Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ധര്‍മ്മപാലകന്‍

കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന ആര്‍എസ്എസ് നേതാവും വിശ്വഹിന്ദു പരിഷത്ത് മുന്‍ അന്താരാഷ്‌ട്ര വര്‍ക്കിങ് പ്രസിഡന്റുമായ എസ്. വേദാന്തത്തെ അനുസ്മരിക്കുന്നു.

ജി. സ്ഥാണുമാലയന്‍ (വിഎച്ച്പി അന്താരാഷ്‌ട്ര ജോ. ജനറല്‍ സെക്രട്ടറി)byജി. സ്ഥാണുമാലയന്‍ (വിഎച്ച്പി അന്താരാഷ്‌ട്ര ജോ. ജനറല്‍ സെക്രട്ടറി)
Sep 1, 2026, 10:40 am IST
inVicharam, Article

സനാതന ധര്‍മ്മ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വജീവിതം തന്നെ സമര്‍പ്പിച്ച വിഷ്ണുപദം പ്രാപിച്ചു. 1933ല്‍ കേരളത്തില്‍ ജനിച്ച അദ്ദേഹം തന്റെ കര്‍മ്മക്ഷേത്രമായി പ്രധാനമായും തെരഞ്ഞെടുത്തത് തമിഴ്‌നാട് ആയിരുന്നു. കൊല്ലത്തെ അക്കാലത്തെ പ്രമുഖ കശുവണ്ടി വ്യവസായി ആയിരുന്ന ശ്രീനിവാസ അയ്യരും സുന്ദരി അമ്മാളുമായിരുന്നു മാതാപിതാക്കള്‍. സ്‌കൂള്‍, കോളജ് പഠനം കൊല്ലത്താണ് പൂര്‍ത്തിയാക്കിയത്. പഠനശേഷം തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ ടിവിഎസ് സ്ഥാപനങ്ങളുടെ മാനേജരായി. ജോലിയോടൊപ്പം തന്നെ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലും സജീവമായി. സംഘത്തിന്റെ തിരുനെല്‍വേലി ജില്ലാ കാര്യവാഹ് എന്ന ചുമതലയും വഹിച്ചിരുന്ന 1971-72 കാലയളവിലാണ് തിരുനെല്‍വേലിയിലെ ഇടിന്തക്കര എന്ന തീരദേശ മേഖലയിലെ മതം മാറിയ നൂറോളം ഹിന്ദു കുടുംബങ്ങളെ സംഘപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തിരികെ സ്വധര്‍മ്മത്തിലേക്ക് കൊണ്ടുവന്നത്. ഇതിന് നേതൃത്വം കൊടുത്തത് സംഘത്തിന്റെ അക്കാലത്തെ തമിഴ്‌നാട് പ്രാ
ന്ത പ്രചാരകനായിരുന്ന രാമഗോപാലായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം വേദാന്തം ഇത്തരത്തില്‍ തിരികെ സ്വധര്‍മ്മത്തിലേക്ക് വന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിച്ചു. ഇതില്‍ സജീവമായതോടു കൂടി തന്റെ പ്രവര്‍ത്തനമണ്ഡലം സനാതന വ്യാപന പ്രവര്‍ത്തനങ്ങളും സേവന പ്രവര്‍ത്തനങ്ങളുമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തുടര്‍ന്ന് അദ്ദേഹം ടിവിഎസിന്റെ മാനേജര്‍ പദവി രാജിവച്ചു. പൂര്‍ണ്ണസമയ സംഘപ്രവര്‍ത്തകനായി. ഇതേത്തുടര്‍ന്ന് സംഘം ഇദ്ദേഹത്തെ വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് നിയോഗിച്ചു. 1972 മുതല്‍ അദ്ദേഹം പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. തമിഴ്‌നാട്ടിലെ പരമാവധി പ്രദേശങ്ങളില്‍ വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തനവും സേവാ പ്രവര്‍ത്തനങ്ങളും എത്തിക്കുന്നതിന് അഹോരാത്രം പ്രവര്‍ത്തിച്ചു. പരിഷത്തിന്റെ തമിഴ്‌നാട് പ്രാന്ത സംഘടനാസെക്രട്ടറി, ക്ഷേത്ര സംഘടനാ സെക്രട്ടറി, ദേശീയ ജോ. സെക്രട്ടറി, അന്താരാഷ്‌ട്ര വര്‍ക്കിങ് പ്രസിഡന്റ് തുടങ്ങി നിരവധി ചുമതലകള്‍ നിര്‍വ്വഹിച്ചു. ഉത്തരവാദിത്തങ്ങള്‍ കൃത്യമായും ഭംഗിയായും ചെയ്യുന്നതില്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് എസ്. വേദാന്തത്തെ ആദരിച്ചപ്പോള്‍ (ഫയല്‍)

