കോട്ടയം: കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട മുസ്ലിം ജനസംഖ്യ ഏറെയുള്ള മുനിസിപ്പാലിറ്റിയാണ്. ചില കണക്കുകള്‍ പറയുന്നത്, ഏകദേശം 75 ശതമാനം ഈരാറ്റുപേട്ടക്കാരും മുസ്ലിങ്ങളാണ് എന്നാണ്. ഇസ്ലാമിക ഭീകരവാദവുമായി ബന്ധപ്പെട്ട പല കേസുകളിലും ഈരാറ്റുപേട്ടക്കാര്‍ പ്രതികളാണ്. ഇപ്പോഴും ജയിലില്‍ കഴിയുന്ന പലരും ഈരാറ്റുപേട്ടക്കാരാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ യന്ത്രത്തോക്കുകളുമായി എത്തി പിടിച്ചുകൊണ്ടുപോയ പലരും ഈരാറ്റുപേട്ടക്കാരാണ്. എസ് ഡിപിഐയ്‌ക്ക് ഈ രാറ്റുപേട്ടയില്‍ വലിയ സ്വാധീനമുണ്ട്. ഈരാറ്റുപേട്ട മുനിസിപാ
പൂഞ്ഞാറിലെ കത്തോലിക്ക പള്ളിമുറ്റത്ത് പോയി ഒരു സംഘം മുസ്ലിം യുവാക്കള്‍ പ്രശ്നമുണ്ടാക്കുകയും ബൈക്ക് റേസിംഗ് നടത്തുകയും അത് ചോദിക്കാന്‍ എത്തിയ സഹവികാരിയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. പള്ളിയില്‍ കൂട്ടമണി മുഴങ്ങുന്നു. പ്രതിഷേധപ്രകടനം നടക്കുന്നു. ഇതേ തുടര്‍ന്ന് 27 യുവാക്കളെ അറസ്റ്റു ചെയ്തു. ഈ അറസ്റ്റില്‍ പ്രതിഷേധിച്ച് മുസ്ലിം സംഘടനകള്‍ ഒറ്റക്കെട്ടായി സമരത്തിനിറങ്ങിയത് അന്നത്തെ ഇടത് സര്‍ക്കാരിനെ ഉലച്ചിരുന്നു. പാലാ ബിഷപ്പ് നാര്‍കോ ജിഹാദ് പ്രസംഗം നടത്തിയതിന്റെ പേരില്‍ എസ് ഡി പിഐ അരമനയിലേക്ക് മാര്‍ച്ച് ചെയ്തിരുന്നു. ഇത് വലിയ വിവാദമായിരുന്നു.
മറ്റൊരു വിവാദം ഈയിടെ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട വാര്‍ത്തയായിരുന്നു. ഈരാറ്റുപേട്ടയിലൂടെ കടന്നുപോകുന്നതിനിടയില്‍ വാഹനാപകടമുണ്ടായാല്‍ പ്രശ്നമാണ് എന്ന രീതിയിലായിരുന്നു ഈ വാര്‍ത്ത പ്രചരിച്ചത്. കാഞ്ഞരിപ്പള്ളിയില്‍ നിന്നും തൊടുപുഴയ്‌ക്ക് പോകുന്നതിന് ഈ രാറ്റുപേട്ടയിലൂടെ കടന്നുപോകേണ്ടതുണ്ട്. വാഗമണ്ണിലേക്കോ പൂഞ്ഞാറിലേക്കൊ പോകണമെങ്കിലും ഈരാറ്റുപേട്ട വഴി പോകണം. ഭരണങ്ങാനത്തേക്കും പാലായിലേക്കുമുള്ള എളുപ്പവഴിയും ഈരാറ്റുപേട്ടയാണ്..ഈയിടെ സുനില്‍ മോന്‍ എന്നയാളുടെ കാറില്‍ പിന്നില്‍ നിന്നും ഒരു ബൈക്ക് വന്നിടിച്ച് അപകടമുണ്ടായി. 14ഉം 15ഉം വയസ്സുള്ള രണ്ട് കൗമാരക്കാരായിരുന്നു ബൈക്കില്‍. ഇതിനെ ചോദ്യം ചെയ്ത സുനില്‍ മോനെതിരെ വലിയ അധിക്ഷേപമുണ്ടായി. ഈ ബൈക്കോടിച്ച കുട്ടികളെ ജനക്കൂട്ടം രക്ഷിയ്‌ക്കുകയും ചെയ്തു. ഇതേക്കുറിച്ച് സുനില്‍ മോന്‍ പങ്കുവെച്ച വീഡിയോ ആശങ്കാജനകമായിരുന്നു.
ഇപ്പോഴിതാ ഗുജറാത്തില്‍ 2008 ജൂലായ് 26ന് 56 പേരുടെ ജീവന്‍ നഷ്ടമായ സ്ഫോടനപരമ്പരകളില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട രണ്ട് പേര്‍ ഈരാറ്റുപേട്ടക്കാരാണ്. കോട്ടയം ഈരാറ്റുപേട്ട പീടിക്കൽ അബ്ദുൾ കരീമിന്റെ മക്കളായ ശിബിലി (47), ശാദുലി (45) എന്നിവരാണ് വധശിക്ഷാപ്പട്ടികയിലുള്ളത്. ആകെ നാല് മലയാളികള്‍ വധശിക്ഷാപ്പട്ടികയില്‍ ഉണ്ട്. ഇതില്‍ മൂന്നാമന്‍ മലപ്പുറം സ്വദേശിയാണെങ്കില്‍ നാലാമന്‍ ആലുവ സ്വദേശിയാണ്. .
ഇന്ത്യൻ മുജാഹിദ്ദീൻ എന്ന സംഘടനയാണ് ഈ സ്ഫോടനപരമ്പര ആസൂത്രണം ചെയ്തത്. ഈ സ്‌ഫോടനപരമ്പരകളിൽ 56 പേർക്കാണ് ജീവൻ നഷ്ടമാവുകയും 246 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2022 ഫെബ്രുവരി 18-ന് അഹമ്മദാബാദിലെ പ്രത്യേക കോടതി ജഡ്ജി എ.ആർ. പട്ടേൽ 49 പേർക്ക് നൽകിയ ശിക്ഷ ഡിവിഷൻ ബെഞ്ച് പൂർണമായി ശരിവെച്ചിരിക്കുകയാണ്.
















