ജമ്മു കശ്മീർ അന്താരാഷ്‌ട്ര ചലച്ചിത്രമേളയെ അഭിനന്ദിച്ച് സംഗീത സംവിധായകൻ എ.ആർ. റഹ്‌മാൻ . കശ്മീരിൽ നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേള ആഗോള അംഗീകൃത മേളയായി മാറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
‘ ജമ്മു കശ്മീർ അനുഗ്രഹീതമായ ഭൂമിയാണ് .ചലച്ചിത്രമേള കശ്മീർ താഴ്‌വരയുടെ മനോഹാരിതയും ഊർജ്ജസ്വലമായ സംസ്കാരവും ഊഷ്മളമായ ആതിഥ്യമര്യാദയും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന സംരംഭമാണ്. കശ്മീരിന്റെ ശാന്തവും പ്രചോദനാത്മകവുമായ ചുറ്റുപാടുകൾ ചലച്ചിത്ര പ്രവർത്തകർക്കും കലാകാരന്മാർക്കും അനുയോജ്യമായ ഇടമാക്കി മാറ്റുന്നു
ഈ ചലച്ചിത്രമേള വളരെ പ്രസിദ്ധമാവട്ടെ. ഒരുപാട് ആളുകൾ ഇവിടെ വന്ന് കശ്മീരിലെ ജനങ്ങളുടെ ആതിഥ്യ മര്യാദ ആസ്വദിക്കട്ടെയെന്നും ഞാൻ ആശംസിക്കുന്നു . ഭാവിയിൽ കാശ്മീരുമായി സഹകരിക്കുന്നതിനെക്കുറിച്ചും ഒരു ലൈവ് പെർഫോമൻസ് നടത്തുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും എ.ആർ. റഹ്‌മാൻ വെളിപ്പെടുത്തി.
താഴ്‌വരയുടെ സൗന്ദര്യവും സമാധാനവുമാണ് സിനിമാലോകം പുറത്തുകാണിക്കേണ്ടതാണ് . കശ്മീരി നാടൻ പാട്ടുകളുടെയും പരമ്പരാഗത സംഗീതത്തിന്റെയും സാധ്യതകൾ എടുത്തുപറഞ്ഞ റഹ്മാൻ, ബോളിവുഡ് സംഗീതജ്ഞരും പ്രാദേശിക കലാകാരന്മാരും തമ്മിലുള്ള സഹകരണം വർദ്ധിക്കുന്നതിനെ സ്വാഗതം ചെയ്തു.
















