത പാഠങ്ങള്‍

ഗുരുക്കന്മാര്‍ ദീര്‍ഘദര്‍ശികളാണെന്നു പറഞ്ഞുവല്ലോ. യാഗരക്ഷാര്‍ഥം രാമലക്ഷ്മണകുമാരന്മാരെ ഒപ്പംകൂട്ടുന്ന വിശ്വാമിത്രമഹര്‍ഷി അവര്‍ക്ക് ബല, അതിബല മന്ത്രോപദേശം നല്‍കിയ ശേഷമാണ് ഗംഗാനദി കടത്തുന്നത്. ദാഹവും വിശപ്പും അതിജീവിക്കാനുള്ള ദേവനിര്‍മിതവിദ്യകളാണിവ. ദുര്‍ഘടലക്ഷ്യങ്ങളാണ്...

നമാമി രാമം-4 : സകലചരാചര ഗുരുവിനും ഗുരു

ധര്‍മസങ്കടത്തിന്റെ ചുഴിയിലാണ് ദശരഥന്‍. ക്ഷിപ്രകോപിയായ വിശ്വാമിത്രനാണ് രാമലക്ഷ്മണന്മാരെ യാഗരക്ഷാര്‍ഥം വനത്തിലേക്കു കൂട്ടാന്‍ എത്തിയിരിക്കുന്നത്. വസിഷ്ഠമഹര്‍ഷിയുടെ ശിക്ഷണത്തില്‍ വേദശാസ്ത്രാദികള്‍ പഠിച്ചു വളരുന്ന കുമാരന്മാരെ കണ്ടു കൊതിതീര്‍ന്നിട്ടില്ല. ബാലകരായ മക്കള്‍ക്ക്...

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

തീക്ഷ്ണസുന്ദരമാണ് അഗ്‌നിദേവന്റെ ആഗമനം. അശ്വമേധം ജയിച്ച അയോധ്യാധിപതിക്ക് അനുഗ്രഹപ്രാപ്തി മാത്രമല്ല, വൈകുണ്ഠവാസന് ഭൂമിയില്‍ അവതരിക്കാനുള്ള അവസരസൃഷ്ടി കൂടിയാണ് സരയൂതീരത്ത് ഋശ്യശൃംഗന്റെ യാഗശാലയില്‍ . അഗ്‌നിദേവന്‍ സ്വര്‍ണപ്പാത്രത്തില്‍ സമ്മാനിക്കുന്ന...

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

മനുഷ്യരില്‍ നിന്നല്ലാതെ മരണമില്ലെന്ന വരം കഠിനതപസ്സിലൂടെ ബ്രഹ്‌മാവില്‍ നിന്നു സിദ്ധിച്ചയാളാണു രാവണന്‍. അഹന്ത പെരുക്കാന്‍ മറ്റെന്തുവേണം കരുത്തനായ രാക്ഷസരാജന് ! ഭൂമിക്കു ഭാരമായിത്തീര്‍ന്ന രാക്ഷസശക്തികളില്‍നിന്നു ലോകത്തെ രക്ഷിക്കാന്‍...

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

അര്‍ഹതയുള്ളവരും ഭാഗ്യശാലികളുമാണു നമ്മള്‍; അല്ലെങ്കില്‍ നമുക്കു രാമായണം പ്രാപ്യമാകില്ലല്ലോ. 'ശ്രീരാമദേവന്‍ തന്റെ മാഹാത്മ്യം കേള്‍പ്പാനുള്ളില്‍ പാരമാഗ്രഹമുണ്ടു ഞാനതിന്‍ പാത്രമെങ്കില്‍ ' എന്നാണ് സൂര്യകോടിശോഭിതമായ കൈലാസത്തില്‍ വാണരുളുന്ന പാര്‍വതീദേവി...

പുതിയ വാര്‍ത്തകള്‍