ന്യൂദല്‍ഹി: ഉത്തർപ്രദേശിലെ സംഭാലിൽ 2024 നവംബർ 24 ൽ നടത്തിയ കലാപം ആസൂത്രിതമാണെന്നും സംഭവത്തിൽ എംപിമാരും എംഎൽഎമാരും അടക്കം ജനപ്രതിനിധികൾ പ്രതിസ്ഥാനത്ത്. സംഭാലിലെ ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താൻ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാനുള്ള ശ്രമത്തിനെ തുടർന്നായിരുന്നു കലാപം.
ഉത്തരപ്രദേശ് നിയമസഭയില്‍ സമര്‍പ്പിച്ച സംഭല്‍ കലാപവുമായി ബന്ധപ്പെട്ട ന്യായിക അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ വിശ്വഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തു. ഇത് സത്യത്തിന്റെ വിജയമാണെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ കേന്ദ്ര ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍ പ്രസ്താവിച്ചു. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, ഭരണഘടനാപരമായ സംവിധാനങ്ങള്‍ എന്നിവ തകര്‍ക്കാന്‍ ശ്രമിക്കുന്ന രാജ്യവിരുദ്ധ ശക്തികളുടെ യഥാര്‍ത്ഥ മുഖം ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ശാഹി ജgമാ മസ്ജിദില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് നടന്ന സര്‍വേ തടയുന്നതിനായി ഉണ്ടായ അക്രമം യാദൃശ്ചിക സംഭവമല്ലെന്നും, മറിച്ച് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമാണെന്നും കമ്മീഷന്‍ വ്യക്തമായി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സമാജ്വാദി പാര്‍ട്ടി എം.പി. സിയാ-ഉര്‍-റഹ്മാന്‍ ബര്‍ക്ക്, പ്രാദേശിക എം.എല്‍.എ. ഇഖ്ബാല്‍ മഹ്മൂദിന്റെ മകന്‍ സുഹൈല്‍ ഇഖ്ബാല്‍, ജാമാ മസ്ജിദ് ഇന്തിസാമിയ കമ്മിറ്റിയിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാജപ്രചാരണങ്ങള്‍ നടത്തി ജനക്കൂട്ടത്തെ പ്രകോപിപ്പിക്കുകയും അക്രമം സംഘടിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കല്ലേറ്, അഗ്‌നിക്കിരയാക്കല്‍, വെടിവയ്‌പ്, പൊലീസിനെതിരായ ആക്രമണം എന്നിവയില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 28 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരുടെ ശരീരത്തില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പൊലീസിന്റേതല്ലെന്നും ഗൂഢാലോചനക്കാരുടെ അക്രമത്തിന്റെ ഫലമായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, കോടതി ഉത്തരവുകളെ അവഹേളിക്കാനും ഹിന്ദുസമൂഹത്തെ ഭീതിയിലാഴ്‌ത്താനും സാമുദായിക വിഭജനം സൃഷ്ടിക്കാനും ശ്രമിക്കുന്ന ശക്തികളുടെ മനോഭാവമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും ഡോ. ജെയിന്‍ പറഞ്ഞു. ഇത്തരത്തിലുള്ള ക്രൂരശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് സംഭലിനെ മുമ്പ് ‘മിനി പാകിസ്ഥാന്‍’ എന്ന് വിശേഷിപ്പിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭല്‍ പോലുള്ള പ്രദേശങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന ജനസംഖ്യാ വ്യതിയാനങ്ങളും ആവര്‍ത്തിച്ചുണ്ടാകുന്ന അക്രമസംഭവങ്ങളും ഇത്തരം ശക്തികളുടെ ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള രാജ്യവിരുദ്ധ ശക്തികള്‍ ഒരിക്കല്‍ അധികാരത്തിലെത്തിയാല്‍ സംഭവിക്കാവുന്ന സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കോടതി ഉത്തരവുകളെ പരസ്യമായി വെല്ലുവിളിക്കും.ഹിന്ദുസമൂഹത്തെ ഭീതിയിലും ഭീഷണിയിലും ജീവിക്കാന്‍ നിര്‍ബന്ധിതരാക്കും.പോലീസിനെയും ഭരണസംവിധാനങ്ങളെയും ദുര്‍ബലപ്പെടുത്തി നിയമവ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കും.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കും.
സാമുദായിക അക്രമങ്ങളെ രാഷ്‌ട്രീയ ആയുധമാക്കി രാജ്യം അസ്ഥിരമാക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിക്കും.
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഇത്തരം ശക്തികളെ വിശ്വഹിന്ദു പരിഷത്ത് ശക്തമായി അപലപിക്കുന്നു. കോടതി ഉത്തരവുകളെ എതിര്‍ക്കുന്നതിനായി ജനക്കൂട്ടത്തെ സംഘടിപ്പിക്കുകയും വ്യാജപ്രചാരണങ്ങള്‍ നടത്തി അക്രമം പ്രേരിപ്പിക്കുകയും ചെയ്യുന്നവര്‍ രാഷ്‌ട്രത്തിന്റെ ശത്രുക്കളാണെന്ന് പരിഷത്ത് വ്യക്തമാക്കി. ഇത്തരക്കാര്‍ക്ക് യാതൊരു സാഹചര്യത്തിലും സംരക്ഷണം ലഭിക്കരുത്.
വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യങ്ങള്‍:
റിപ്പോര്‍ട്ടില്‍ പേരുള്ള എല്ലാ ഗൂഢാലോചനക്കാരുടെയും അവരെ സംരക്ഷിച്ച രാഷ്‌ട്രീയ നേതാക്കളുടെയും പേരില്‍ ഉടന്‍, കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണം.
ഭാവിയില്‍ ആരും ഇത്തരത്തിലുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധൈര്യപ്പെടാതിരിക്കാനുള്ള മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം.
സംഭല്‍ ഉള്‍പ്പെടെയുള്ള അതീവസൂക്ഷ്മ പ്രദേശങ്ങളില്‍ ഹിന്ദുസമൂഹത്തിന്റെ സുരക്ഷയും ആരാധനാലയങ്ങളുടെ സംരക്ഷണവും നിയമ-സമാധാന സംവിധാനവും കൂടുതല്‍ ശക്തിപ്പെടുത്തണം.
ഈ ഗൂഢാലോചന വ്യാപകമായ അക്രമമായി മാറുന്നത് തടഞ്ഞ പൊലീസ്, ഭരണസംവിധാന ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ഉചിതമായ അംഗീകാരം നല്‍കുകയും വേണം.
ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതില്‍ യാതൊരു വീഴ്ചയും വരുത്തരുതെന്ന് ഉത്തരപ്രദേശ് സര്‍ക്കാരിനോട് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഐക്യവും ഹിന്ദുസമൂഹത്തിന്റെ സുരക്ഷയും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാനാവാത്ത വിഷയങ്ങളാണെന്നും പരിഷത്ത് വ്യക്തമാക്കി.
















