
വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
ന്യൂദല്‍ഹി: സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക, രത്ന സിങ്ങ് എന്നിവര്‍ക്ക് രാഷ്‌ട്രീയ അഭിഷാഷങ്ങളുണ്ടെന്നും അതിൽ തെറ്റൊന്നുമില്ലെന്നും പക്ഷെ അവര്‍ അക്കാര്യം തന്നോട് പറഞ്ഞില്ലെന്നും സോനം വാങ്ചുക്. പ്രഖർ ഗുപ്തയുമായുള്ള ഒരു പോഡ്‌കാസ്റ്റിൽ ആണ് സോനം വാങ്ചുക് ഇക്കാര്യം പറഞ്ഞത്.
ജന്തര്‍മന്തറില്‍ സിജെപി സമരം ചെയ്തപ്പോള്‍ അവര്‍ക്ക് അനുകൂലമായി നിരാഹാരസമരം അനുഷ്ഠിച്ച നേതാവാണ് സോനം വാങ്ചുക്. സിജെപി സ്ഥാപിച്ച അഭിജിത് ദീപ്കെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിശുദ്ധരല്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്.
“സിജെപിയുടെ നേതാക്കള്‍ക്ക് കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യമുണ്ട്. അത് മനസ്സിലായത് സിജെപി ദല്‍ഹിയിലെ ജന്തര്‍മന്തറില്‍ സമരം നടത്തിയപ്പോഴാണ്.” – സോനം വാങ്ചുക് പറഞ്ഞു.
സെപ്തംബര്‍ അഞ്ചിന് സിജെപി വീണ്ടും ദല്‍ഹിയില്‍ സമരം തുടങ്ങാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായാണ് സര്‍ക്കാരിനും ജനങ്ങള്‍ക്കും മുന്നറിയിപ്പായി സോനം വാങ്ചുക് ഈ പ്രസ്താവന നടത്തിയത്.
ദല്‍ഹിയിലെ സിജെപി സമരം ക്ലച്ച് പിടിക്കാതെ മുന്നോട്ട് പോകുന്നതിനിടയിലാണ് സോനം വാങ്ചുക് സിജെപി നേതാക്കളെ കണ്ടത്. ആൾക്കൂട്ടം ഉണ്ടായിരുന്നില്ല, അവരുടെ മനോവീര്യം കുറവായിരുന്നു. ഈ കൂടിക്കാഴ്ചയെക്കുറിച്ച് സോനം വാങ്ചുക് പറയുന്നു:”ഞാൻ ഞെട്ടിപ്പോയി. സിജെപിയിലെ ഒരാൾ അക്ഷരാർത്ഥത്തിൽ കരഞ്ഞുകൊണ്ട് മുഖം മങ്ങാതെ പ്രതിഷേധത്തിൽ നിന്ന് എങ്ങനെ പുറത്തുകടക്കാമെന്ന് ചോദിച്ചു. ഞാൻ ചോദിച്ചു, ‘നിങ്ങളെ തുടരാൻ ഞാൻ സഹായിക്കണോ അതോ പോകാൻ സഹായിക്കണോ?’
സിജെപി നേതാക്കള്‍ സോനം വാങ്ചുകിന്റെ നിരാഹാരസമരത്തെ അനുകൂലിച്ചു. അങ്ങിനെയാണ് സോനം വാങ്ചുക് നിരാഹാരം ആരംഭിച്ചത്. ഇതാണ് സമരത്തിന്റെ ഗത മാറ്റിയത്. അതേ സോനം വാങ്ചുക് തന്നെ ഇപ്പോള്‍ സിജെപി നേതാക്കലെ തള്ളിപ്പറയുകയാണ്.