സമാജ ഉന്നതിക്ക് അവശ്യം വേണ്ടത് സേവാ പ്രവര്‍ത്തനങ്ങളാണെന്ന തിരിച്ചറിവോടുകൂടിയായിരുന്നു അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും. സേവാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലും അത് നടത്തിക്കൊണ്ടു പോകുന്നതിലും വളരെയധികം പരിശ്രമങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. തമിഴ്‌നാട്ടിലെമ്പാടും തന്നെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചത് വേദാന്തത്തിന്റെ നേതൃത്വത്തിലായിരുന്നു. വിവേകാനന്ദ വിദ്യാലയങ്ങള്‍ എന്ന പേരില്‍ പതിനാറോളം വിദ്യാലയങ്ങളാണ് തമിഴ്‌നാട്ടിന്റെ പല ഭാഗങ്ങളിലായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്. ഹിന്ദു വിദ്യാലയം എന്ന പേരില്‍ നിരവധി ഏകല്‍ വിദ്യാലയങ്ങളും തമിഴ്‌നാ
ട്ടില്‍ തുടങ്ങി. തൂത്തുക്കുടി ജില്ലയില്‍ ചേരകുളത്ത് ശ്രീ വൈകുണ്ഠ എന്ന പേരില്‍ സ്ത്രീകള്‍ക്കു വേണ്ടി ഒരു ആശുപത്രിയും ചെന്നൈയില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ എന്ന പേരില്‍ ഒരു ആശുപത്രിയും അദ്ദേഹം ആരംഭിച്ചു. സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനായി വിവേകാനന്ദ റൂറല്‍ ഡെവലപ്മെന്റ് സെന്റര്‍ എന്ന പേരില്‍ ഒരു സംരംഭത്തിനും തുടക്കം കുറിച്ചു.

ഗ്രാമക്ഷേത്ര പൂജാരിമാരാകാന്‍ താല്പര്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് കൃത്യമായ പരിശീലനം നല്‍കുന്നതിലും വേദാന്തം മുന്‍പന്തിയിലുണ്ടായിരുന്നു. ഇന്ന് ഭാരതത്തില്‍ തന്നെ ഇത്തരത്തില്‍ പരിശീലനം സിദ്ധിച്ച പൂജാരിമാര്‍ ഏറ്റവുമധികമുള്ള സംസ്ഥാനമായി തമിഴ്‌നാട് മാറിയതിനു പിന്നിലെ പ്രധാന ചാലകശക്തിയും അദ്ദേഹമായിരുന്നു. കേരളത്തിലും അദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തനം വളരെ സജീവമായിരുന്നു; വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന ചുമതല കാശി വിശ്വനാഥന്‍ നിര്‍വഹിച്ചിരുന്ന കാലത്ത്, അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് സംഘടനാ വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് വേദാന്തം നേതൃത്വം നല്‍കി.

‘മാനവസേവ തന്നെ മാധവസേവ’ എന്ന ആപ്തവാക്യം ജീവിതത്തില്‍ പകര്‍ത്തി സനാതനധര്‍മ്മ സംരക്ഷണത്തിനും അശരണരുടെ ക്ഷേമത്തിനുമായി അദ്ദേഹം അഹോരാത്രം പരിശ്രമിച്ചു. ധര്‍മ്മബോധവും കര്‍മ്മശേഷിയും കാര്യപ്രാപ്തിയും ഒത്തുചേര്‍ന്ന ആ മഹത് വ്യക്തിത്വത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ കാര്യകര്‍ത്താക്കളും ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. അതിനായി വേദാന്തത്തിന്റെ ജീവിതം നമുക്ക് മാതൃകയാക്കാം. പ്രണാമം. ഓം ശാന്തി.

 

Tags: RSSVHPS Vedantham
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമേരിക്കയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി , മൃതദേഹങ്ങള്‍ വേഗത്തിൽ നാട്ടിലെത്തിക്കും

അറിവിന്റെ തിരുവുടല്‍

സോണിയയുടെ ഓർമക്കുറിപ്പ്:പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയതിന്റെ പിന്നിൽ ആരുടേയും സമ്മർദ്ദമില്ല: പെൻഗ്വിൻ ഇന്ത്യ

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

ധര്‍മ്മപാലകന്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 939 ആയി : 4,000 പേരെ ഇപ്പോഴും കാണാനില്ല : കാലാവസ്ഥാ വ്യതിയാനം വലിയ ആപത്തെന്ന് ബാലേന്ദ്ര ഷാ

നെയ്യാറ്റിൻകര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലം; വിവാദമായ സമാധി കേസ് അവസാനിപ്പിച്ചു

പ്രശസ്‌ത മാപ്പിളപ്പാട്ട് കലാകാരന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു : വിടവാങ്ങിയത് ദേവരാജൻ മാസ്റ്ററുടേയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റ്

യൂത്ത് കോണ്‍ഗ്രസ് നേതാക്കളടക്കം പ്രതികളായ എംഡിഎംഎ കേസ് : മുഖ്യപ്രതികളായ ഘാന സ്വദേശി വിക്ടറും മലയാളിയായ റിയയും പിടിയില്‍ 

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.