തലശേരി : കുന്നോത്ത് സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ അധ്യാപികയെ ചോദ്യം ചെയ്യാനെത്തി എസ് ഡി പി ഐ പ്രവർത്തകർ . കന്യാസ്ത്രീയായ അധ്യാപിക വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. അതിനു പിന്നാലെയാണ് കന്യസ്ത്രീയെ ഹെഡ്മാസ്റ്ററുടെ മുറിക്കുള്ളിൽ വച്ച് എസ് ഡി പി ഐ പ്രവർത്തകർ ചോദ്യം ചെയ്തത്. ക്രിസ്ത്യൻ സംഘടനയായ കാസയാണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുന്നത് .ഇതേ ദുരനുഭവം മുസ്ലിം സമുദായത്തിലെ ഒരു അധ്യാപികയ്‌ക്ക് ആയിരുന്നു സംഭവിച്ചിരുന്നതെങ്കിൽ എന്തായിരിക്കും ഇന്നത്തെ കേരളത്തിന്റെ അവസ്ഥയെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോയെന്നും കാസ ചോദിക്കുന്നു.
‘ ഇത് SDPI ഓഫീസ് ആണെന്ന് തെറ്റിദ്ധരിക്കരുത് …….ഇത് സ്കൂൾ ഹെഡ്മാസ്റ്ററുടെ ഓഫീസ് മുറി തന്നെയാണ്. !!
പരാതി ഉണ്ടാവേണ്ടത് കുട്ടിയുടെ മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ ആണ് , അവരാണ് പരാതിയുമായി സ്കൂളിൽ വരേണ്ടത് , അവരുമായിട്ടാണ് ഹെഡ്മാസ്റ്റർ സംസാരിക്കേണ്ടത് ! അവർക്ക് വേണമെങ്കിൽ കുട്ടിയുടെ അധ്യാപകരുമായി സംസാരിക്കാം.
എന്നാൽ ഇവിടെ ആരോപണ വിധേയയായ കന്യാസ്ത്രീയെയും സഹഅധ്യാപികയും എഴുന്നേൽപ്പിച്ചു നിർത്തിക്കൊണ്ട് ചോദ്യം ചെയ്യാൻ ഇവർ ആരാണ് ? ഹെഡ്മാരുടെ മേശപ്പുറത്ത് അടിച്ചുകൊണ്ട് സംസാരിക്കുവാനും കുട്ടികളിൽ നിന്ന് തെളിവ് ശേഖരിക്കുവാനും ഇവർക്ക് ആരാണ് അധികാരം കൊടുത്തത് ???
ആരോപണ വിധേയായ കന്യാസ്ത്രീയിൽ നിന്നും സഹഅദ്ധ്യാപികയിൽ നിന്നും ക്ലാസിലെ മറ്റ് കുട്ടികളിൽ നിന്നും കാര്യങ്ങളുടെ നിജസ്ഥിതി ചോദിച്ചു മനസിലാക്കിയ ശേഷം ഹെഡ്മാസ്റ്ററല്ലേ ഇവരുമായി സംസാരിക്കേണ്ടത് ……… അല്ലാതെ ഈ ആൾക്കൂട്ടത്തിന് നടുവിൽ അദ്ധ്യാപകരെ വിചാരണ നടത്താനായി നിർത്തി കൊടുക്കേണ്ട ആവശ്യമെന്താണ് ‘ എന്നാണ് കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്.
















