Kerala

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഐപിഎസ് മുന്‍ ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസിനെതിരെയുളള ഡ്രഡ്ജര്‍ അഴിമതി കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ 27ലേക്ക് മാറ്റി സുപ്രീംകോടതി.മറ്റ് പ്രതികള്‍ക്കെതിരെ അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും നെതര്‍ലന്‍ഡില്‍ നിന്നുള്ള റിപ്പോര്‍ട്ട് പരിഭാഷപ്പെടുത്താന്‍ സമയം ആവശ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതി നടപടി.

എന്നാല്‍, കേസ് മൂന്ന് വര്‍ഷമായി തുടരുകയാണെന്ന് ജേക്കബ് തോമസിന് വേണ്ടി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.സര്‍ക്കാര്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ ഹൈക്കോടതി ഉത്തരവിലെ നിയമവിഷയം മാത്രമേ പരിഗണിക്കൂ എന്ന് കോടതി പറഞ്ഞു.

ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ ഇറക്കുമതി ചെയ്തതില്‍ ക്രമക്കേട് നടന്നെന്ന് കാട്ടിയുളള പരാതിയില്‍ 2019 ലാണ് വിജിലന്‍സ് കേസെടുത്തത്.2021 നവംബറില്‍ ഹൈക്കോടതി കേസ് റദ്ദാക്കി.എന്നാല്‍ 2023ല്‍ ഡ്രഡ്ജര്‍ അഴിമതിക്കേസില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.അന്വേഷണത്തോട് സഹകരിക്കണമെന്നും നിര്‍ദേശിച്ചു.അഴിമതിക്കെതിരെ കര്‍ശന നിലപാട് എടുത്തിട്ടുളള ജേക്കബ് തോമസിനെതിരെ പിണറായി സര്‍ക്കാരിന്റെ കാലത്ത് രാഷ്‌ട്രീയ പ്രേരിതമായി കേസെടുക്കുക ആയിരുന്നു എന്നാണ് ആക്ഷേപം.

 

 

Recent Posts