ലക്നൗ ; ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിൽ ഏകദേശം 50 കോടി രൂപ വിലമതിക്കുന്ന അഞ്ച് ബിഗാ ഭൂമിയെച്ചൊല്ലിയുള്ള ഭൂമി തർക്കത്തിന് അവസാനമാകുന്നു . ഷേർ ഖാൻ സരായ് പ്രദേശത്തെ ഏകദേശം 3,350 ചതുരശ്ര മീറ്റർ ഭൂമി ആര്യ സമാജ് ക്ഷേത്രത്തിന്റെയും ഗ്രാമസമാജത്തിന്റെയും പേരിൽ വീണ്ടും രജിസ്റ്റർ ചെയ്യാൻ എസ്ഡിഎം കോടതി ഉത്തരവിട്ടു. ഉത്തരവിനെത്തുടർന്ന്, റവന്യൂ രേഖകളിൽ രേഖപ്പെടുത്തിയ 11 പേരുകൾ റദ്ദാക്കി.
ഭൂമിയുടെ ഭരണപരമായ സർവേയിൽ തർക്കമുള്ള വസ്തുവിൽ 10 വീടുകളും ഒരു മസറും കണ്ടെത്തി. ഭൂമി കൈവശം വച്ചിരിക്കുന്നവരോട് അത് ഒഴിയാൻ ഭരണകൂടം ഇപ്പോൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉത്തരവ് പാലിച്ചില്ലെങ്കിൽബുൾഡോസർ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.ആര്യ സമാജ് ക്ഷേത്രത്തിന്റെ പേരിലുള്ള ഭൂമി ഇസ്ലാമിസ്റ്റുകൾ അനധികൃതമായി കയ്യേറി മസറും, ഖബർ സ്ഥാനും നിർമ്മിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ഒരു വർഷം മുമ്പ് ജില്ലാ ഭരണകൂടത്തിന് പരാതി നൽകിയിരുന്നു.
വഞ്ചനയിലൂടെയും ഒത്തുകളിയിലൂടെയും ഭൂമി പിന്നീട് സ്വകാര്യ വ്യക്തികളുടെ പേരുകളിലേക്ക് മാറ്റിയതായി പരാതിയിൽ പറയുന്നു. തുടർന്ന് കേസ് സാംബാൽ എസ്ഡിഎം വികാസ് ചന്ദ്രയുടെ കോടതിയിലെത്തി. ഏകദേശം ഒരു വർഷത്തോളം നീണ്ടുനിന്ന വാദം കേൾക്കലുകളിൽ ഇരുവിഭാഗത്തിനും അവരുടെ രേഖകളും തെളിവുകളും ഹാജരാക്കാൻ അവസരം നൽകി.നടപടികൾക്കിടെ, എസ്ഡിഎം കോടതി തഹസിൽദാരോട് ഒരു ഓൺ-ഗ്രൗണ്ട് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് അനുസരിച്ച്, 3,350 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പ്ലോട്ട് ആര്യസമാജ ക്ഷേത്രത്തിന്റേതാണെന്ന് വ്യക്തമായി.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഭൂമി ആര്യസമാജ ക്ഷേത്രത്തിന്റെയും ഗ്രാമസമാജത്തിന്റെയും പേരിൽ വീണ്ടും രേഖപ്പെടുത്താൻ എസ്ഡിഎം വികാസ് ചന്ദ്ര ഉത്തരവിട്ടു.
അകില ബീഗം, അഹമ്മദ് ഹസൻ, ഗുലാം വാരിസ്, മുഹമ്മദ് അലി, മുഹമ്മദ് ആലം, മുഹമ്മദ് ഹസൻ, മാഹിർ ഹുസൈൻ, തകിറുള്ള, നൂറുല്ല, ഷബ്ബീരാൻ, സുൽത്താൻ എന്നിവരുടെ പേരുകൾ റവന്യൂ രേഖകളിൽ നിന്ന് ഉടനടി റദ്ദാക്കി.മസാറിന് ഏകദേശം 100 മുതൽ 150 വർഷം വരെ പഴക്കമുണ്ടെന്ന് പ്രാദേശിക പുരോഹിതൻ മൗലാന മുഷറഫ് ഹുസൈൻ പറഞ്ഞെങ്കിലും വാദം കോടതി തള്ളി.
















